തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശിവസേന; മമത ബാനർജിയ്ക്ക് പിന്തുണയുമായി ബംഗാൾ
ബംഗാളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശിവസേന. പകരം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ശിവസേന പറഞ്ഞിരിക്കുകയാണ്. പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തത്.
'പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമോ എന്നറിയാന്‍ ധാരാളം ആളുകള്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. പാര്‍ട്ടി പ്രസിഡന്‍റ ഉദ്ദവ് താക്കറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണിത് പുറത്ത്‌വിട്ടത്. എല്ലാ 'എമ്മു'കളും-മണി, മീഡിയ, മസില്‍-എന്നിവ മമതാ ദീദിക്കെതിരെ ഉപയോഗിക്കുന്നു. അതിനാല്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നും അവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നും ശിവസേന തീരുമാനിച്ചു കഴിഞ്ഞു. മമതാ ദീദിക്ക് ഹെതിഹാസിക വിജയം നേരുന്നു. അവരാണ് യഥാര്‍ഥ ബംഗാള്‍ കടുവയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'- എന്നാണ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തത്.
'ഇത് ഞങ്ങളുടെ ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ഞങ്ങള്‍ അവിടെ വളരെ കഠിനമായി തയ്യാറെടുക്കുകയായിരുന്നു. ഞങ്ങളുടെ കേഡര്‍മാര്‍ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്, കുറഞ്ഞത് 45 നിയോജകമണ്ഡലങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോള്‍ അവിടെയുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മമത ദീദിയെ പിന്തുണയ്ക്കും. ബംഗാളിലെ സേനയുടെ ശക്തിയെകുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് റാവത്ത് വ്യക്തമാക്കി.
'അവര്‍ എല്ലാവര്‍ക്കുമെതിരേ ഒറ്റക്ക് പോരാടുകയാണ്. അതിനാല്‍ ഞങ്ങള്‍ അവരോടൊപ്പമുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അവരോടൊപ്പം യുദ്ധം ചെയ്യും'-അദ്ദേഹം പറയുകയുണ്ടായി. 'മമതാ ദീദിയെ പിന്തുണയ്ക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. ഇത് സംബന്ധിച്ച് നിരവധി ദിവസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നു. തെരഞ്ഞെടുപ്പില്‍ പങ്കെകുക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു' -സേന നേതാവ് സുനില്‍ പ്രഭു മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകറോഡും പറയുകയുണ്ടായി.
https://www.facebook.com/Malayalivartha