Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

വെടിനിർത്തൽ ലംഘിച്ച് ഹിസ്‌ബുല്ലയുടെ നെറികേട് വറചട്ടിയിലിട്ട് ചുട്ടെടുത്ത് നെതന്യാഹു..! ഇരന്ന് വാങ്ങുന്നു..!

29 NOVEMBER 2024 11:47 AM IST
മലയാളി വാര്‍ത്ത
വെടി നിർത്തൽ കരാർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് ലംഘിച്ച് ഹിസ്ബുള്ള. ഇസ്രായേലിന്റെ തെക്കൻ മേഖലകളിലേക്ക് ഹിസ്ബുൾ ഭീകരർ നുഴഞ്ഞു കയറിയെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇസ്രായേലും ഹിസ്ബുള്ളയും ചേർന്ന് വെടിനിർത്തൽ കരാറിൽ ധാരണ ആയത്.വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിം കുടുങ്ങികിടന്നവർ അതിർത്തി വഴി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹിസ്ബുള്ള ഭീകരർ നുഴഞ്ഞു കയറിയിരിക്കുന്നത് എന്നാണ് പ്രതിരോധ സേന അറിയിക്കുന്നത്. ഇരു രാജ്യങ്ങളിലും യാതൊരു പ്രകോപനവും സൃഷ്ടിക്കരുതെന്നാണ് കരാറിൽ ഉള്ളത്. ഇതാണ് നുഴഞ്ഞു കയറ്റത്തിലൂടെ ഹിസ്ബുള്ള ലംഘിച്ചിരിക്കുന്നത്.ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ ടാങ്കുകൾ ഉപയോഗിച്ച് പ്രത്യാക്രമണവും നടത്തിയിരുന്നു.           ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങളിൽ ആറിടങ്ങളിലായാണ് ആക്രമണം ഉണ്ടായത്. മർക്കബ, വസ്സൈനി, ഖർച്ചൗബ എന്നിവിടങ്ങളിൽ ഇസ്രായേൽ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ബ്ലൂ ലൈനിൽ നിന്നും കേവലം രണ്ട് കിലോ മീറ്റർ മാത്രം അകലെയായിട്ടാണ് ഈ ടാങ്കുകളുടെ സ്ഥാനം. അതിർത്തിയിൽ ഡ്രോൺ നിരീക്ഷണം തുടരുകയാണ്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നിരന്തര ഇടപെടലിനെ തുടർന്നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നത്.


ലെബനൻ - ഇസ്രയേൽ അതിർത്തിയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രകോപനവുമായി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ ഹിസ്ബുള്ള അംഗങ്ങൾ നുഴഞ്ഞുകയറിയെന്നും വെടിനിറുത്തൽ കരാർ ലംഘിച്ചെന്നും ഇസ്രയേൽ ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് നേരെ ഇസ്രയേലി ടാങ്കുകൾ പ്രത്യാക്രമണം നടത്തി. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം.picഇസ്കോണിന് നിരോധനം: ഹർജി തള്ളി ബംഗ്ലാദേശ് കോടതി
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇസ്കോണി



ബെയ്സാരിയേയിലെ ഹിസ്ബുള്ള റോക്കറ്റ് സംഭരണ കേന്ദ്രം ഇസ്രയേലി യുദ്ധവിമാനങ്ങൾ തകർത്തു. വെടിനിറുത്തലിന് പിന്നാലെ സാധാരണക്കാർ തെക്കൻ ലെബനനിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തി. ലിറ്റാനി നദിക്ക് തെക്ക് വൈകിട്ട് 5 മുതൽ രാവിലെ 7 വരെ കർഫ്യൂ ഏർപ്പെടുത്തി. അതേ സമയം, ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് നേരെ വെടിവച്ചെന്ന് ഹിസ്ബുള്ള ആരോപിച്ചു.യു.എസും ഫ്രാൻസും നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ചയാണ് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഹിസ്ബുള്ള തെക്കൻ ലെബനീസ് അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ പിന്മാറി ലിറ്റാനി നദിയുടെ വടക്കോട്ട് പോകണമെന്നാണ് നിബന്ധന. 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പിന്മാറും. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,330 കടന്നു.




 ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

” ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിന് എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. ആണവായുധം മറ്റൊരിടത്ത് നിന്ന് വാങ്ങാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും” ഇസ്രായേലി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ലെബനനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ ഇറാനിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് ഏത് രീതിയിൽ ആയിരിക്കുമെന്ന് നെതന്യാഹു വിശദീകരിക്കാൻ തയ്യാറായിട്ടില്ല.      

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിന് നേരെ ഇറാൻ രണ്ട് തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളേയും ഇറാൻ ജനറലിന്റേയും മരണത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ആണവനയത്തിൽ മാറ്റം വരുത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പറഞ്ഞിരുന്നു. യുഎസിൽ ട്രംപ് അധികാരത്തിൽ എത്താനിരിക്കെ ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (46 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (50 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (53 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (56 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends