കർണാടകയിൽ ബീഫ് പോകുന്ന ഒരു പോക്കേ ......ബീഫ് നിരോധിച്ചേക്കും ചര്‍ച്ച നടക്കുന്നതായി മന്ത്രി
കർണാടകയിൽ ബിജെപി സർക്കാർ ബീഫ് നിരോധിക്കാനൊരുങ്ങുന്നു ,ഈ നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ കളം നിറയുമ്പോൾ ,അയ്യോ ബീഫ് നിരോധിച്ചേ ...ഫാസിസ്റ് ശക്തികളുടെ കടന്നു കയറ്റം എന്നൊക്കെ മുറവിളി കൂട്ടുമ്പോൾ ,മറുവശത്തു ഗോ മാതാ സംരക്ഷണത്തിനായി നയം വ്യക്തമാക്കി ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ,ബിജെപി നേതാക്കൾ രംഗത്ത് എത്തുന്നു .അടുക്കളയിൽ ബിജെപി കടന്നു കെയറുന്നു എന്ന വിമർശനം ഉന്നയിക്കുന്നവർ , മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിന് 1960ൽ കൊണ്ടുവന്ന നിയമം ഒന്ന് മറിച്ചു നോക്കുന്നത് നല്ലതായിരിക്കും . അതേസമയം കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെല്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.
ബീഫ് നിരോധിക്കാന്‍ 2010 ല്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ ബില്‍ നിരസിക്കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നുണ്ട്. ”ഇപ്പോള്‍ ബിജെപി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ 2010 ലെ നിയമനിര്‍മ്മാണം കൂടുതല്‍ ശക്തമാക്കണം,” എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബി.ജെ.പി ഗോ സംരക്ഷണ സെല്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ് ഗോയങ്ക മാധ്യമങ്ങളോട് പറഞ്ഞു .സര്‍ക്കാര്‍ തങ്ങളുടെ നിവേദനം പരിഗണിച്ച് വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
2010ല്‍ കന്നുകാലി കശാപ്പ്, കന്നുകാലി സംരക്ഷണ ബില്‍ കര്‍ണാടക നിയമസഭയില്‍ ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പാസാക്കിയിരുന്നു.എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്തു. ഇത്തരമൊരു ബില്‍ ക്രൂരവും ഭരണഘടനാവിരുദ്ധവുമാമെന്നും മതേതരത്വത്തിനെതിരാണെന്നും പറഞ്ഞ് ബില്ലിന്റെ പകര്‍പ്പ് നിയമസഭയില്‍ അദ്ദേഹം വലിച്ചുകീറുകയും ചെയ്തിരുന്നു,പിന്നീട് അന്നത്തെ ഗവര്‍ണറായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബിജെപിയ്ക് മധുര പ്രതികാരത്തിന്റെ കാലം കൂടി ആണ് .
https://www.facebook.com/Malayalivartha