Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗായിക ആശാ ഭോസ്‌ലെയ്ക്ക് രാജ്യത്തിന്റെ യാത്രമൊഴി.... മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഔ​​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു


ഹോർമൂസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടങ്ങി.... തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ പാക്കിസ്ഥാന്‍ പതാക നീക്കി ഇന്ത്യ

25 APRIL 2025 07:40 PM IST
മലയാളി വാര്‍ത്ത

ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഷിംല കരാര്‍ ഒപ്പുവച്ച മേശപ്പുറത്ത് നിന്ന് പാക്കിസ്ഥാന്‍ പതാക ഒഴിവാക്കി ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ രാജ്ഭവനില്‍ വച്ചാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ചേര്‍ന്ന് ഷിംല കരാര്‍ ഒപ്പുവച്ചത്. 1972 ജൂലായ് മൂന്നിനായിരുന്നു ഇത്. ഹിമാചല്‍ പ്രദേശ് രാജ്ഭവനിലെ കീര്‍ത്തി ഹാളില്‍ ഇരു രാജ്യങ്ങളുടെയും പതാകയോടുകൂടി കരാര്‍ ഒപ്പുവച്ച തടിമേശ ചരിത്രസ്മാരകം എന്നപോലെ സംരക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ പതാക ഒഴിവാക്കിയിരിക്കുന്നത്.

ഭൂട്ടോ കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെയും ഇന്ദിരാഗാന്ധി അദ്ദേഹത്തോടൊപ്പം ഇരിക്കുന്നതിന്റെയും ഒരു ഫോട്ടോ മേശപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ട്. 1972ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ ഉച്ചകോടിയുടെ മറ്റ് നിരവധി ഫോട്ടോകളും പശ്ചാത്തലത്തിലെ ചുമരിലുണ്ട്. 1971ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഷിംല കരാര്‍ നിലവില്‍ വരുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന പല സംഘര്‍ഷങ്ങള്‍ക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാര്‍. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതില്‍ പ്രധാനം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്‍ ഇടപെടല്‍ വെളിപ്പെട്ടതോടെ കടുത്ത നയതന്ത്ര നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു. പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം എന്നതായിരുന്നു അതില്‍ പ്രധാനം. വാഗ-അട്ടാരി അതിര്‍ത്തി പൂര്‍ണമായി അടച്ചു. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷിംല കരാര്‍ മരവിപ്പിക്കുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗായിക ആശാ ഭോസ്‌ലെയ്ക്ക് രാജ്യത്തിന്റെ യാത്രമൊഴി.... മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഔ​​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു  (38 minutes ago)

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (47 minutes ago)

ചിങ്ങം രാശി: വിഷുഫലം 2026  (58 minutes ago)

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന....  (1 hour ago)

കർക്കിടകം രാശി: വിഷുഫലം 2026  (1 hour ago)

ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി  (1 hour ago)

വർക്കല ക്ലിഫിന് മുകളിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം  (2 hours ago)

ബിസിനസ്സിൽ വൻ മുന്നേറ്റവും കുടുംബ സന്തോഷവും! കുംഭം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ് അപകടം.... 21കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഹോർമൂസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടങ്ങി.... തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്  (2 hours ago)

മണ്ണെണ്ണവില വര്‍ദ്ധിപ്പിച്ചതോടെ മീനുകളുടെ വിലയും കൂടും  (8 hours ago)

ഹോര്‍മുസിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാന്‍സ്  (8 hours ago)

ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം: ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍  (8 hours ago)

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends