Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ഭരണപരിചയമോ രാഷ്ട്രീയ പരിചയമോ ഇമ്രാന് ഇല്ല .രാഷ്ട്രീയം ക്രിക്കറ്റ് കളിപോലെ അത്ര എളുപ്പമല്ലെന്ന് ഇമ്രാനു മനസ്സിലായി വരുന്നതേയുള്ളൂ . സത്യത്തിൽ ഇമ്രാനിത് ചരിത്രം വെച്ചു നീട്ടിയ വലിയ ഒരു വെല്ലുവിളിയാണ്

30 AUGUST 2019 06:00 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പേടിപ്പിക്കുന്ന ഇമ്രാൻ പാക്കിസ്ഥാനിൽ പ്രത്യേക റോളുകളൊന്നുമില്ലാത്ത നാമമാത്ര പ്രധാനമന്ത്രി മാത്രം .. പാകിസ്ഥാനിൽ അധികാരം പട്ടാളത്തിനാണ് .പാക്കിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാക്ക് സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചെന്ന് അമേരിക്ക വെളിപ്പെടുത്തി.

പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാൻ അധികാരമേറ്റതോടെയാണ് സൈന്യം വീണ്ടും നിയന്ത്രണം ഏറ്റെടുത്തതെന്നും യുഎസ് ജനപ്രതിനിധിസഭയിലെ ഗവേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നുണ്ട് .ഭരണപരിചയമോ രാഷ്ട്രീയ പരിചയമോ ഇമ്രാന് ഇല്ല .രാഷ്ട്രീയം ക്രിക്കറ്റ് കളിപോലെ അത്ര എളുപ്പമല്ലെന്ന് ഇമ്രാനു മനസ്സിലായി വരുന്നതേയുള്ളൂ . സത്യത്തിൽ ഇമ്രാനിത് ചരിത്രം വെച്ചു നീട്ടിയ വലിയ ഒരു വെല്ലുവിളിയാണ്.

നവാസ് ഷെരീഫിനെ എങ്ങനെയെങ്കിലും പുകച്ചു പുറത്തു ചാടിക്കുക എന്ന ഗൂഡ്ഡലക്ഷ്യത്തോടെയാണ് സൈന്യവും ഇമ്രാനുമായുള്ള അവിശുദ്ധകൂട്ടുകെട്ട് തുടങ്ങിയത്. ഫലത്തിൽ നടന്നത് അതുമാത്രമാണ്.

'നവ പാക്കിസ്താന്‍' മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇമ്രാന്‍ ഒരു കോടി പുതിയ തൊഴിലവസരങ്ങളും നിര്‍ധനര്‍ക്കായി 50 ലക്ഷം വീടുകളുമാണ് വാഗ്ദാനം ചെയ്തിരുന്നത് . എന്നാൽ ഇതൊന്നും നടപ്പിലാക്കാൻ ഇമ്രാന് കഴിഞ്ഞില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രശ്നം നേരിടുന്ന അവസ്ഥയിൽ ഇമ്രാന്റെ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കഴിഞ്ഞില്ല.. അതേസമയം ഭീകരപ്രസ്ഥാനങ്ങൾ തഴച്ചുവളരുകയും ചെയ്തു.

ഇപ്പോൾ വിദേശ സഹായം ചോദിച്ചും ചെലവ് ചുരുക്കിയും എങ്ങനെയും പിടിച്ചു നിൽക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇമ്രാന് മുന്നിലുള്ളൂ .

പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ് വേളയിൽ ഇമ്രാന് സഹായകമാകും വിധം ആഭ്യന്തര രാഷ്ട്രീയ തലങ്ങളിൽ സേന ഇടപെടൽ നടത്തിയിരുന്നു. . നവാസ് ഷെരീഫിനെ പുറത്താക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ‘നവ പാക്കിസ്ഥാൻ’ നിർമിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാൻ ഭരണത്തിലെത്തിയത്.

മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാൻ അവതരിപ്പിച്ചതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു. പുതുതായി വിദേശ ധനസഹായം തേടിയും സർക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനിൽക്കാനുളള സാഹചര്യമാണ് ഇത് പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നു റിപ്പോർട്ട് വിശദീകരിക്കുന്നു

ഇമ്രാന്റെ സ്വപ്നങ്ങളില്‍ പറയുന്ന 'പ്രവാചകന്റെ ഭരണക്രമം' എന്നാല്‍ പാക്കിസ്താന് പുതുമയല്ല. നേരത്തെ തന്നെ അത്തരമൊരു പരീക്ഷണം നടന്നിരുന്നു. 1977 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കൈയില്‍ ഒത്തുചേര്‍ന്ന ഒമ്പതു പാര്‍ട്ടികളുടെ മുന്നണി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള മതേതര സര്‍ക്കാറിനെ അട്ടിമറിച്ച് പാകിസ്താനില്‍ ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, സിയാ ഉല്‍ ഹഖിന്റെ നേതൃത്വത്തില്‍നടന്ന പട്ടാള അട്ടിമറി ഈ ശ്രമം തകര്‍ത്തു. ഇസ്ലാമികവല്‍കരണത്തിന്റെ മറവിലുള്ള ഒരു ദശകം നീണ്ട സൈനിക ഭരണത്തിനാണ് പിന്നീട് പാക്കിസ്താന്‍ സാക്ഷ്യം വഹിച്ചത്.

ഇമ്രാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നാല്‍, ഇന്ത്യയോടുള്ള നിലപാട് കൂടുതല്‍ അക്രമാസക്തമാകുമെന്ന തോന്നല്‍ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു.. പാക്കിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം മലിനമാക്കപ്പെട്ടെന്ന തോന്നലാണ് തിരഞ്ഞെടുപ്പു വേളയിൽ നവാസ് ഷെരീഫിനെതിരെ സൃഷ്ടിക്കപ്പെട്ടത്. സൈന്യവും ജുഡിഷ്യറിയും ഇമ്രാന്റെ പാർട്ടിക്കു ഗുണകരമാകും വിധം ‘അവിശുദ്ധ സന്ധി’യിലായിരുന്നു .

നവാസ് ഷെരീഫിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. ഷെരീഫിന്റെ പാർട്ടിയെ ദുർബലപ്പെടുത്താനും ഇമ്രാന്റെ പാർട്ടിക്ക് അധികാരത്തിലേക്കു ഏങ്ങനെയും വഴിയൊരുക്കാനും ശ്രമമുണ്ടായി. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാർട്ടികളും സംഘടനകളും പാക്കിസ്ഥാനിൽ വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

സൈന്യത്തിന്റെ സഹായത്തോടെ അധികാരത്തിൽ വന്ന ഇമ്രാൻ ഇപ്പോൾ സൈന്യവും കൈവിട്ടുമാറ്റാന്. പാകിസ്താനിലെ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും സൈനിക ഭരണമാണ് ആഗ്രഹിക്കുന്നതും . അതുകൊണ്ടു തന്നെ ആഭ്യന്തര കാര്യങ്ങളിൽ അവസാനവാക്കായി വരുന്നത് സൈന്യത്തിന്റെ തീരുമാനമാണ്. ഫലത്തിൽ ഇമ്രാൻ വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends