Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

എന്തുകൊണ്ട് കോണ്‍ഗ്രസ് പച്ചപിടിക്കുന്നില്ല? സംസ്ഥാനങ്ങള്‍ പലതും കോണ്‍ഗ്രസിനെ കൈവിട്ടു? നൂറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ്.. 'ആ മണ്ടന്‍ തീരുമാനം ആദ്യം മാറ്റുക'; രാഹുലും കോണ്‍ഗ്രസും ഇനി രക്ഷപ്പെടില്ല..

14 MAY 2022 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്

പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഋഷഭ് സിംഗ് സാംബ്യാൽ ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ്..സൈന്യത്തിന് നാണക്കേടാണെന്ന് വിമർശനം.. ആയിരത്തോളം പേരാണ് സബ്സ്‌ക്രിപ്ഷൻ എടുത്തിരിക്കുന്നത്..

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവ് കോണ്‍ഗ്രസിന് രക്ഷയാകുമോ എന്നതാണ് ചോദ്യം. ബിജെപിയെപ്പോലെ അടിത്തറയുണ്ടാക്കിയ പാര്‍ട്ടിയെയും അതിന്റെ അമരക്കാരായ നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാന്‍ രാഹുല്‍ ഗാന്ധി ശക്തനല്ലെന്നിരിക്കെ കോണ്‍ഗ്രസില്‍ എന്തിന് ഇത്തരമൊരു പരീക്ഷണം എന്നതാണ് പ്രസക്തമായ ചോദ്യം.

രോഗിണിയായ സോണിയാ ഗാന്ധിക്കും സാധ്യതകള്‍ മങ്ങിയ പ്രിയങ്കാ ഗാന്ധിക്കും ം കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് ഒരിക്കല്‍ ഉപേക്ഷിച്ചുകളഞ്ഞ അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി വീണ്ടും ഏറ്റെടുക്കുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുനര്‍ജന്‍മം നല്‍കാനിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടി കേവലം രണ്ടു സീറ്റുകളില്‍ ഒതുങ്ങിപ്പോയി. കുട്ടിക്കളി മാറാത്തവനെന്നും പക്വതയില്ലാത്തവനെന്നുമൊക്കെ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലൊക്കെ കഴമ്പുണ്ട്.

 

ഒരിക്കല്‍പോലും പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഉയരാനുള്ള പ്രാപ്തിയോ സിദ്ധിയോ 51 കാരനായ രാഹുല്‍ ഗാന്ധിക്കില്ല എന്നു തീര്‍ച്ചയാണ്. കേവലം രണ്ടു സംസ്ഥാനങ്ങളിലേക്ക് ഭരണം ചുരുങ്ങുകയും അന്‍പതോളം അംഗങ്ങളെ മാത്രം പാര്‍ലമെന്റില്‍ വിജയിപ്പാനാവുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതില്‍തന്നെ കേരളത്തിലും പഞ്ചാബിലും കോണ്‍ഗ്രസ് ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു.

അടുത്ത വര്‍ഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതു സീറ്റിലേക്ക് കോണ്‍ഗ്രസ് ചെറുതാകുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ചിന്താശിബിരം നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി വീണ്ടും നേതൃത്വത്തില്‍ വരണമെന്ന് സച്ചില്‍ പൈലറ്റ് ഉള്‍പ്പെടെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ഗാന്ധി കുടുംബം ഇല്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞിരിക്കുന്നു. എകെ ആന്റണി ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ ഏറെക്കുറെ വിരമിച്ചിരിക്കെ കോണ്‍ഗ്രസില്‍ ഇനി എണ്ണിപ്പറയാനുള്ള നേതാക്കള്‍ മാത്രമാണുള്ളത്.

