Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

എന്തുകൊണ്ട് കോണ്‍ഗ്രസ് പച്ചപിടിക്കുന്നില്ല? സംസ്ഥാനങ്ങള്‍ പലതും കോണ്‍ഗ്രസിനെ കൈവിട്ടു? നൂറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ്.. 'ആ മണ്ടന്‍ തീരുമാനം ആദ്യം മാറ്റുക'; രാഹുലും കോണ്‍ഗ്രസും ഇനി രക്ഷപ്പെടില്ല..

14 MAY 2022 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടം... വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌

തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും

രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവ് കോണ്‍ഗ്രസിന് രക്ഷയാകുമോ എന്നതാണ് ചോദ്യം. ബിജെപിയെപ്പോലെ അടിത്തറയുണ്ടാക്കിയ പാര്‍ട്ടിയെയും അതിന്റെ അമരക്കാരായ നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാന്‍ രാഹുല്‍ ഗാന്ധി ശക്തനല്ലെന്നിരിക്കെ കോണ്‍ഗ്രസില്‍ എന്തിന് ഇത്തരമൊരു പരീക്ഷണം എന്നതാണ് പ്രസക്തമായ ചോദ്യം.

രോഗിണിയായ സോണിയാ ഗാന്ധിക്കും സാധ്യതകള്‍ മങ്ങിയ പ്രിയങ്കാ ഗാന്ധിക്കും ം കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് ഒരിക്കല്‍ ഉപേക്ഷിച്ചുകളഞ്ഞ അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി വീണ്ടും ഏറ്റെടുക്കുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുനര്‍ജന്‍മം നല്‍കാനിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടി കേവലം രണ്ടു സീറ്റുകളില്‍ ഒതുങ്ങിപ്പോയി. കുട്ടിക്കളി മാറാത്തവനെന്നും പക്വതയില്ലാത്തവനെന്നുമൊക്കെ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലൊക്കെ കഴമ്പുണ്ട്.

 

ഒരിക്കല്‍പോലും പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഉയരാനുള്ള പ്രാപ്തിയോ സിദ്ധിയോ 51 കാരനായ രാഹുല്‍ ഗാന്ധിക്കില്ല എന്നു തീര്‍ച്ചയാണ്. കേവലം രണ്ടു സംസ്ഥാനങ്ങളിലേക്ക് ഭരണം ചുരുങ്ങുകയും അന്‍പതോളം അംഗങ്ങളെ മാത്രം പാര്‍ലമെന്റില്‍ വിജയിപ്പാനാവുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതില്‍തന്നെ കേരളത്തിലും പഞ്ചാബിലും കോണ്‍ഗ്രസ് ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു.

അടുത്ത വര്‍ഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതു സീറ്റിലേക്ക് കോണ്‍ഗ്രസ് ചെറുതാകുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ചിന്താശിബിരം നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി വീണ്ടും നേതൃത്വത്തില്‍ വരണമെന്ന് സച്ചില്‍ പൈലറ്റ് ഉള്‍പ്പെടെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ഗാന്ധി കുടുംബം ഇല്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞിരിക്കുന്നു. എകെ ആന്റണി ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ ഏറെക്കുറെ വിരമിച്ചിരിക്കെ കോണ്‍ഗ്രസില്‍ ഇനി എണ്ണിപ്പറയാനുള്ള നേതാക്കള്‍ മാത്രമാണുള്ളത്.

ചിന്തന്‍ ശിബിരം അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വേദിയല്ല മറിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും പറയുമ്പോഴും എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലേക്കു തന്നെ തുറിച്ചുനോക്കുകയാണ്. അതേസമയം പുതിയ മുഖങ്ങളെ നേതൃതലത്തിലേക്ക് കൊണ്ടുവരാനുള്ള സമൂലമായ ആശയം കോണ്‍ഗ്രസ് ഉന്നതര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. രാജ്യസഭാ അംഗങ്ങളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനൊപ്പം സംഘടനയില്‍ എല്ലാ തലങ്ങളിലും സ്ഥാനങ്ങള്‍ വഹിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും നേതാക്കള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പുകളെക്കുറിച്ച് കൃത്യമായ ആസൂത്രണം ബിജെപി ആരംഭിച്ചിട്ട് ഒരു വര്‍ഷമായിരിക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉള്‍പ്പെടെ കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള ഒരു സാധ്യതയും മുന്നിലില്ല. ആ നിലയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഇനിയും നയിക്കുന്നതില്‍ എന്തു നേട്ടം എന്നതാണ് പ്രസക്തമായ ചോദ്യം.


പ്രസംഗത്തിലും ആര്‍ജവത്തിലും നടപ്പിലുമൊന്നും ഒരു ദേശീയ നേതാവിന്റെ ലുക്ക് രാഹുല്‍ ഗാന്ധിക്കില്ലെന്നത് ഇതോടകം രാജ്യം കണ്ടുകഴിഞ്ഞു. പുതിയ തലമുറയിലോ മാധ്യമങ്ങളിലോ വലയൊരു താരവും തരംഗവുമായി രാഹുല്‍ ഗാന്ധിയെ ആരും പരിഗണിക്കുന്നുമില്ല.

ബിജെപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനുള്ള ആള്‍ബലവും അടിത്തറയും ഇന്നു കോണ്‍ഗ്രസിനില്ല. പാചകവാത വിലക്കയറ്റം മുതല്‍ കാര്‍ഷിക വിലത്തകര്‍ച്ചയും വിലക്കയറ്റവും വരെ പ്രക്ഷോഭവിഷയമാക്കാമെന്നിരിക്കെ രാഹുല്‍ ചെറിയൊരു ചലനം പോലും പാര്‍ട്ടിയില്‍ ഉണ്ടാക്കുന്നില്ല.

 

കോണ്‍ഗ്രസില്‍ ഗ്രൂപ്പും ഉപഗ്രൂപ്പുമില്ലാത്ത ഒരു സം്സ്ഥാനം പോലും ബാക്കിയില്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും പ്രധാന പരിമിതി. 75 കാരിയും രോഗിയുമായ സോണിയാ ഗാന്ധിക്ക് ഇനിയും പാര്‍ട്ടിയെ നയിക്കാനുള്ള സാധ്യതയും സാഹചര്യവുമില്ലെന്നതാണ് വസ്തുത. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വയസ്സ് 79 വയസാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് 78 വയസ്സും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി തുടങ്ങിയവര്‍ക്ക് 80 വയസിനു മുകളിലും അംബികാ സോണി, ഹരീഷ് റാവത്ത്, പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ 70 വയസിന് മുകളിലുമാണ്. ഇതിനിടെയിലാണ് ചെറുപ്പക്കാരുടെ ഒരു നിരയെ കോണ്‍ഗ്രസ് കണ്ടെത്തേണ്ടത്.

സമാനമായി ഉദയ്പൂര്‍ ചിന്തന്‍ ശിബിരം വഴി രാഹുലിന്റെ അധ്യക്ഷ പദത്തിലേക്കുള്ള കടന്നുവരവിന് പാതയൊരുക്കാനാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ ശ്രമം. രാഹുല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന രാഷ്ട്രീയ കാര്യ സമിതി നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

 

ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്നും മാറിയ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്കേ കഴിയൂ എന്നും കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിലക്കയറ്റം തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപിയുടെ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും ചിന്തന്‍ശിബിരിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

2019ലെ ദേശീയ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ സ്ഥാനമൊഴിഞ്ഞത്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ആളെത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ല്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുല്‍ ഏറെ വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനുമായി. എന്നാല്‍ 2014, 2019 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടതോടെയാണ് രാഹുല്‍ നേതൃതലത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതനായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (8 minutes ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (17 minutes ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (18 minutes ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (24 minutes ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (48 minutes ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (59 minutes ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (1 hour ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (2 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (2 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (2 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (2 hours ago)

ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം  (2 hours ago)

ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി  (2 hours ago)

തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും....തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം....26 ന് പൂരം  (5 hours ago)

വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി  (6 hours ago)

Malayali Vartha Recommends