കുഞ്ഞിനെ നോക്കുന്നത് ചൊല്ലി മലയാളി ദമ്പതികൾ തമ്മിൽ കലഹം മൂത്തു; പോലീസിനെ വിളിക്കാൻ ഭാര്യ സുഹൃത്തിനെ ഫോൺ വിളിക്കുന്നത് കേട്ട ഭർത്താവ് കൈക്കുഞ്ഞിനെ ഭിത്തിയില്‍ അടിച്ചത് മൂന്നു തവണ; കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിലേയ്ക്ക് ഓടിയപ്പോഴേക്കും, ഫ്ലാറ്റിൽ ജീവനൊടുക്കി ഭർത്താവ്
ജിദ്ദയിൽ കുഞ്ഞിനെ നോക്കുന്നതിനെ ചൊല്ലി മലയാളി ദമ്പതികൾ തമ്മിലുണ്ടായ കലഹത്തിനിടെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ഭിത്തിയിൽ അടിച്ചത് മൂന്നു തവണ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സുലൈമാനിയയിലെ ഫ്‌ളാറ്റിൽ ദാരുണ സംഭവമുണ്ടായത്. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. പിന്നാലെ ശ്രീജിത്തും ആത്മഹത്യ ചെയ്തു.
ഭര്‍ത്താവിന്റെ അക്രമത്തെ തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ സുഹൃത്തായ മലയാളിയോട് അനീഷ ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് കുഞ്ഞിനെ ഭത്തിയില്‍ അടിച്ചതെന്ന് അനീഷ പൊലീസിനോട് പറഞ്ഞു. സംഭവത്തിനു പിന്നാലെ കുഞ്ഞുമായി അനീഷ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കോടി. ഡോക്ടര്‍മാര്‍ ആവുവിധം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടയിലാണ് ഭര്‍ത്താവ് ശ്രീജിത്ത് ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഇതോടെ ബോധരഹിതയായ അനീഷ ഇപ്പോഴും ആശുപത്രിയിലാണ്. മൂന്ന് വര്‍ഷം മുമ്പാണ് അനീഷ ജിദ്ദയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.
https://www.facebook.com/Malayalivartha