കശ്മീര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണ് ഡിജിപിയുടെ കൊല; ; ദൈവം അനുഗ്രഹിച്ചാല്‍ ഇത്തരം ഓപ്പറേഷനുകള്‍ ഭാവിയിലും വിജയകരമായി പൂര്‍ത്തിയാക്കും; ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലപാതകത്തിന് പിന്നില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ

ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ സംഘടനയുടെ ഇന്ത്യന്‍ ഘടകമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ജമ്മുവിലെ ഉദയ് വാലയില്‍ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ ഓപ്പറേഷന്‍ വിജയിച്ചെന്നും, ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡിജിപി എച്ച്.കെ ലോഹിയയെ കൊലപ്പെടുത്തിയെന്നും, ഞങ്ങളുടെ ഹൈ- വാല്യൂ ടാര്‍ഗെറ്റ് ആയിരുന്നു അതെന്നും പിഎഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇത്തരം ഓപ്പറേഷനുകളുടെ ഒരു തുടക്കം മാത്രമാണിതെന്നും അവർ പറയുന്നു. മാത്രമല്ല ഹിന്ദുക്കള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും കശ്മീര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണ് ഡിജിപിയുടെ കൊലയെന്നും ദൈവം അനുഗ്രഹിച്ചാല്‍ ഇത്തരം ഓപ്പറേഷനുകള്‍ ഭാവിയിലും വിജയകരമായി പൂര്‍ത്തിയാക്കുമെന്നും പിഎഎഫ്എഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ലോഹിയയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയിരുന്നത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോഹി. ജമ്മുവിലെ പ്രാന്തപ്രദേശമായ ഉദയ് വാലയിലെ വസതിയിലായിരുന്നു സംഭവം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇദ്ദേഹം കശ്മീരില്‍ ഡിജിപിയായി നിയമിതനായത്.
https://www.facebook.com/Malayalivartha