അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡി.കെ ശിവകുമാർ ഇ.ഡിക്ക് മുന്നേ ഹാജരായി
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വാദഗതിക്കായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരിക്കുകയാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായി സഹകരിച്ചെതായും അതുപോലെതന്നെ തനിക്ക് നിയമസംവിധാനത്തിലും വിശ്വാസമുള്ളതായും ഡി.കെ.ശിവകുമാർ വിഭ്യാക്തമാക്കി. അവര്‍ തന്നോട് സഹകരിച്ചതിനാൽ താന്‍ അവരോടും സഹകരിച്ചതായും ശിവകുമാര്‍ വ്യക്തമാക്കുകയും ചെയ്തു. വെള്ളിയാഴ്ച ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ ശിവകുമാറിനോട് ശനിയാഴ്ച വീണ്ടും ഹാജരാവാന്‍ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
2017 ഓഗസ്റ്റിലാണ് ശിവകുമാറിന്റെയും ബന്ധുക്കളുടെയും കര്‍ണ്ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ കണ്ടെത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത് തന്നെ.
അതോടൊപ്പം തന്നെ ചോദ്യംചെയ്യല്‍ ബി.ജെ.പിയുടെ വേട്ടയാടലിന്റെ ഭാഗമാണെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നത്. ശിവകുമാറിന്റെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റെ ശിവകുമാറിനെ നേരിട്ട് വിളിപ്പിച്ചത്.
കലങ്ങി മറിഞ്ഞ കർണാടക രാഷ്ട്രരെയത്തിനെ ഒരുവിധം പിടിച്ചു നിർത്തനായത് ഡി.കെ ശിവകുമാറിന്റെ മേൽനോട്ടം തന്നെയാണ്.കോൺഗ്രസിന്റെ ഏത് പ്രതിസന്ധിയിലും ഏക ആശ്രയമായി മുന്നിട്ട് നിൽക്കുന്നതും ഇദ്ദേഹം തന്നെയാണ്. ആയതിനാൽ തന്നെ കോൺഗ്രസ്സിന്റെ നിലവിലെ സാഹചര്യം മുൻ നിർത്തി ഏതൊരു കനത്ത തിരിച്ചടിയായി മാറിയേക്കാം.
https://www.facebook.com/Malayalivartha