Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

വെടിനിർത്തൽ ലംഘിച്ച് ഹിസ്‌ബുല്ലയുടെ നെറികേട് വറചട്ടിയിലിട്ട് ചുട്ടെടുത്ത് നെതന്യാഹു..! ഇരന്ന് വാങ്ങുന്നു..!

29 NOVEMBER 2024 11:47 AM IST
മലയാളി വാര്‍ത്ത
വെടി നിർത്തൽ കരാർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് ലംഘിച്ച് ഹിസ്ബുള്ള. ഇസ്രായേലിന്റെ തെക്കൻ മേഖലകളിലേക്ക് ഹിസ്ബുൾ ഭീകരർ നുഴഞ്ഞു കയറിയെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇസ്രായേലും ഹിസ്ബുള്ളയും ചേർന്ന് വെടിനിർത്തൽ കരാറിൽ ധാരണ ആയത്.വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിം കുടുങ്ങികിടന്നവർ അതിർത്തി വഴി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹിസ്ബുള്ള ഭീകരർ നുഴഞ്ഞു കയറിയിരിക്കുന്നത് എന്നാണ് പ്രതിരോധ സേന അറിയിക്കുന്നത്. ഇരു രാജ്യങ്ങളിലും യാതൊരു പ്രകോപനവും സൃഷ്ടിക്കരുതെന്നാണ് കരാറിൽ ഉള്ളത്. ഇതാണ് നുഴഞ്ഞു കയറ്റത്തിലൂടെ ഹിസ്ബുള്ള ലംഘിച്ചിരിക്കുന്നത്.ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ ടാങ്കുകൾ ഉപയോഗിച്ച് പ്രത്യാക്രമണവും നടത്തിയിരുന്നു.           ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങളിൽ ആറിടങ്ങളിലായാണ് ആക്രമണം ഉണ്ടായത്. മർക്കബ, വസ്സൈനി, ഖർച്ചൗബ എന്നിവിടങ്ങളിൽ ഇസ്രായേൽ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ബ്ലൂ ലൈനിൽ നിന്നും കേവലം രണ്ട് കിലോ മീറ്റർ മാത്രം അകലെയായിട്ടാണ് ഈ ടാങ്കുകളുടെ സ്ഥാനം. അതിർത്തിയിൽ ഡ്രോൺ നിരീക്ഷണം തുടരുകയാണ്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നിരന്തര ഇടപെടലിനെ തുടർന്നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നത്.


ലെബനൻ - ഇസ്രയേൽ അതിർത്തിയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രകോപനവുമായി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ ഹിസ്ബുള്ള അംഗങ്ങൾ നുഴഞ്ഞുകയറിയെന്നും വെടിനിറുത്തൽ കരാർ ലംഘിച്ചെന്നും ഇസ്രയേൽ ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് നേരെ ഇസ്രയേലി ടാങ്കുകൾ പ്രത്യാക്രമണം നടത്തി. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം.picഇസ്കോണിന് നിരോധനം: ഹർജി തള്ളി ബംഗ്ലാദേശ് കോടതി
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇസ്കോണി



ബെയ്സാരിയേയിലെ ഹിസ്ബുള്ള റോക്കറ്റ് സംഭരണ കേന്ദ്രം ഇസ്രയേലി യുദ്ധവിമാനങ്ങൾ തകർത്തു. വെടിനിറുത്തലിന് പിന്നാലെ സാധാരണക്കാർ തെക്കൻ ലെബനനിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തി. ലിറ്റാനി നദിക്ക് തെക്ക് വൈകിട്ട് 5 മുതൽ രാവിലെ 7 വരെ കർഫ്യൂ ഏർപ്പെടുത്തി. അതേ സമയം, ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് നേരെ വെടിവച്ചെന്ന് ഹിസ്ബുള്ള ആരോപിച്ചു.യു.എസും ഫ്രാൻസും നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ചയാണ് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഹിസ്ബുള്ള തെക്കൻ ലെബനീസ് അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ പിന്മാറി ലിറ്റാനി നദിയുടെ വടക്കോട്ട് പോകണമെന്നാണ് നിബന്ധന. 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പിന്മാറും. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,330 കടന്നു.




 ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

” ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിന് എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. ആണവായുധം മറ്റൊരിടത്ത് നിന്ന് വാങ്ങാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും” ഇസ്രായേലി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ലെബനനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ ഇറാനിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് ഏത് രീതിയിൽ ആയിരിക്കുമെന്ന് നെതന്യാഹു വിശദീകരിക്കാൻ തയ്യാറായിട്ടില്ല.      

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിന് നേരെ ഇറാൻ രണ്ട് തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളേയും ഇറാൻ ജനറലിന്റേയും മരണത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ആണവനയത്തിൽ മാറ്റം വരുത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പറഞ്ഞിരുന്നു. യുഎസിൽ ട്രംപ് അധികാരത്തിൽ എത്താനിരിക്കെ ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (3 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (3 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (3 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (3 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (4 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (4 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (4 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (5 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (5 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (5 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (5 hours ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (6 hours ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends