Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

'ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി...' വേദനയുണർത്തി പ്രവാസിയുടെ വേർപാട്, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

22 OCTOBER 2020 02:56 PM IST
മലയാളി വാര്‍ത്ത

കടുത്ത കഷ്ടപ്പാടുകൾക്ക് ഇടയിലും കുടുംബത്തെ പോറ്റുന്ന പ്രവാസികളുടെ വേർപാട് ഏറെ വേദന നൽകുകയാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വന്ന ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച അരവിന്ദന് അവകാശപ്പെടാന്‍ പാരമ്പര്യമായ സ്വത്ത് വകകള്‍ ഒന്നും ഇല്ലായിരുന്നു. പിന്നെ കഷ്ടപ്പാടുകൾ അതിജീവിച്ച് വരുമ്പോഴും അടുത്ത ദുരിതം വന്നിട്ടുണ്ടാകും. അതിനിടയിൽ സംഭവിച്ചത് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശേരി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ നാല് മൃതദേഹങ്ങളാണ് എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചത്.അതില്‍ കായംകുളം സ്വദേശി അരവിന്ദന്‍റെ മരണം വല്ലാതെ വേദനിപ്പിച്ചു.എല്ലാ മരണങ്ങളും വേദന തന്നെയാണ്,അതില്‍ ജീവിതത്തില്‍ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് വന്ന് വീഴുന്നവരുടെ മരണം നമ്മളെ വല്ലാതെ നൊമ്പരപ്പെടുത്തും.ആ നീറ്റല്‍ എത്ര ശ്രമിച്ചാലും നമ്മളെ കൂടെയുണ്ടാകും.

21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീ അരവിന്ദന്‍ ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വരുന്നത്.ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച അരവിന്ദന് അവകാശപ്പെടാന്‍ പാരമ്പര്യമായ സ്വത്ത് വകകള്‍ ഒന്നും ഇല്ലായിരുന്നു.ദാര്യദ്രം നിറഞ്ഞ കുട്ടികാലം വിദ്യാഭ്യാസം പകുതിവെച്ച് നിര്‍ത്തി ജോലിക്ക് പോകേണ്ടി വന്നു,കൗമാരത്തില്‍ തന്നെ അമ്മയും അച്ഛനെയൂം നഷ്ടപ്പെട്ട അരവിന്ദന്‍ മൂത്തമകനായതിനാല്‍ ബാക്കി താഴെയുളള നാല് സഹോദരങ്ങളുടെ ഉത്തരവാദിത്വം അരവിന്ദന്റെതിലേക്ക് എത്തിചേര്‍ന്നു.അവിടെ നിന്നും ജീവിതം കെട്ടിപെടുത്താനുളള ഒരു നെട്ടോട്ടം ആയിരുന്നു.വിവാഹം കഴിഞ്ഞ് മൂന്ന് മക്കളും കൂടി കഴിഞ്ഞപ്പോള്‍ വിശപ്പിന്‍റെ എണ്ണം കൂടി,അങ്ങനെ ഇരിക്കുമ്പോഴാണ് അയല്‍വാസി മജീദിന്റെ സഹായത്തോട സ്ക്രാപ്പ് എടുക്കുന്ന ഒരു കമ്പനിയില്‍ ചെറിയൊരു ശമ്പളത്തിന് ദുബായിലേക്ക് വരുന്നത്.

അവിടെ ജോലി ചെയ്ത് വരുമ്പോഴാണ്,അയാളുടെ ജീവിതത്തിലേക്ക് വീണ്ടും ദുരിതങ്ങളുടെ ഒരു പെരുമഴ പെയ്യുന്നത്. മൂത്തമകള്‍ക്ക് മാനസികമായ വെെകല്യങ്ങള്‍ കണ്ട് തുടങ്ങി,അതിന്‍റെ ചിക്സയിലേക്ക് മാസതോറും ഒരു ഭീമമായ ഒരു തുക വേണ്ടി വരുകയും ചെയ്യും.രണ്ടാമത്തെ മകന്‍ തെങ്ങ് കയറുന്ന പണിക്ക് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തെങ്ങില്‍ നിന്ന് വീണ് ഒരു വശം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു.മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന ഒരു പിതാവിന്‍റെ സ്വപ്നങ്ങളാണ് ഇവിടെ അവസാനിച്ചത്. എന്നാലും 9 ക്ലാസ്സില്‍ പഠിക്കുന്ന ഇളയമകനിലായിരുന്നു അരവിന്ദന്‍റെ പ്രതീക്ഷ.കഴിഞ്ഞ ആഴ്ച അവനും ഒരു ആക്സിഡന്‍റില്‍പ്പെട്ട് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ ആ പിതാവ് തകര്‍ന്നു പോയി.

ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി. ഇത്രയൊക്കെയുളളു ഒരു മനുഷ്യന്‍റെ ജീവിതം. ഒരു ചെറിയൊരു വിഷമം വരുമ്പോള്‍ തളര്‍ന്നു പോകുന്ന നമ്മള്‍ മറ്റ് സഹജീവികളുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ നമ്മുടെ വേദനകള്‍,പ്രയാസങ്ങള്‍ എത്രയോ നിസ്സാരമാണ്.അരവിന്ദന്‍ പോയി, അയാളുടെ ദുഃഖങ്ങളും,പ്രായാസങ്ങളും അങ്ങനെ തന്നെ നില നില്‍ക്കുകയാണ്.അരവിന്ദന്‍റെ വേര്‍പ്പാടില്‍ കുടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (46 minutes ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (53 minutes ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (1 hour ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (1 hour ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (1 hour ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (1 hour ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (3 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (3 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (3 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (3 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (4 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (5 hours ago)

Malayali Vartha Recommends