കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ ഈ രീതിയിൽ തൂക്കരുത്; മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി, പ്രില്‍ ഒന്ന് മുതല്‍ ഈ നിയമം ബാധകമാകും, പഴയ വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കാന്‍ ആഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചു
കൂടുത സുരക്ഷയ്ക്ക് പുതു നിർദ്ദേശങ്ങൾ നൽകി കേന്ദ്രം രംഗത്ത്. കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്രം. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുന്നതായി കണ്ടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാറിലെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇതേതുടർന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
കാറുകള്‍ക്കുള്ളിലെ അലങ്കാരങ്ങള്‍ ഡ്രൈവറുടെ കാഴ്ചയെ സ്വാധീനിക്കും വിധം മാറുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത്. കാറുകളുടെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷനുകളും വയ്ക്കുന്നതും കുറ്റകരമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ നേരത്തെ തന്നെ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഈ നടപടി സ്വീകരിച്ചത്.
അതേസമയം ഏപ്രില്‍ ഒന്ന് മുതലാണ് കാറുകളിലെ പാസഞ്ചര്‍ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം ബാധകമാകുന്നതാണ്. പഴയ വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കാന്‍ ആഗസ്റ്റ് 31 വരെ മന്ത്രാലയം ഇതിനോടകം സമയം അനുവദിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇനിമുതല്‍ പുതിയ കാറുകളിലും ആഗസ്ത് 31 മുതല്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുമ്പോഴും മുന്നില്‍ ഇരട്ട എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കാറുകളുടെ വില 5,000 മുതല്‍ 7,000 രൂപ വരെ വര്‍ധിപ്പിച്ചേക്കുന്നതാണ്. നിലവില്‍ ഡ്രൈവിംഗ് സീറ്റില്‍ മാത്രമാണ് എയര്‍ബാഗ് നിര്‍ബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ അത് സാധ്യമല്ല. ഇത്തരം നിയമങ്ങൾ കര്ഷണമാക്കുന്നതിലൂടെ യാത്രക്കാർക്ക് സുരക്ഷ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha