Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മസൂദ് അസറിന്റെ പിൻബലത്തിൽ പാകിസ്ഥാന്റെ ഭീഷണി ..ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്..കത്തയച്ചിരിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് എന്ന് സംശയിക്കുന്നതായി പോലീസ്

16 SEPTEMBER 2019 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍

അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി

ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..

പാകിസ്ഥാൻ വീണ്ടും പ്രകോപനത്തിന് ഒരുങ്ങുന്നു.. ഇത്തവണ ഭീഷണി പെടുത്തുന്നത് മസൂദ് അസറിന്റെ പിൻബലത്തിൽ ആണ് ..ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ ബലത്തിലാണ് ഇപ്പോൾ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കോപ്പുകൂട്ടുന്നത്
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകർക്കുമെന്ന ഭീഷണിക്കത്താണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് .. ഹരിയാനയിലെ രേവാരി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്നാണ് ജെയ്ഷെ മുഹമ്മദിന്റെ പേരിൽ ഭീഷണി കത്ത് അയച്ചിരിക്കുന്നത് . ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്. കറാച്ചിയിൽ നിന്നും മസൂദ് എന്ന വ്യക്തിയാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നതെന്നു പോലീസ് സ്ഥിരികരിച്ചു.
കത്തയച്ചിരിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് എന്ന സംശയത്തിലാണ് പോലീസ്. ഭീഷണി സന്ദേശത്തെ തുടർന്ന് രേവാരി റെയിൽവേ സ്റ്റേഷൻ അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയായ മസൂദ് അസറിനെ പാകിസ്താൻ രഹസ്യമായാണ് ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. മസൂദ് അസറിനെ മുൻനിർത്തി രാജ്യമെമ്പാടും പാകിസ്താൻ വമ്പൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇതിനെ തുടർന്ന് രാജ്യത്ത് വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ജമ്മു–സിയാല്‍കോട്ട്, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടകളുണ്ട്.

മസൂദ് അസ്ഹറിന്റെ പേരില്‍ നിലവില്‍ അഞ്ച് ഭീകരവാദ കേസുകളാണ് നിലനില്‍ക്കുന്നത്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണവും ഉള്‍പ്പെടും. 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിൽ ആയിരുന്നുവെന്നാണ് പാകിസ്താൻ അവകാശപ്പെട്ടിരുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരർ കടലിന് അടിയിലൂടെ ആക്രമണം നടത്താൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമ്പതോളം ജെയ്ഷെ ഭീകരർ ആഴക്കടലിൽ ഡൈവിംഗ് പരിശീലനം നേടിയെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം അതിർത്തിയിൽ നുഴഞ്ഞുകയരാനും ജെയ്ഷെ ഭീകരർ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും പാക് ചാരനെ പിടികൂടിയിരുന്നു. സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പാക് സേനയുടെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയല്‍കോട്ട്- ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു

പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു. മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണ് പട്ടികയിലുള്ളത്..ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദത്തെതുടര്‍ന്ന് അസ്ഹറിനെ ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരപട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് .ജയില്‍ മോചിതനാക്കിയതോടെ ആഗോള സമൂഹത്തിന് നല്‍കിയ ഉറപ്പുകള്‍ കൂടിയാണ് പാക്കിസ്ഥാന്‍ ഇപ്പോൾ ലംഘിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends