ഇത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സ്ഥിരം പണി, കണ്ണൂര്‍ നിന്ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിയത് മൂന്ന് മണിക്കൂർ, ഇത്തവണ വെറുതേ വിടാതെ പ്രതിഷേധവുമായി കൂടോടെ ഇളകി പ്രവാസികൾ...!

യാത്രയ്ക്ക് മണിക്കൂറുകൾ മുമ്പ് വിമാനം വൈകുമെന്ന അറിയിപ്പ് പ്രവാസികൾക്ക് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ഇത്തരത്തിൽ നിന്തരം വിമാനം പുറപ്പെടാന്‍ വൈകിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം ഉണ്ടാകുകയും ഇത് വൻ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.
കണ്ണൂരിൽ നിന്ന് രാവിലെ 7.35 ന് പുറപ്പെടേണ്ട കണ്ണൂര്‍- കുവൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയതു മൂലം പ്രതിഷേധവുമായി യാത്രക്കാർ രംഗത്തിറങ്ങുകയായിരുന്നു. പലപ്പോഴും ഇത്തരത്തിൽ വിമാനങ്ങൾ വെെകുന്നത് തുടർകഥയാകുകയാണ്.പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കുന്നതും വലിയ പ്രതിസന്ധിയാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്.
കഴിഞ്ഞ മാസം 18, 26 തിയതികളിൽ ഇതുപോലെ വിമാനങ്ങൾ പറന്നുറയർന്നതിന് ശേഷം തിരിച്ചിറക്കിയിരുന്നു. പല വിമാനങ്ങളും സാങ്കേതിക തകരാർ മൂലം ആണ് തിരിച്ചിറക്കിയത്. എയര്‍ ഇന്ത്യയുടെ കോഴിക്കോട്- കണ്ണൂര്‍- ഡല്‍ഹി വിമാനമാണ് അടുത്തിടെ തിരിച്ചിറക്കിയത്.
സാങ്കേതിക തകരാർ മൂലം ആണ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 9.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട വിമാനം, കണ്ണൂരില്‍ ഇറക്കിയ സംഭവം ഉണ്ടായി. പിന്നീട് പറന്നുറയർന്നു, വീണ്ടും 10 മിനിറ്റ് ശേഷം ഇറക്കി.വിമാനം ഇപ്പോൾ പുറപ്പെടില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചപ്പോൾ ആണ് യാത്രക്കാർ പ്രതിക്ഷേധവുമായി എത്തിയത്.എന്നാൽ യാത്രക്കാരുടെ ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് രണ്ട് ദിവസങ്ങളിലായി യാത്രാസൗകര്യം വിമാനക്കമ്പതി ഏർപ്പെടുത്തി നൽകി.
അതുപോലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്. പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.
ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് സര്‍വീസുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ഏറെ ബാധിക്കും. മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു.
അവധിക്കാലെ അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്താണിത്. സെപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയതും പുതിയ സമയക്രമം പ്രഖ്യാപിച്ചതും. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, മംഗളൂരു സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്..
https://www.facebook.com/Malayalivartha























