പാക്കിസ്ഥാൻ പാരയാകുന്നത് ഇങ്ങനെയും ....! അല്ല കോയ അപ്പൊ രണ്ട് പാക്കിസ്ഥാനോ ?
അല്ല നിങ്ങൾ പാകിസ്താനി അല്ലെ എന്ന് ആരേലും നമ്മളോട് ചോദിച്ചാൽ പരിഹാസരൂപേനെ ഒരുപക്ഷെ അങ്ങനെ ഒരു ചോദ്യം ഫേസ് ചെയ്തു എന്ന് ഇരിക്കട്ടെ ..എങ്ങനെ ദേഷ്യം വരാതിരിക്കും .കാരണം മറ്റൊന്നുമല്ല നമ്മുടെ സ്വന്തം സൈനികരെ വധിക്കുന്ന കൊടും ഭീകരവാദികളെ പലപ്പോഴയായി പൊട്ടി വളർത്തുന്ന പാക്കിസ്ഥാൻ ഇന്ത്യയുടെ സുഹൃത്ത് വലയത്തിൽ ഇല്ല എന്ന് തന്നെ പറയാം . എന്നാൽ നമ്മുടെ ഭാരതമണ്ണിൽ പാകിസ്ഥാൻ ഉണ്ടെന്ന് പറഞ്ഞാലോ ...എന്നാൽ ബിഹാറിൽ അങ്ങനെ ഒരു ഗ്രാമം ഉണ്ട് ..ആ ഗ്രാമത്തിന്റെ പേരാണ്.
പാകിസ്ഥാൻ ടോല എന്ന ചെറുഗ്രാമം. പഞ്ചായത്ത് സിംഘിയ. ബ്ലോക്ക് ശ്രീനഗർ. ജില്ല പൂർണിയ. . 1947-ന് മുമ്പ് മുസ്ലിം കുടുംബങ്ങൾ ഇവിടെ പാർത്തുപോന്നിരുന്നു. സ്വാതന്ത്ര്യാനന്തരം കിഴക്കൻ പാകിസ്ഥാനിലേക്ക് കുടിയേറാൻ ആഗ്രഹിച്ച മുസ്ലിങ്ങൾ, ഇവിടം വിട്ടുപോയപ്പോൾ ഗ്രാമത്തിലെ തങ്ങളുടെ ഭൂമി പരിസരവാസികളായ സാന്താൾ ഗോത്രവംശജർക്ക് ദാനമായി നൽകി. തങ്ങൾക്ക് അധിവസിക്കാനും കൃഷിചെയ്യാനും ഭൂമി വെറുതെ നൽകിയ മനുഷ്യരോടുള്ള നന്ദി സൂചകമായി അവർ ഗ്രാമത്തിന് പാകിസ്ഥാൻ ടോല എന്ന് പേരിട്ടു. പൂർണിയ ജില്ല ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. വറ്റിത്തുടങ്ങിയ ഒരു നദിയാൽ പുറംലോകത്തിൽ നിന്ന് വേർപിരിക്കപ്പെട്ടിരിക്കുന്നു ഈ ഗ്രാമം.
നദിക്ക് മുകളിലൂടെയുള്ള പാലമാണ് അവിടേക്കുള്ള ഗ്രാമീണരുടെ ഒരേയൊരു കണക്ഷൻ. ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള ആധുനിക സൗകര്യങ്ങളുമില്ല. ആകെയുള്ള സ്‌കൂൾ കിലോമീറ്ററുകൾ അകലെ പട്ടണത്തിലാണ്. പേര് പാകിസ്ഥാൻ എന്നായതുകൊണ്ടാണോ എന്നറിയില്ല, വികസനം ഈ ഗ്രാമത്തിലേക്ക് എത്തിനോക്കിയിട്ടില്ല ഇതുവരെ. ഏഴാം ക്‌ളാസ്സുവരെ കഷ്ടിച്ച് പഠിക്കുന്നതോടെ പെൺകുട്ടികളുടെ പഠിത്തം അവസാനിക്കുകയായി. നല്ലൊരു ആശുപത്രിയില്ല, ബസ് സർവീസില്ല. ഉജ്വല സ്‌കീം, ഹർ ഘർ ശൗചാലയ് സ്‌കീം തുടങ്ങിയ സർക്കാർ സ്കീമുകളെല്ലാം കടലാസിൽ മാത്രമൊതുങ്ങുന്നു. അഞ്ചുവർഷം കൂടുമ്പോൾ വാഗ്ദാനങ്ങൾ നൽകി വോട്ടുനേടിയെടുക്കാൻ മാത്രമേ രാഷ്ട്രീയക്കാരും വരാറുള്ളൂ എന്ന് ഗ്രാമീണർ പറയുന്നു.
ഇരുപത്തഞ്ചോളം സാന്താൾ കുടുംബങ്ങളിലായി ആകെ ആയിരത്തിൽ പരം ജനങ്ങൾ ഇവിടെ പാർക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ നെഞ്ചിൽ പെരുമ്പറയടിക്കുന്നത് ഈ ഗ്രാമക്കാർക്കാണ്. അയൽ ഗ്രാമങ്ങൾ എന്നും പരിഹാസത്തോടെ മാത്രം പറയുന്ന പേരാണ് പാകിസ്ഥാൻ ടോല എന്ന ഗ്രാമത്തിന്റേത്. അവിടേക്ക് ആർക്കും മക്കളെ വിവാഹം ചെയ്തയക്കാൻ താല്പര്യമില്ല. തിരിച്ച് കൊണ്ടുവരാനും. തങ്ങളുടെ ഗ്രാമത്തിന്മേൽ അനാവശ്യമായി ഏച്ചുകൂട്ടപ്പെട്ട പാകിസ്ഥാൻ എന്ന പേര് ഒന്ന് മായ്ച്ചുകിട്ടാൻ വേണ്ടിയുള്ള ഗ്രാമീണരുടെ പ്രയത്നങ്ങൾ ഏറെക്കാലമായി നടക്കുന്നു. പേര് പാകിസ്താനെന്നാണെങ്കിലും, ഇവിടെ കഴിഞ്ഞുപോന്നിരുന്ന സാന്താൾ ഗോത്രജർ തികഞ്ഞ ഹിന്ദുമത വിശ്വാസികളാണ്. ഒരൊറ്റ മുസ്ലിങ്ങളും ഇന്നിവിടെ താമസമില്ല. പേരിനൊരു പള്ളി പോലും ഇന്നിവിടെയില്ല. എന്നിട്ടും ഈ പ്രദേശം ഇന്നലെ വരെയും അറിയപ്പെട്ടിരുന്നത് പാകിസ്ഥാൻ എന്നായിരുന്നു.
https://www.facebook.com/Malayalivartha