പൊതുമാപ്പ് ആനുകൂല്യം ഉപയോഗപെടുത്തിയില്ലേൽ കർശന നടപടി ; യു.എ.ഇ.യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ താമസ രേഖകൾ ശരിയാക്കുന്നതിന് വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തിയത് നിരവധി പ്രവാസികൾ
യു.എ.ഇ.യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പ്രവാസികളാണ് താമസ രേഖകൾ ശരിയാക്കുന്നതിന് വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തിയത്. പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്നവർക്ക് നേരെ കടുത്ത നടപടി നേരിടുമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി.
രണ്ടുമാസം നീണ്ട പൊതുമാപ്പ് യു.എ.ഇ. പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധിപേരാണ് ഈ അവസരം മുതലാക്കാൻ മുന്നോട്ട് വരുന്നത്. അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ യുഎയിൽ മാത്രം പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി. നൂറ് ലക്ഷം ദിര്‍ഹമിന്റെ പിഴ ഒഴിവാക്കി നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊതുമാപ്പ് തുടങ്ങി എട്ട് ദിവസത്തിനിടെ 10,797 പേരാണ് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത്. ഇവരില്‍ 2,459 പേര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി. എന്നാല്‍, 3422 പേര്‍ പുതിയ വിസയിലേക്ക് മാറി യു.എ.ഇയില്‍ തുടരാന്‍ തീരുമാനിച്ചു.
അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന് പുറമെ, അമര്‍ സെന്ററുകള്‍ വഴി 2809 പേരും പൊതുമാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പൊതുമാപ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha