നിങ്ങള്‍ക്കായി ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നു, കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജവാനുമായി ഫോണിലൂടെ സംസാരിച്ച് അമിത് ഷാ; രോഗംഭേദമായി ആശുപത്രിവിട്ട ശേഷം വീട്ടിലേക്ക് ക്ഷണം; കൊറോണയെ സൈന്യം ഒറ്റക്കെട്ടായി നേരിടുമെന്ന് സൈനികൻ
കൊറോണ വൈറസ് ബാധിച്ച് മുംബൈയിൽ ചികിത്സയിൽ കഴിയുന്ന സിഐഎസ്എഫ് ജവാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചു. ശക്തമായി നിന്ന് കൊറോണയെ ചെറുക്കണമെന്ന് ജവാനോട് അമിത് ഷാ പറഞ്ഞു. ഫോണിലൂടെയാണ് അമിത് ഷാ മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജവാനുമായി സംസാരിച്ചത്.വൈറസ് സ്ഥിരീകരിച്ച 11 സിഐഎസ്എഫ് ജവാൻമാർ മുംബൈ കസ്തൂർബ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
'നിങ്ങൾ നല്ലൊരു കടമയാണ് നിങ്ങൾ ചെയ്തത് എന്നും നിങ്ങൾക്കായി ഞങ്ങളെല്ലാവരും പ്രാർഥിക്കുന്നു എന്നും അമിത്ഷാ പറഞ്ഞു. . വിശ്വാസം നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ നന്മയ്‍ക്കായാണ് നിങ്ങൾ പ്രവർത്തിച്ചത്. ദൈവം നിങ്ങളെ സഹായിക്കും. ശക്തമായി നിന്ന് കൊറോണയെ ചെറുക്കണമെന്നും ജവാനുമായുള്ള സംഭാഷണത്തിൽ അമിത് ഷാ പറഞ്ഞു. കൂടാതെ രോഗംഭേദമായി ആശുപത്രിവിട്ട ശേഷം തന്റെ വീട്ടിലേക്കും അമിത് ഷാ ജവാനെ ക്ഷണിച്ചു. ഉറപ്പായും രോഗം ഭേദമായ ശേഷം കാണാന്‍ വരുമെന്ന് അമിത് ഷായ്ക്ക് ജവാന്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഞങ്ങള്‍ വൈറസിനെ അതിജീവിക്കും. രോഗം ഭേദമായശേഷം താങ്കളെ കാണാന്‍ തീര്‍ച്ചയായി വരുമെന്നും കൊറോണ വൈറസിനെ സൈന്യം ഒന്നിച്ച് നേരിടുമെന്നും ജവാന്‍ പറഞ്ഞു.
കലംബോളിയിലെ സിഐഎസ്എഫ് ക്യാപിലുള്ള ഒരു ജവാനാണ് ആദ്യം വൈറസ് ബാധ സ്ഥീരീകരിച്ചത്. ഇതോടെ ക്യാപിലുണ്ടായിരുന്ന 152 ജവാൻമാരേയും ഒഴിപ്പിച്ചിരുന്നു. ജവാൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാമൂഹിക അകലം അടക്കമുള്ള മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് സിഐഎസ്എഫ് അറിയിച്ചു.
ഇവരിൽ ഒരാൾക്ക് മാർച്ച് 27നാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം 11 ജവാന്മാരാണ് ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയിൽ ഇതിനകം 423 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 235 കേസുകളും മുംബൈയിലാണെന്നാണ് പൊതുജനാരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 26 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.
ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. 423 കേസുളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 26 പേർ ഇതിനകം രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ള 85 ശതമാനം പേരിലും വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മുംബൈയിലെ ധാരാവി ഉൾപ്പെടെയുള്ള ചേരി പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha