ആവശ്യക്കാരില്ല; പ്രവർത്തിദിവസം വെട്ടിക്കുറച്ച് ഹ്യുണ്ടായും ടോയോട്ടയും
രാജ്യത്ത് ദിനംപ്രതി സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ഈ പ്രതിസന്ധി ആദ്യം പ്രകടിതമായതും ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലാണ്. പിന്നീട് ബിസ്ക്കറ്റ്,സോപ്പ് എന്ന് തുടങ്ങിയ മറ്റ് മേഖലകളിലും ഈ പ്രതിസന്ധി വ്യാപിക്കുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അഞ്ച് രൂപയുടെ ബിസ്ക്കറ്റ് പോലും വാങ്ങിക്കാൻ ആരും തയ്യാറാകുന്നില്ല എന്നത് രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തന്നെയാണ് വ്യക്തമാക്കുന്നത്.
ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയൊട്ടയ്ക്കും ഹ്യൂന്‍ഡായ്ക്കും കഴിഞ്ഞില്ലെന്നാണ്പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് തന്നെ. പ്രമുഖ ദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തൊഴില്‍ സമയം വെട്ടിക്കുറക്കുന്നതോടൊപ്പം നിലവിൽ ജോലിചെയുന്ന തൊഴിലാളികളെ പിരിച്ചുവിടാനും കൂടുതല്‍ കമ്പനികള്‍ തയ്യാറാകുന്നതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കയ്യിലുള്ള വാഹനങ്ങള്‍ അധികമാവാതിരിക്കാന്‍ ആഗസ്ത് മാസത്തില്‍ അഞ്ച് ദിവസം നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടി വന്നതായി ടൊയോട്ട ഇന്ത്യ എം.ഡി എന്‍.രാജ വെളിപ്പെടുത്തുകയുണ്ടായി.വ്യവസായത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഹ്യൂന്‍ഡായ്ക്കും ആഗസ്ത് മാസത്തില്‍ പല ദിവസങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നതായി കമ്പനി ഉടമകൾ വ്യക്തമാക്കുന്നു. അടുത്ത മാസം ഉത്സവ സീസണായതിനാല്‍ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് മിക്ക കോപനികളും ആയതിനാൽ തന്നെ കമ്പനി ഇത് വരെ തൊഴിലാളികളെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha