24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന
ആരാധനാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള ഇളവുകളോടെ അഞ്ചാം ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 294 മരണവും രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,36,657 മായി ഉയര്‍ന്നു. 6,642 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി.
ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ളത് അമേരിക്കയിലാണ്. 1,897,239 പേര്‍ക്കാണ് അമേരിക്കയില്‍ ഇരുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 109,127 പേര്‍ ഇതുവരെ മരിച്ചു. കൊറോണ വൈറസ് ബാധയുടെ പ്രഭവസ്ഥാനം ചൈനയിലെ വുഹാന്‍ നഗരം ആയിരുന്നുവെങ്കിലും ചൈന ഇപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ 18-ാം സ്ഥാനത്താണ്. 84,177 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. 4,634 പേര്‍ ചൈനയില്‍ ഇതുവരെ മരിച്ചു.
ഈ ഒരു ഘട്ടത്തിൽ ട്രംപ് പറയുന്നതിലും കാര്യമുണ്ട് കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയാല്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാവുക ഇന്ത്യയിലും ചൈനയിലും ആയിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ കോറോണ വൈറസ് ടെസ്റ്റുകള്‍ അമേരിക്ക നടത്തി തുടങ്ങിയിരുന്നു. ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളും മരണവും അമേരിക്കയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിന്റെ കാരണം അതാണ്.
രണ്ട് കോടിയോളം പരിശോധനകളാണ് അമേരിക്ക നടത്തിയത്. ജര്‍മനി 40 ലക്ഷത്തോളം പരിശോധനകളും ദക്ഷിണ കൊറിയ 30 ലക്ഷത്തോളം പരിശോധനകളും മാത്രമാണ് നടത്തിയത്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാൽ കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്താന്‍ കഴിയും. ഇന്ത്യയിലോ ചൈനയിലോ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ ആ രാജ്യങ്ങളിലും കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്താനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അത് മാത്രമല്ല എന്നാല്‍, കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ ശനിയാഴ്ച ഇന്ത്യ ഇറ്റലിയെ മറികടന്നിരുന്നു. 9,887 പുതിയ കേസുകളും 294 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തതോടെയാണിത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 236,657 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha