കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി..ഭീകരത അവസാനിപ്പിക്കാതെ ഒരു ചർച്ച ക്കും തയ്യാറല്ല എന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി
കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ചർച്ചക്കുള്ള സാധ്യതകളെ പാകിസ്ഥാൻ തള്ളിയിട്ടില്ല. എന്നാൽ ചർച്ചക്കുള്ള അന്തരീക്ഷം ഇന്ത്യ സാധ്യമാക്കുമെന്ന് കരുതുന്നില്ലെന്നും ഖുറേഷി അഭിപ്രായപ്പെട്ടു. അതെ സമയം ഭീകരത അവസാനിപ്പിക്കാതെ ഒരു ചർച്ച ക്കും തയ്യാറല്ല എന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതയെ പാക്കസ്ഥാന്‍ തള്ളിയിട്ടില്ല,എന്നാൽ ചർച്ചക്കുള്ള അന്തരീക്ഷം ഇന്ത്യ സാധ്യമാക്കുമെന്ന് കരുതുന്നില്ലെന്നും ഖുറേഷിയും പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടെടുത്തതിനു പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍നിന്നു പാക്കിസ്ഥാന്‍ പിന്‍മാറുകയാണെന്നും ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് മറ്റേത് ബാഹ്യ ഇടപെടലും വിലമതിക്കപ്പെടും. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ മറ്റു രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു
കാഷ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന് പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി ഖുറേഷി രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ തീവ്രവാദവും അക്രമവും ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു. തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധമാണ് പാക്പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്.
ചര്‍ച്ച വേണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാട് ഇന്ത്യ അംഗീകരിക്കുന്നു. പക്ഷേ തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റോസ് ലിയാന്‍റിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി. പ്രകോപനപരമായ നിലപാട് പാകിസ്ഥാന്‍ തുടരുകയാണ്. തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധമാണ് പാക്പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്.
കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടെടുത്തതിനു പിന്നാലെയാണ് പാക് മന്ത്രി ഇന്ത്യയുമായി ചർച്ച ആകാമെന്ന് പ്രതികരിച്ചത് . തീവ്രവാദവും അക്രമവും ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു. തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധമാണ് പാക്പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്.
കശ്മീരില്‍ ഇന്ത്യ പുനരാലോചന നടത്തിയില്ലെങ്കില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചതായി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് അനുകൂലമായ നിലപാട് ഉപേക്ഷിച്ച്, അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആണവ ശക്തികളായ രാജ്യങ്ങള്‍ ഏറ്റുമുട്ടുമെന്നാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞത്.
ഇന്ത്യയോടുള്ള പ്രതിഷേധ സൂചകമായി വ്യോമപാത ഭാഗികമായി അടച്ചതും, വ്യാപാര ബന്ധം അവസാനിപ്പിച്ചതും,സംഝോത എക്സ്പ്രസിന്‍റെ സര്‍വ്വീസ് നിര്‍ത്തിയതുമടക്കമുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചതായും ഇമ്രാന്‍ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ പുനസംഘടിപ്പിച്ച ഇന്ത്യന്‍ നടപടി ചോദ്യം ചെയ്താണ് ഇമ്രാൻ ഖാൻ യു എൻ രക്ഷാസമിതിയെ സമീപിച്ചത്. പക്ഷെ കാര്യങ്ങളിൽ തീർപ്പുണ്ടാകുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഭീകരത ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാൻ സാധ്യമല്ല ..പാകിസ്ഥാൻ ഭീകരത അവസാനിപ്പിക്കാതെ ഒരു തരത്തിലുള്ള ചര്ച്ചക്കും തയ്യാറല്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha