മരണം സംഭവിച്ചിട്ട് 7 മാസം...! സൗദിയിൽ മാസങ്ങളായി പ്രവാസിയുടെ മൃതദേഹം മോർച്ചറിയിൽ, മകന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ 85 കാരിയായ അമ്മയും ഭാര്യയും നാട്ടിൽ കണ്ണീരോടെ കാത്തിരിപ്പിൽ....

ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമത്തിന്റെ നൂലാമലകൾ തടസമാകാറുണ്ട്. അതിനാൽ മൃതദേഹം വിട്ടുകിട്ടാൻ കാലതാമസം എടുക്കാറുണ്ട്. എന്നാൽ സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട യുവാവിന്റെ മൃതദേഹം വിട്ടുകിട്ടാൻ മാസങ്ങളായുള്ള കാത്തിരിപ്പിലാണ് ഒരു കുടുംബം. കഴിഞ്ഞ ഏഴ് മാസമായി സൗദി അറേബ്യയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മകന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ 85 കാരിയായ അമ്മയും അദ്ദേഹത്തിന്റെ ഭാര്യയും കാത്തിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ആലം ( 35 ) സൗദി അറേബ്യയിലേക്ക് ജോലിക്ക് പോയത്. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ആലം സൗദിയിലേക്ക് ജോലിക്കായി പൊയത്. എന്നാല്‍ മാര്‍ച്ച് 30ന് അവിടെ വച്ച് മരണപ്പെടുകയായിരുന്നെന്ന് ഇന്ത്യന്‍ എംബസി അറിയിക്കുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തിലാണ് ആലത്തിന്റെ മരണവിവരം ബന്ധുക്കള്‍ അറിയുന്നതെന്ന് ആലമിന്റെ സഹോദരന്‍ അഫ്താബ് ആലം പറഞ്ഞു.
അന്നുമുതല്‍ ആലമിന്റെ മൃതദേഹം ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ സംസ്‌കരിക്കുന്നതിനായി തിരികെ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബം അധികാരികള്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു ഫലവും ഉണ്ടായില്ല.ജോലിക്കായി ജിദ്ദയിലേക്ക് പോയ ആലം മാര്‍ച്ച് 30ന് അവിടെ വെച്ച് മരിച്ചതായി എസ് പി് ആനന്ദ് പറഞ്ഞു. മരണവിവരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ വിവരം കുടുംബാംഗങ്ങളെ അറിയിച്ചു.
തുടര്‍ന്ന് എംബസി നല്‍കിയ സമ്മതപത്രം ഒപ്പിടാന്‍ അവര്‍ക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം വൈകുന്ന സാഹചര്യത്തില്‍ ആലമിന്റെ ഭാര്യ ഫര്‍ഹീനും തന്റെ ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ ജിദ്ദയില്‍ നടത്താന്‍ ഒരു പരിചയക്കാരന് അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാജഹാന്‍പൂരില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഫര്‍ഹീന്‍, ജിദ്ദയിലെ ഒരു സുഹൃത്തിന് ആലമിനെ അവിടെ സംസ്‌കരിക്കുന്നതിന് ഔദ്യോഗിക കത്തില്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
മൃതദേഹം വളരെക്കാലമായി സൗദിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അവര്‍ കത്തില്‍ പറയുന്നു. എന്നാല്‍ ആലമിന്റെ മാതാവിനും സഹോദരനും മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകര്‍മ്മം നിര്‍വഹിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍, ആലമിന്റെ മൃതദേഹം ജിദ്ദയിലെ ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാര്‍ച്ച് 30ന് അവിടെ വച്ച് മരണപ്പെട്ടെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു.
അതുപോലെ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറിപ്പോയതിന് പിന്നില്‍ കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു മലയാളിയുടെയും മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് പരസ്‍പരം മാറിയത്. മലയാളിയുടെ മൃതദേഹത്തിന് പകരമെത്തിച്ച മൃതദേഹം സംസ്‍കരിക്കുകയും ചെയ്‍തു. മൃതദേഹങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ക്ക് മുകളില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ മാറിപ്പോയതാണ് പിഴവിന് കാരണമെന്നാണ് സൂചന.
കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽവീട്ടിൽ ഷാജി രാജന്റെയും (50), യു.പി വാരണാസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തേക്ക് എത്തിയത്. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നായിരുന്നു രണ്ട് മൃതദേഹങ്ങളും രണ്ട് വിമാനങ്ങളിലായി ഇരുവരുടെയും നാട്ടിലേക്ക് അയച്ചത്. കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ഗ്യാസ് ചേംബർ ഉപയോഗിച്ച് ദഹിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























