Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്... ശാസ്ത്രലോകത്തിന്റെ മുഴുവൻ കണ്ണും കാതും ഇപ്പോൾ ആദിത്യ എൽ 1 ൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിവരങ്ങൾ കൃത്യമായി അയയ്ക്കാൻ തുടങ്ങി ..ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഇത്

19 SEPTEMBER 2023 05:51 PM IST
മലയാളി വാര്‍ത്ത


സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. ശാസ്ത്രലോകത്തിന്റെ മുഴുവൻ കണ്ണും കാതും ഇപ്പോൾ ആദിത്യ എൽ 1 ൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിവരങ്ങൾ കൃത്യമായി അയയ്ക്കാൻ തുടങ്ങി ..ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഇത്

സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. ശാസ്ത്രലോകത്തിന്റെ മുഴുവൻ കണ്ണും കാതും ഇപ്പോൾ ആദിത്യ എൽ 1 ൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഭ്രമണപഥം മാറ്റുന്ന ഇൻസെർഷൻ ദൗത്യം വിജയകരമായി പൂർത്തിയായതായി പുലർച്ചെ രണ്ടരയോടെ ഐഎസ്ആർഒ സ്ഥിരീകരിച്ചു. ക്രൂസ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് എൽ1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ എത്തുക. ഇതുവരെ ഭൂമിയുടെ ആകർഷണവലയത്തിൽ നിന്നുകൊണ്ട് വേഗം കൂട്ടിയും അകലം വർദ്ധിപ്പിച്ചുമുള്ള യാത്രാരീതിയായിരുന്നു ആദിത്യ എൽ 1ന് . ഇനി ബഹിരാകാശത്തു കൂടി ദീർഘമായ യാത്രയാണ്. ഭൂമിയിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണം മാത്രമാണ് തുണ. നിയന്ത്രണം വിട്ടാൽ പേടകം നഷ്ടമാകും

ബംഗളൂരുവിന് പുറമെ ഫിജി ദ്വീപിലും ആൻഡമാനിലും സ്ഥാപിച്ച ട്രാൻസ്‌പോർട്ടബൾ ടെർമിനലുകളാണ് 'പോസ്റ്റ് ബേൺ' എന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. 110 ദിവസത്തെ യാത്രയിലൂടെയാണ് ആദിത്യ ലെഗ്രാഞ്ച് പോയന്റിലെ ലക്ഷ്യസ്ഥാനത്തെത്തുക. ലെഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഓർബിറ്റിൽ സ്ഥാനമുറപ്പിച്ചായിരിക്കും സൂര്യപര്യവേക്ഷണം നടത്തുക.

അതേസമയം, പേടകത്തിലെ ഏഴ് ഉപകരണങ്ങളിൽ ഒന്നായ സുപ്ര (തെർമൽ ആൻഡ് എനർജെറ്റിക് പാർട്ടിക്കിൾ സ്‌പെക്ട്രോമീറ്റർ) പ്രവർത്തിപ്പിച്ചു. ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാർട്ടിക്കിൾ) സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു. വിവരങ്ങൾ ബംഗളൂരുവിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിലേക്കാന് അയയ്ക്കുന്നത് . .

ഏഴു പരീക്ഷണ ഉപകരണങ്ങളാണ് (Payloads) ആദിത്യയിലുള്ളത്. ഇവയിൽ നാലെണ്ണം സൂര്യനെ അകലെനിന്ന് നിരീക്ഷിക്കാനുള്ള വിദൂര സംവേദന (Remote sensing) ഉപകരണങ്ങളാണ്. സൂര്യനിൽനിന്നുവരുന്ന ചാർജിത കണങ്ങളെ നിരീക്ഷിക്കാനുള്ളവയാണ് രണ്ട് ഉപകരണങ്ങൾ. സൂര്യന്റെ കാന്തികക്ഷേത്രം അളക്കാനുള്ള മാഗ്നെറ്റോ മീറ്ററാണ് മറ്റൊന്ന്. (ഇവയിൽ പലതും മറ്റു ബഹിരാകാശ ഏജൻസികൾ ഇതുവരെയും പരീക്ഷിക്കാത്ത സംവിധാനങ്ങളാണ്). ആദിത്യയിലെ ഉപകരണങ്ങൾ നടത്തുന്ന നിരീക്ഷണങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങൾ ശാസ്ത്രലോകത്തിനു മുതൽക്കൂട്ടാകുമെന്ന് കരുതുന്നു. ഈ ഉപകരണങ്ങളെല്ലാം ഇന്ത്യയിൽത്തന്നെ രൂപകൽപന ചെയ്ത് നിർമിച്ചവയാണ്. ഇവയിൽ അഞ്ചെണ്ണം ISROയും രണ്ടെണ്ണം രാജ്യത്തെ അക്കാദമിക സ്ഥാപനങ്ങളുമാണ് നിർമിച്ചത്.

ഭൂമിക്ക് അരലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശ നിരീക്ഷണ വിവരങ്ങളാണ് കൈമാറിയത്. ഉപകരണത്തിലെ ആറു സെൻസറുകൾ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പേടകത്തിലെ സ്റ്റെപ്സ് എന്ന സെൻസറാണു ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. പേടകം ലക്ഷ്യസ്ഥാനത്തെത്തിയാലും പഠനങ്ങൾ തുടരും

സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കും....

സൂര്യനെ പഠിക്കാൻ ഭൂമിയിൽത്തന്നെ വളരെ വലിയ ഒബ്സർവേറ്ററികളുണ്ട്. പിന്നെ എന്തിനാണ് ധാരാളം പണം മുടക്കി ഇങ്ങനെയൊരു പേടകത്തെ അയക്കുന്നത് എന്ന ചോദ്യം പേരും ചോദിച്ചിരുന്നു . ദൃശ്യപ്രകാശത്തിനും താപവികിരണങ്ങൾക്കും പുറമെ നമ്മുടെ കണ്ണുകൾക്ക് കാണാനാവാത്ത അൾട്രാവയലറ്റ്, എക്സ് റേ തുടങ്ങിയ തരംഗങ്ങളും സൂര്യൻ പുറത്തുവിടുന്നുണ്ട്. ഇവയെ ഭൂമിയുടെ അന്തരീക്ഷം തടഞ്ഞുനിർത്തുന്നു. അതിനാൽ ഇവ ഉപയോഗപ്പെടുത്തി ഭൂമിയുടെ ഉപരിതലത്തിൽ സ്ഥാപിച്ച ടെലിസ്കോപ്പുകളിലൂടെ സൂര്യനെ നിരീക്ഷിക്കാൻ ജ്യോതിശാസ്ത്രജ്ഞർക്ക് കഴിയില്ല. ഇതിനുള്ള ഏക പരിഹാരം ഭൂമിയുടെ അന്തരീക്ഷത്തിനുമുകളിൽ, അതായത് ബഹിരാകാശത്ത് നിരീക്ഷണോപകരണങ്ങളെത്തിച്ച് പഠനങ്ങൾ നടത്തുകയെന്നതാണ്. ഇതാണ് ആദിത്യ ചെയ്യുന്നത്

സൂര്യനിൽനിന്ന് പ്രകാശം കൂടാതെ പ്രോട്ടോണുകൾ, ആൽഫാ കണങ്ങൾ തുടങ്ങിയ ചാർജിത കണങ്ങളും പുറത്തുവരുന്നുണ്ട്. ഇവയെയും സൂര്യന്റെ കാന്തിക രേഖകളെയും കുറിച്ച് പഠിക്കുന്നതിലൂടെ സൂര്യനെക്കുറിച്ച് ധാരാളം വിവരങ്ങൾ ലഭ്യമാകും. എന്നാൽ, ഈ ചാർജിത കണങ്ങളെ ഭൂമിയുടെ കാന്തിക മണ്ഡലം ധ്രുവങ്ങളുടെ മുകളിലേക്ക് വഴിതിരിച്ചുവിടും. (ഇതാണ് അറോറകൾ സൃഷ്ടിക്കുന്നത്). അതിനാൽ അവയെയും ഭൂമിയിലെ നിരീക്ഷണ സംവിധാനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകില്ല. ആദിത്യ ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ മുകളിലായിരിക്കും. അവിടെ ഭൂമിയുടെ കാന്തിക മണ്ഡലം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല.

 

സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറിൽനിന്നും പുറമേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരേക്ക് വ്യാപിച്ചുകിടക്കുന്ന സൂര്യന്റെ അന്തരീക്ഷ മേഖലയാണ് കൊറോണ. സൂര്യന്റെ ഉപരിതല താപനില ഏകദേശം 6,000 കെൽവിനാണ്. എന്നാൽ, കൊറോണയുടെ താപനില ഏകദേശം 10,00,000 കെൽവിനാണ്. കൊറോണയിൽ ഇത്രയധികം താപം ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം കണ്ടെത്താൻ ശാസ്‌ത്രലോകത്തിന്‌ ഇതുവരെയും സാധിച്ചിട്ടില്ല. കൊറോണയെക്കുറിച്ചുള്ള പഠനത്തിനു പുറമെ സൗരവാതങ്ങൾ (Solar wind), സൂര്യനിലെ പ്ലാസ്മാപ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാക്കുന്ന അനുരണനങ്ങൾ തുടങ്ങിയവയെല്ലാം ആദിത്യ സൂക്ഷ്‌മമായി പഠിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (3 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (6 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends