കോവിഡ് ബാധിച്ച് വരൻ മരിച്ചു ; വിവാഹത്തിന് പങ്കെടുത്തത് 300 ആൾക്കാർ; മരണാനന്തര ചടങ്ങിന് 200 ; എല്ലാവരും ക്വാറന്റീനിൽ
ബിഹാറില്‍ കോവിഡ് മുന്നറിയിപ്പുകള്‍ അവഗണിച്ചു നടത്തിയ വിവാഹത്തില്‍ പങ്കെടുത്തു . എന്നാൽ വിവാഹ പയ്യൻ പിന്നീട് കോവിഡ് ബാധിച്ച് മരിച്ചു. മുന്നൂറിലേറെ ആളുകളായിരുന്നു ആ വിവാഹത്തിന് പങ്കെടുത്തത്. അതേ വിവാഹത്തിലെ വരന്‍ ദിവസങ്ങ ള്‍ക്കുള്ളില്‍ കടുത്ത പനി ബാധിച്ചു മരിച്ചപ്പോള്‍ സംസ്‌കാരത്തിനെത്തിയത് ഇരുന്നൂറിലേറെ ആളുകൾ. ഈ വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്കു കോവിഡ് പടര്‍ന്നെന്നാണു ഇപ്പോൾ സംശയിക്കുന്നത്. കടുത്ത പനിയോടെയാണ് വരന്‍ വിവാഹവേദിയിലെത്തിയിരുന്നത്. മുന്നൂറിലധികം പേർ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു . കോവിഡ് മുന്നറിയിപ്പുകൾ അവഗണിച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് 50 പേരും സംസ്കാരത്തിന് 20 പേരും മാത്രമേ പങ്കെടുക്കാവൂയെന്നാണ് കോവിഡ് മാർഗനിർദേശം. എന്നാൽ പലയിടത്തും ഇവ പാലിക്കപ്പെടാറില്ല എന്നതിന് സ്റ്റൈഹമാ ഉദാഹരണമാണ് ഈ വിവാഹം . പട്ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനിൽ ജൂൺ 15നായിരുന്നു വിവാഹം നടന്നത്. വരനായ സോഫ്റ്റ്‌വെയർ എൻജിനീയറിന് കടുത്ത പനിയുണ്ടായിരുന്നു.
മേയ് അവസാനം നാട്ടിലെത്തിയ ഇയാൾക്ക് വിവാഹത്തലേന്ന് അസ്വസ്ഥതകൾ തോന്നുകയുണ്ടായി . പനി മുർച്ഛിച്ചതോടെ വിവാഹം മാറ്റിവയ്ക്കാമെന്ന അഭിപ്രായവും ഉയർന്നു വന്നിരുന്നു . എന്നാൽ തയാറെടുപ്പുകൾ എല്ലാം പൂർത്തിയായതിനാൽ വിവാഹം മാറ്റിവയ്ക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കുടുബക്കാർ അഭിപ്രായപ്പെടുകയൂം ചെയ്തു .ഇതേത്തുടർന്നാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പാരസെറ്റാമോൾ കഴിച്ചായിരുന്നു യുവാവ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹശേഷം സ്ഥിതി ഗുരുതരമായതോടെ 17ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു . എന്നാൽ വഴിമധ്യേ യുവാവ് മരിക്കുകയായിരുന്നു . കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്കരിച്ചതിനാൽ ഇയാൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ വിവാഹത്തിൽ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മറ്റുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കിയിരിക്കുകയാണ്. യുവാവിന്റെ ഭാര്യയടക്കം അടുത്ത കുടുംബക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗം കണ്ടെത്തിയവരിൽ അധികം പേരും ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും കോവിഡ് മാനദണ്ഡങ്ങൾ ലംഗിക്കപ്പെടുന്നു എന്നതിന്റ ഉത്തം ഉദാഹരണമാണ് ഈ വിവാഹവും ആൾക്കാരുടെ ഇടപെടലും. കോവിഡ് നിയമനാണ് ഇത്തരത്തിൽ ഉള്ള ഒത്തു ചേരലുകളിൽ പങ്കെടുത്താൽ അത് അപകടമാണ് എന്നതിന് ഇതിൽ കൂടുതൽ ഉദാഹരണങ്ങൾ വേണ്ട.
https://www.facebook.com/Malayalivartha