ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകൾ 12 ആക്കി ചുരുക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് 4 ബാങ്ക് ലയനങ്ങളാണ് പ്രഖ്യാപിച്ചത്. ഇതോടുകൂടി പ്രധാന ധനകാര്യ ഇടപാടുകൾ 8 ബാങ്കുകളിലേക്കായി ചുരുങ്ങും
രാജ്യത്തെ ബാങ്കിങ്ങ് മേഖലയിൽ അടിമുടി മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകൾ 12 ആക്കി ചുരുക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് 4 ബാങ്ക് ലയനങ്ങളാണ് പ്രഖ്യാപിച്ചത്. ഇതോടുകൂടി പ്രധാന ധനകാര്യ ഇടപാടുകൾ 8 ബാങ്കുകളിലേക്കായി ചുരുങ്ങുമെന്നും ധനമന്ത്രിവ്യക്തമാക്കി
ഒറിയന്‍റല്‍ ബാങ്കിനേയും യുണൈറ്റണ് ബാങ്കിനേയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ലയന ശേഷമുള്ള പുതിയ ബാങ്കിന് 11,437 ശാഖകളുണ്ടാകും. സംയോജിത സ്ഥാപനം 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള ബാങ്ക് ആയി മാറും. ഇതോടെ ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആയി ഈ സ്ഥാപനം മാറും.
കാനറ ബാങ്ക് സിൻഡിക്കേറ്റ് ബാങ്കുമായി ലയിച്ച് 15.20 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള നാലാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായി മാറ്റുമെന്നതാണ് രണ്ടാമത്തെ ലയനം. ഈ ബാങ്കിന് 10,342 ശാഖകളുമുണ്ടാകും
സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിക്കാനാണ് തീരുമാനം. ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായി കാനറാ ബാങ്ക് മാറും. ലയിപ്പിച്ച സ്ഥാപനത്തിന് 15.2 ലക്ഷം കോടി രൂപയുടെ ബിസിനസും 10,342 ശാഖകളുമുണ്ടാകും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കുമായി ലയിപ്പിക്കും. ഇതോടെ ഈ സ്ഥാപനം അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും.
ഇന്ത്യൻ ബാങ്കിനെ അലഹബാദ് ബാങ്കുമായി ലയിപ്പിക്കും. 8.08 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്കായിരിക്കും ഇത്. ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം സർക്കാർ പ്രഖ്യാപിക്കുന്ന വലിയ നടപടിയാണിത്.
ലയനം പൂര്‍ത്തിയാവുന്നതോടെ ബാങ്കുകളുടെ നിക്ഷേപത്തിലും വായ്പാ ശേഷിയിലും വര്‍ധനവുണ്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്ത് ഇന് 12 പൊതുമേഖല ബാങ്കുകള്‍ ആയിരിക്കും ഉണ്ടാവുക.
ബാങ്ക് ഒഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ മൂന്ന് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്ന് കഴിഞ്ഞ സെപ്ത്ംബറില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്‍ജ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാംകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകളെ നേരത്തെ ലയിപ്പിച്ചിരുന്നു.
സാമ്പത്തിക രംഗത്തെ മുന്നേറ്റം നിലനിർത്താൻ രണ്ട് വലിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. . രാജ്യത്തെ പൊതുമേഖലാ ബാങ്ക് മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വാർത്താ സമ്മേളനം.
ഈ തീരുമാനത്തോടെ എട്ട് ബാങ്കുകൾ ഭവന വായ്പാ നിരക്കുകൾ കുറച്ചിട്ടുണ്ട്. ഈ നടപടിക്ക് പിന്തുണയുമായി 3,300 കോടിരൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ 30,000 കോടി ഇതിനായി സമാഹരിക്കും. സാമ്പത്തിക രംഗത്തെ് ശക്തമായ അടിത്തറയുണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha