അടുത്തയാഴ്ചത്തെ സൗദി ബജറ്റിൽ നേട്ടങ്ങൾ പ്രതീക്ഷിച്ചു പ്രവാസികൾ . ലെവി അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ നേട്ടമുണ്ടാകും
അടുത്തയാഴ്ചത്തെ സൗദി ബജറ്റിൽ നേട്ടങ്ങൾ പ്രതീക്ഷിച്ചു പ്രവാസികൾ . ലെവി അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഫാമിലി വിസയുള്ളവർക്ക് ജൂൺ മുതലും വിദേശ തൊഴിലാളികൾക്ക് ഈ വര്ഷം ആദ്യം മുതലുമാണ്
ലെവി പ്രാബല്യത്തിൽ വന്നത് . കുടുംബാംഗങ്ങൾക്ക് പ്രതിമാസം നൂറു റിയാലാണ് ആദ്യവർഷം ലെവി ഈടാക്കുന്നത് . സൗദി തൊഴിലാളികളുടെ എണ്ണം പകുതിയിൽ കുറവുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ പ്രതിമാസം നാനൂറ് റിയാൽ വീതവും സൗദി തൊഴിലാളികൾ പകുതിയിൽ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ മുന്നൂറു റിയാൽ വീതവും ലേവി അടക്കണം. 2020 വരെ ഓരോ വർഷവും ലെവി തുക വർധിക്കുമെന്നും ഇയത്തിൽ പുനഃ പരിശോധന ഇല്ലെന്നുമാണ് കഴിഞ്ഞ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നത്. ഇതിനെ തുടർന്ന് മലയാളികളുൾപ്പടെ ധാരാളം പേര് സൗദി വിട്ടു പോന്നിരുന്നു. ഇത് സൗദി തൊഴിൽ മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിൽ ഈ ബജറ്റിൽ ലെവി പുനഃപരിശോധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക മന്ത്രി സഭായോഗത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനം. വികസന ബജറ്റാണ് ഇത്തവണയുണ്ടാകുകയെന്ന് സാമ്പത്തിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ലെവി പുനപരിശോധിച്ചേക്കുമെന്ന നാല് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂം ബെര്‍ഗ് പുറത്തു വിട്ട വാര്‍ത്ത മന്ത്രാലയം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതീക്ഷയിലാണ് പ്രവാസികള്‍.
ഏതാനും വര്‍ഷങ്ങള്‍ക് മുന്‍പ് ആരംഭിച്ച പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടത്തിയ ശക്തമായ മറ്റു പദ്ധതികള്‍ വിജയം കാണുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെട്രോളിതര മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റ് ചെലവിന്റെ 30 ശതമാനം നികത്തുന്നതിന് പര്യാപ്തമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ പെട്രോളിതര മേഖലയിലെ വളര്‍ച്ചാ നിരക്ക് 0.1 ശതമാനം മാത്രമായിരുന്നു. എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യുന്നതിന് സഊദിക്ക് വ്യക്തമായ പദ്ധതികളുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പെട്രോളിതര വ്യവസായ മേഖല അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
അതേസമയം, ബജറ്റ് അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കെ നടപ്പുവര്‍ഷത്തെ കമ്മി പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ബജറ്റില്‍ 195 ശതകോടി റിയാല്‍ കമ്മി പ്രതീക്ഷിച്ചിരുന്നത് 124 ശതകോടിയാക്കി കുറക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. രാജ്യം കഴിഞ്ഞ മാസങ്ങളില്‍ കൈവരിച്ച സാമ്പത്തിക നേട്ടത്തിന്റെ സൂചനയാണിതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കല്‍, വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കല്‍, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണം എന്നീ മൂന്നു അടിസ്ഥാന ഘടകങ്ങള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്.
ലെവി ഉൾപ്പടെ സൗദി നടപ്പിലാക്കിയ ഭരണപരിഷ്‌ക്കാരങ്ങൾക്ക് എണ്ണവില തകർച്ചയുടെ ബന്ധമില്ലെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജെദ ജാൻ മുൻപ് പറഞ്ഞിരുന്നു. എന്നിരുന്നാലും മാറിയ സാഹചര്യത്തിൽ ബജറ്റ് പ്രവാസികൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട്.
https://www.facebook.com/Malayalivartha