ലോക്ക് ഡൗൺ സമയത്ത് ഭർത്താവിനോടുള്ള യുവതിയുടെ ക്രൂരത സഹിക്കാവുന്നതിനും അപ്പുറമായി.. കഴിഞ്ഞ നാല് വർഷമായി 33 വയസുള്ള യുവാവിനോടുളള ഈ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ; ഒടുവിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിയും പീഡന വീഡിയോയും പുറത്ത് വന്നതോടെ നടുങ്ങിയത് പോലീസ്; സംഭവം ഇങ്ങനെ...
കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരടക്കം നടുങ്ങിയ വാർത്ത ഇങ്ങനെയായിരുന്നു. ഭർത്താവിനെ യുവതി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുകൊണ്ടു മർദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്.
സംഭവത്തെ തുടർന്ന് യുവതിക്കെതിരെ പോലീസ് കേസെടുത്തു. പശ്ചിമബംഗാളിലെ ബിദാൻനഗറിലെ 33 കാരനായ യുവാവിനെ കഴിഞ്ഞ നാല് കൊല്ലത്തോളമായി യുവതി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഈ ലോക്ക് ഡൗൺ സമയത്ത് ഭർത്താവിനോടുള്ള യുവതിയുടെ ക്രൂരത വർധിക്കുകയായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളെ വീട്ടിൽ കൂട്ടികൊണ്ട് വന്നത് യുവതിക്ക് ഇഷ്ടപ്പെടാഞ്ഞതിനെ തുടർന്ന് യുവാവിനെ ക്രൂരമായ രീതിയിൽ മർ-ദ്ദിക്കുകയായിരുന്നു.
കൊൽക്കത്തയിൽ ട്രെയിനിങ് പ്രൊഫഷണലാണ് യുവതി. ജൂൺ ആറിന് ഭാര്യക്കെതിരെ യുവാവ് പോലീസിൽ പരാതി നൽകിയെങ്കിലും നിയമം സ്ത്രീകൾക്ക് അനുകൂലമാണെന്ന് പറഞ്ഞു ഇയാളെ തിരിച്ചയക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ജൂൺ 26ന് യുവാവ് വീണ്ടും പരാതി നൽകുകയായിരുന്നു.
പരാതിക്കൊപ്പം വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതോടെ പോലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. യുവതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നുള്ള ആരോപണവും ഉയർന്നു വരുന്നുണ്ട്. ഭർത്താവിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് മുൻപാകെ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൊൽക്കത്ത ബിദാൻനഗർ സ്വദേശിയായ 33 കാരൻ നിരന്തരമായി ഭാര്യയുടെ ക്രൂരമർദനത്തിന് ഇരയായയിരുന്നതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജൂൺ അഞ്ചിന് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പോലീസിന് മുൻപാകെ പരാതിക്കൊപ്പം സമർപ്പിച്ചിരിക്കുന്നത്. ഭർത്താവിനെ അടിക്കുകയും കുനിച്ചുനിർത്തി ഇടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. കൂടാതെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ പറയുന്നതും വീഡിയോദൃശ്യങ്ങളിൽ ഉണ്ട്. കോവിഡ് സമയത്ത് മാതാപിതാക്കൾ കൊറോണ വൈറസുമായാണ് വന്നതെന്നാരോപിച്ചാണ് യുവതി വഴക്ക് തുടങ്ങിയത്.
വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി യുവാവിന്റെ മാതാപിതാക്കളെ കണ്ടതിനെ തുടർന്ന് പ്രകോപിതരാകുകയും തന്നെ അർദ്ധരാത്രിവരെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി യുവാവ് പരാതിയിൽ പറയുന്നു.
മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് യുവാവ് ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ഭാര്യയുടെ മർദ്ദനം തനിക്ക് താങ്ങാൻ കഴിയില്ലെന്നും ഭാര്യയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി തനിക്ക് മാതാപിതാക്കളെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും യുവാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha