Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

വെടിനിർത്തൽ ലംഘിച്ച് ഹിസ്‌ബുല്ലയുടെ നെറികേട് വറചട്ടിയിലിട്ട് ചുട്ടെടുത്ത് നെതന്യാഹു..! ഇരന്ന് വാങ്ങുന്നു..!

29 NOVEMBER 2024 11:47 AM IST
മലയാളി വാര്‍ത്ത
വെടി നിർത്തൽ കരാർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് ലംഘിച്ച് ഹിസ്ബുള്ള. ഇസ്രായേലിന്റെ തെക്കൻ മേഖലകളിലേക്ക് ഹിസ്ബുൾ ഭീകരർ നുഴഞ്ഞു കയറിയെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇസ്രായേലും ഹിസ്ബുള്ളയും ചേർന്ന് വെടിനിർത്തൽ കരാറിൽ ധാരണ ആയത്.വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിം കുടുങ്ങികിടന്നവർ അതിർത്തി വഴി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹിസ്ബുള്ള ഭീകരർ നുഴഞ്ഞു കയറിയിരിക്കുന്നത് എന്നാണ് പ്രതിരോധ സേന അറിയിക്കുന്നത്. ഇരു രാജ്യങ്ങളിലും യാതൊരു പ്രകോപനവും സൃഷ്ടിക്കരുതെന്നാണ് കരാറിൽ ഉള്ളത്. ഇതാണ് നുഴഞ്ഞു കയറ്റത്തിലൂടെ ഹിസ്ബുള്ള ലംഘിച്ചിരിക്കുന്നത്.ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ ടാങ്കുകൾ ഉപയോഗിച്ച് പ്രത്യാക്രമണവും നടത്തിയിരുന്നു.           ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങളിൽ ആറിടങ്ങളിലായാണ് ആക്രമണം ഉണ്ടായത്. മർക്കബ, വസ്സൈനി, ഖർച്ചൗബ എന്നിവിടങ്ങളിൽ ഇസ്രായേൽ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ബ്ലൂ ലൈനിൽ നിന്നും കേവലം രണ്ട് കിലോ മീറ്റർ മാത്രം അകലെയായിട്ടാണ് ഈ ടാങ്കുകളുടെ സ്ഥാനം. അതിർത്തിയിൽ ഡ്രോൺ നിരീക്ഷണം തുടരുകയാണ്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നിരന്തര ഇടപെടലിനെ തുടർന്നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നത്.


ലെബനൻ - ഇസ്രയേൽ അതിർത്തിയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രകോപനവുമായി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ ഹിസ്ബുള്ള അംഗങ്ങൾ നുഴഞ്ഞുകയറിയെന്നും വെടിനിറുത്തൽ കരാർ ലംഘിച്ചെന്നും ഇസ്രയേൽ ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് നേരെ ഇസ്രയേലി ടാങ്കുകൾ പ്രത്യാക്രമണം നടത്തി. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം.picഇസ്കോണിന് നിരോധനം: ഹർജി തള്ളി ബംഗ്ലാദേശ് കോടതി
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇസ്കോണി



ബെയ്സാരിയേയിലെ ഹിസ്ബുള്ള റോക്കറ്റ് സംഭരണ കേന്ദ്രം ഇസ്രയേലി യുദ്ധവിമാനങ്ങൾ തകർത്തു. വെടിനിറുത്തലിന് പിന്നാലെ സാധാരണക്കാർ തെക്കൻ ലെബനനിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തി. ലിറ്റാനി നദിക്ക് തെക്ക് വൈകിട്ട് 5 മുതൽ രാവിലെ 7 വരെ കർഫ്യൂ ഏർപ്പെടുത്തി. അതേ സമയം, ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് നേരെ വെടിവച്ചെന്ന് ഹിസ്ബുള്ള ആരോപിച്ചു.യു.എസും ഫ്രാൻസും നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ചയാണ് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഹിസ്ബുള്ള തെക്കൻ ലെബനീസ് അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ പിന്മാറി ലിറ്റാനി നദിയുടെ വടക്കോട്ട് പോകണമെന്നാണ് നിബന്ധന. 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പിന്മാറും. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,330 കടന്നു.




 ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

” ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിന് എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. ആണവായുധം മറ്റൊരിടത്ത് നിന്ന് വാങ്ങാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും” ഇസ്രായേലി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ലെബനനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ ഇറാനിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് ഏത് രീതിയിൽ ആയിരിക്കുമെന്ന് നെതന്യാഹു വിശദീകരിക്കാൻ തയ്യാറായിട്ടില്ല.      

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിന് നേരെ ഇറാൻ രണ്ട് തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളേയും ഇറാൻ ജനറലിന്റേയും മരണത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ആണവനയത്തിൽ മാറ്റം വരുത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പറഞ്ഞിരുന്നു. യുഎസിൽ ട്രംപ് അധികാരത്തിൽ എത്താനിരിക്കെ ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (36 minutes ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (1 hour ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (2 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (2 hours ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (2 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (2 hours ago)

സ്വർണവിലയിൽ കുറവ്.  (2 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (2 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (2 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (3 hours ago)

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ  (3 hours ago)

ദിലീപിന്റെത് മന്ത്രവാദമോ കൂടോത്രമോ മാനേജ് മെന്റോ ? അകാലവിയോഗങ്ങൾ ചർച്ചയാവുന്നു  (3 hours ago)

സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം...  (3 hours ago)

കുലുങ്ങി വിറച്ച് രാജ്യം.. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത വീട് വിട്ട് ചിതറിയോടി ജനം മുന്നറിയിപ്പ്..! അടുത്ത മണിക്കൂറിൽ  (3 hours ago)

Malayali Vartha Recommends