കാശ്മീരിർ വിഷയത്തിൽ അമേരിക്കയ്ക്ക് ആശങ്ക; നിരത്തിലിറങ്ങാൻ പാകിസ്ഥാൻ
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നാലെ കനത്ത ജാഗ്രതയാണ് രാജ്യം പുലർത്തിപോരുന്നത്. ഒരൊറ്റ രാജ്യം ഒരൊറ്റ ഭരണഘടന എന്ന മോദിയുടെ വാക്കുകൾ അന്വർത്ഥമായപ്പോൾ പാകിസ്താന്റെ കുറിക്കാണ് കൊണ്ടത്. ജമ്മുകശ്മീരിലെ ജനത സാധാരണ നിലയിലേക്ക് എത്തി എന്ന വാർത്തകൾ വന്നിട്ടും ഇതിനു പിന്നെയും ആശങ്ക പുലർത്തുകയാണ് അമേരിക്ക.
ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. കശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങളിലും തടങ്കലുകളിലുമാണ് അമേരിക്ക ആശങ്ക അറിയിക്കുന്നതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യാവകാശങ്ങളോട് ആദരവ് കാണിക്കാനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാനും ബാധിതരുമായി സമഗ്രമായ സംഭാഷണം നടത്തുവാനും അഭ്യർത്ഥിക്കുന്നു എന്നും യുഎസ് സ്ഥാനപതി പറഞ്ഞിരുന്നു.
അതേസമയം കശ്മീർ സാധാരണ നിലയിലേക്ക് അധികം വൈകാതെ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ഹൃദ്യമായി അംഗീകരിക്കുന്നതായും ഇന്ത്യാ–പാക്ക് സംവാദങ്ങൾക്കും മറ്റ് ആശങ്കകൾ അകറ്റുന്നതിനും സഹായം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിൽ സമധാനം നിലനിർത്തണമെന്നും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം നിർത്തലാക്കാൻ പാക്കിസ്ഥാന് പരോക്ഷമായ ശാസനയും നൽക്കുകയാണ്.
കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ജി–7 ഉച്ചകോടിയിൽ മോദിയും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ കശ്മീർ മുഖ്യ ചർച്ചാ വിഷയം ആയിരുന്നതായിരുന്നു. എന്നാൽ 1947 ന് മുൻപ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായിരുന്നെന്നും അതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ളത് ആഭ്യന്തരവിഷയമാണന്നും അതിൽ മൂന്നാമതൊരാൾ ഇടപെടേണ്ടതില്ലെന്നുമാണ് നരേന്ദ്ര മോദി മുന്നേ വ്യക്തമാക്കിയത്.
കശ്മീരിലെ നിലവിലെ സങ്കീർണ സാഹചര്യം കണക്കിലെടുത്ത് ഒക്ടോബറിൽ നടത്താനിരുന്ന നിക്ഷേപക സമ്മേളനം മാറ്റിവയ്ക്കുന്നതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 8–10 കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ വിവിധ പദ്ധതികളുമായി സമീപിച്ചിട്ടുണ്ടെങ്കിലും എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇനിയും സമയം ആവശ്യമാണെന്നുമാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാർത്താ വിനിമയവും ഗതാഗതവും പ്രശ്നമായ സാഹചര്യത്തിൽ എങ്ങനെയാണ് ഇത്തരത്തിൽ ഒരു സമ്മേളനം നടത്തുന്നതെന്ന് വ്യവസായികളും ചോദ്യം ഉന്നയിക്കുന്നു. കാശ്മീരിൽ ഒക്ടോബർ 12 മുതൽ 14 വരെ സമ്മേളനം നടത്താനാണ്അധികൃതർ ആദ്യം തീരുമാനം എടുത്തിരുന്നത്.
https://www.facebook.com/Malayalivartha