ചിന്തന്‍ ശിബിരം അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വേദിയല്ല മറിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും പറയുമ്പോഴും എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലേക്കു തന്നെ തുറിച്ചുനോക്കുകയാണ്. അതേസമയം പുതിയ മുഖങ്ങളെ നേതൃതലത്തിലേക്ക് കൊണ്ടുവരാനുള്ള സമൂലമായ ആശയം കോണ്‍ഗ്രസ് ഉന്നതര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. രാജ്യസഭാ അംഗങ്ങളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനൊപ്പം സംഘടനയില്‍ എല്ലാ തലങ്ങളിലും സ്ഥാനങ്ങള്‍ വഹിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും നേതാക്കള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പുകളെക്കുറിച്ച് കൃത്യമായ ആസൂത്രണം ബിജെപി ആരംഭിച്ചിട്ട് ഒരു വര്‍ഷമായിരിക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉള്‍പ്പെടെ കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള ഒരു സാധ്യതയും മുന്നിലില്ല. ആ നിലയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഇനിയും നയിക്കുന്നതില്‍ എന്തു നേട്ടം എന്നതാണ് പ്രസക്തമായ ചോദ്യം.


പ്രസംഗത്തിലും ആര്‍ജവത്തിലും നടപ്പിലുമൊന്നും ഒരു ദേശീയ നേതാവിന്റെ ലുക്ക് രാഹുല്‍ ഗാന്ധിക്കില്ലെന്നത് ഇതോടകം രാജ്യം കണ്ടുകഴിഞ്ഞു. പുതിയ തലമുറയിലോ മാധ്യമങ്ങളിലോ വലയൊരു താരവും തരംഗവുമായി രാഹുല്‍ ഗാന്ധിയെ ആരും പരിഗണിക്കുന്നുമില്ല.

ബിജെപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനുള്ള ആള്‍ബലവും അടിത്തറയും ഇന്നു കോണ്‍ഗ്രസിനില്ല. പാചകവാത വിലക്കയറ്റം മുതല്‍ കാര്‍ഷിക വിലത്തകര്‍ച്ചയും വിലക്കയറ്റവും വരെ പ്രക്ഷോഭവിഷയമാക്കാമെന്നിരിക്കെ രാഹുല്‍ ചെറിയൊരു ചലനം പോലും പാര്‍ട്ടിയില്‍ ഉണ്ടാക്കുന്നില്ല.

 

കോണ്‍ഗ്രസില്‍ ഗ്രൂപ്പും ഉപഗ്രൂപ്പുമില്ലാത്ത ഒരു സം്സ്ഥാനം പോലും ബാക്കിയില്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും പ്രധാന പരിമിതി. 75 കാരിയും രോഗിയുമായ സോണിയാ ഗാന്ധിക്ക് ഇനിയും പാര്‍ട്ടിയെ നയിക്കാനുള്ള സാധ്യതയും സാഹചര്യവുമില്ലെന്നതാണ് വസ്തുത. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വയസ്സ് 79 വയസാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് 78 വയസ്സും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി തുടങ്ങിയവര്‍ക്ക് 80 വയസിനു മുകളിലും അംബികാ സോണി, ഹരീഷ് റാവത്ത്, പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ 70 വയസിന് മുകളിലുമാണ്. ഇതിനിടെയിലാണ് ചെറുപ്പക്കാരുടെ ഒരു നിരയെ കോണ്‍ഗ്രസ് കണ്ടെത്തേണ്ടത്.

സമാനമായി ഉദയ്പൂര്‍ ചിന്തന്‍ ശിബിരം വഴി രാഹുലിന്റെ അധ്യക്ഷ പദത്തിലേക്കുള്ള കടന്നുവരവിന് പാതയൊരുക്കാനാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ ശ്രമം. രാഹുല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന രാഷ്ട്രീയ കാര്യ സമിതി നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

 

ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്നും മാറിയ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്കേ കഴിയൂ എന്നും കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിലക്കയറ്റം തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപിയുടെ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും ചിന്തന്‍ശിബിരിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

2019ലെ ദേശീയ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ സ്ഥാനമൊഴിഞ്ഞത്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ആളെത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ല്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുല്‍ ഏറെ വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനുമായി. എന്നാല്‍ 2014, 2019 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടതോടെയാണ് രാഹുല്‍ നേതൃതലത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതനായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (6 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (6 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (6 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (7 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (7 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (7 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (8 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (8 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (9 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (9 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (9 hours ago)

Malayali Vartha Recommends