Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

മസൂദ് അസറിന്റെ പിൻബലത്തിൽ പാകിസ്ഥാന്റെ ഭീഷണി ..ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്..കത്തയച്ചിരിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് എന്ന് സംശയിക്കുന്നതായി പോലീസ്

16 SEPTEMBER 2019 02:38 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ വീണ്ടും പ്രകോപനത്തിന് ഒരുങ്ങുന്നു.. ഇത്തവണ ഭീഷണി പെടുത്തുന്നത് മസൂദ് അസറിന്റെ പിൻബലത്തിൽ ആണ് ..ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ ബലത്തിലാണ് ഇപ്പോൾ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കോപ്പുകൂട്ടുന്നത്
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകർക്കുമെന്ന ഭീഷണിക്കത്താണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് .. ഹരിയാനയിലെ രേവാരി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്നാണ് ജെയ്ഷെ മുഹമ്മദിന്റെ പേരിൽ ഭീഷണി കത്ത് അയച്ചിരിക്കുന്നത് . ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്. കറാച്ചിയിൽ നിന്നും മസൂദ് എന്ന വ്യക്തിയാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നതെന്നു പോലീസ് സ്ഥിരികരിച്ചു.
കത്തയച്ചിരിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് എന്ന സംശയത്തിലാണ് പോലീസ്. ഭീഷണി സന്ദേശത്തെ തുടർന്ന് രേവാരി റെയിൽവേ സ്റ്റേഷൻ അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയായ മസൂദ് അസറിനെ പാകിസ്താൻ രഹസ്യമായാണ് ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. മസൂദ് അസറിനെ മുൻനിർത്തി രാജ്യമെമ്പാടും പാകിസ്താൻ വമ്പൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇതിനെ തുടർന്ന് രാജ്യത്ത് വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ജമ്മു–സിയാല്‍കോട്ട്, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടകളുണ്ട്.

മസൂദ് അസ്ഹറിന്റെ പേരില്‍ നിലവില്‍ അഞ്ച് ഭീകരവാദ കേസുകളാണ് നിലനില്‍ക്കുന്നത്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണവും ഉള്‍പ്പെടും. 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിൽ ആയിരുന്നുവെന്നാണ് പാകിസ്താൻ അവകാശപ്പെട്ടിരുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരർ കടലിന് അടിയിലൂടെ ആക്രമണം നടത്താൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമ്പതോളം ജെയ്ഷെ ഭീകരർ ആഴക്കടലിൽ ഡൈവിംഗ് പരിശീലനം നേടിയെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം അതിർത്തിയിൽ നുഴഞ്ഞുകയരാനും ജെയ്ഷെ ഭീകരർ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും പാക് ചാരനെ പിടികൂടിയിരുന്നു. സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പാക് സേനയുടെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയല്‍കോട്ട്- ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു

പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു. മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണ് പട്ടികയിലുള്ളത്..ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദത്തെതുടര്‍ന്ന് അസ്ഹറിനെ ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരപട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് .ജയില്‍ മോചിതനാക്കിയതോടെ ആഗോള സമൂഹത്തിന് നല്‍കിയ ഉറപ്പുകള്‍ കൂടിയാണ് പാക്കിസ്ഥാന്‍ ഇപ്പോൾ ലംഘിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (4 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (4 hours ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (5 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (5 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (5 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (6 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (6 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (7 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (7 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (8 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (9 hours ago)

Malayali Vartha Recommends