Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

'ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി...' വേദനയുണർത്തി പ്രവാസിയുടെ വേർപാട്, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

22 OCTOBER 2020 02:56 PM IST
മലയാളി വാര്‍ത്ത

കടുത്ത കഷ്ടപ്പാടുകൾക്ക് ഇടയിലും കുടുംബത്തെ പോറ്റുന്ന പ്രവാസികളുടെ വേർപാട് ഏറെ വേദന നൽകുകയാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വന്ന ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച അരവിന്ദന് അവകാശപ്പെടാന്‍ പാരമ്പര്യമായ സ്വത്ത് വകകള്‍ ഒന്നും ഇല്ലായിരുന്നു. പിന്നെ കഷ്ടപ്പാടുകൾ അതിജീവിച്ച് വരുമ്പോഴും അടുത്ത ദുരിതം വന്നിട്ടുണ്ടാകും. അതിനിടയിൽ സംഭവിച്ചത് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശേരി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ നാല് മൃതദേഹങ്ങളാണ് എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചത്.അതില്‍ കായംകുളം സ്വദേശി അരവിന്ദന്‍റെ മരണം വല്ലാതെ വേദനിപ്പിച്ചു.എല്ലാ മരണങ്ങളും വേദന തന്നെയാണ്,അതില്‍ ജീവിതത്തില്‍ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് വന്ന് വീഴുന്നവരുടെ മരണം നമ്മളെ വല്ലാതെ നൊമ്പരപ്പെടുത്തും.ആ നീറ്റല്‍ എത്ര ശ്രമിച്ചാലും നമ്മളെ കൂടെയുണ്ടാകും.

21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീ അരവിന്ദന്‍ ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വരുന്നത്.ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച അരവിന്ദന് അവകാശപ്പെടാന്‍ പാരമ്പര്യമായ സ്വത്ത് വകകള്‍ ഒന്നും ഇല്ലായിരുന്നു.ദാര്യദ്രം നിറഞ്ഞ കുട്ടികാലം വിദ്യാഭ്യാസം പകുതിവെച്ച് നിര്‍ത്തി ജോലിക്ക് പോകേണ്ടി വന്നു,കൗമാരത്തില്‍ തന്നെ അമ്മയും അച്ഛനെയൂം നഷ്ടപ്പെട്ട അരവിന്ദന്‍ മൂത്തമകനായതിനാല്‍ ബാക്കി താഴെയുളള നാല് സഹോദരങ്ങളുടെ ഉത്തരവാദിത്വം അരവിന്ദന്റെതിലേക്ക് എത്തിചേര്‍ന്നു.അവിടെ നിന്നും ജീവിതം കെട്ടിപെടുത്താനുളള ഒരു നെട്ടോട്ടം ആയിരുന്നു.വിവാഹം കഴിഞ്ഞ് മൂന്ന് മക്കളും കൂടി കഴിഞ്ഞപ്പോള്‍ വിശപ്പിന്‍റെ എണ്ണം കൂടി,അങ്ങനെ ഇരിക്കുമ്പോഴാണ് അയല്‍വാസി മജീദിന്റെ സഹായത്തോട സ്ക്രാപ്പ് എടുക്കുന്ന ഒരു കമ്പനിയില്‍ ചെറിയൊരു ശമ്പളത്തിന് ദുബായിലേക്ക് വരുന്നത്.

അവിടെ ജോലി ചെയ്ത് വരുമ്പോഴാണ്,അയാളുടെ ജീവിതത്തിലേക്ക് വീണ്ടും ദുരിതങ്ങളുടെ ഒരു പെരുമഴ പെയ്യുന്നത്. മൂത്തമകള്‍ക്ക് മാനസികമായ വെെകല്യങ്ങള്‍ കണ്ട് തുടങ്ങി,അതിന്‍റെ ചിക്സയിലേക്ക് മാസതോറും ഒരു ഭീമമായ ഒരു തുക വേണ്ടി വരുകയും ചെയ്യും.രണ്ടാമത്തെ മകന്‍ തെങ്ങ് കയറുന്ന പണിക്ക് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തെങ്ങില്‍ നിന്ന് വീണ് ഒരു വശം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു.മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന ഒരു പിതാവിന്‍റെ സ്വപ്നങ്ങളാണ് ഇവിടെ അവസാനിച്ചത്. എന്നാലും 9 ക്ലാസ്സില്‍ പഠിക്കുന്ന ഇളയമകനിലായിരുന്നു അരവിന്ദന്‍റെ പ്രതീക്ഷ.കഴിഞ്ഞ ആഴ്ച അവനും ഒരു ആക്സിഡന്‍റില്‍പ്പെട്ട് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ ആ പിതാവ് തകര്‍ന്നു പോയി.

ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി. ഇത്രയൊക്കെയുളളു ഒരു മനുഷ്യന്‍റെ ജീവിതം. ഒരു ചെറിയൊരു വിഷമം വരുമ്പോള്‍ തളര്‍ന്നു പോകുന്ന നമ്മള്‍ മറ്റ് സഹജീവികളുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ നമ്മുടെ വേദനകള്‍,പ്രയാസങ്ങള്‍ എത്രയോ നിസ്സാരമാണ്.അരവിന്ദന്‍ പോയി, അയാളുടെ ദുഃഖങ്ങളും,പ്രായാസങ്ങളും അങ്ങനെ തന്നെ നില നില്‍ക്കുകയാണ്.അരവിന്ദന്‍റെ വേര്‍പ്പാടില്‍ കുടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (3 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (3 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (3 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (3 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (3 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (3 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (4 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (4 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (6 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (6 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (6 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (7 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (7 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (7 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends