യു കെ യിലേക്ക് പറക്കാനിരിക്കുന്ന വിദ്യാർത്ഥികൾക്കും ആശ്രിതർക്കും സന്തോഷവാർത്ത! പുതിയ നിയമനീക്കം പൊളിഞ്ഞു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സ്റ്റുഡന്റ് വിസക്കാർക്കൊപ്പം ആശ്രിതരായി എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുവാനും അവർക്ക് യു കെയിൽ തൊഴിൽ എടുക്കുന്നതിനുള്ള സാഹചര്യം ഇല്ലാതെയാക്കുന്നതിനെക്കുറിച്ചും നിരന്തരം വാർത്തകൾ പുറത്തുവരുന്നുണ്ടായിരുന്നു. ഫേസ്ബുക് വാട്സാപ്പ് ഗ്രൂപുകളിൽ ഇത് വലിയ രീതിയിൽ പ്രചരിച്ചു.
ഇത് ഈ ജനുവരി ഇൻടേക്കിലേക്ക് അഡ്മിഷന് കാത്തുനിന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പടെ വലിയ രീതിയിലാണ് ആശയക്കുഴപ്പത്തിലാക്കിയത്എന്നാൽ ഈ വാർത്തകളുടെ നിജസ്ഥിതി ഇപ്പോൾ പുറത്തുവരികയാണ്.ഈ ഒരു സന്ദേശം പുറത്തുവിട്ടതിന് പിന്നിൽ യുകെയിലെ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാൻ ആണെന്നും ഇത് ഇപ്പോൾ അവരുടെ രാജിയിൽ വരെ എത്തിനിൽക്കുന്നു എന്നുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
മന്ത്രി പദവിയിൽ ഇരുന്ന അവർ നടത്തിയ പല പ്രഖ്യാപനങ്ങളും ലിസ് ട്രസ്സിന്റെ നയങ്ങൾക്ക് അനുസരിച്ചുള്ളവയായിരുന്നില്ല.അടുത്ത പ്രധാനമന്ത്രിയാകാനുള്ള ശ്രമമാണ് സുവെല്ലയുടേതെന്നു വരെ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം അവർ രാജിവയ്ക്കാൻ നിർബന്ധിതയായ സാഹചര്യം പരിശോധിക്കുവാൻ.
സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന, കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു നയം തന്റെ പേഴ്സണൽ ഈമെയിലിലൂടെ മറ്റൊരു വ്യക്തിക്ക് അയച്ചു നൽകി എന്നതായിരുന്നു ഇവരുടെ രാജി ആവശ്യപ്പെടാൻ കാരണമായത്. എന്നാൽ, സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും, ആളുകൾ തെറ്റുകൾ ചെയ്യാൻ തുടങ്ങുമ്പോൾ ഒഴിയുന്നത് തന്നെയാണ് നല്ലതെന്നുമായിരുന്നു അവർ പരസ്യമായി പ്രതികരിച്ചത്.
അതേസമയം, വിസ നയവുമായി ബന്ധപ്പെട്ട് ലിസ് ട്രസ്സിനും സുവെല്ലയ്ക്കും ഇടയിൽ ഇന്നലെ കടുത്ത തർക്കം ഉണ്ടായതായി ചില സൂചനകൾ പുറത്തു വരുന്നു.കുടിയേറ്റ നയങ്ങളിൽ സ്വീകരിച്ച കടുത്ത നിലപാടാണ് പക്ഷെ ഇപ്പോൾ സുവെല്ലക്ക് സ്ഥാനം തെറിക്കാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സ്വന്തന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല എന്ന് പറഞ്ഞ ഇവർ സ്റ്റുഡന്റ് വിസക്കാർക്കൊപ്പം ആശ്രിതരായി എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുവാനും അവർക്ക് യു കെയിൽ തൊഴിൽ എടുക്കുന്നതിനുള്ള സാഹചര്യം ഇല്ലാതെയാക്കുന്നതിനും ശ്രമിച്ചു.
മാത്രമല്ല, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും അനേകം വിദേശ വിദ്യാർത്ഥികളെ ബ്രിട്ടനിലേക്ക് ആകർഷിച്ചിരുന്ന സ്റ്റുഡന്റ് വിസാ നിയമത്തിലെ ചില ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും അവർ ശ്രമിച്ചു. പഠനം കഴിഞ്ഞും വിദ്യാർത്ഥികൾക്ക് രണ്ടു വർഷക്കാലം കൂടി യു കെയിൽ തുടരാം എന്ന ചട്ടത്തിലാണ് അവർ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. സയൻസ്, ടെക്നോളജി തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ എത്തുന്നവർക്ക് മാത്രമായി ഈ സൗകര്യം ഒതുക്കുവാനായിരുന്നു അവർ ശ്രമിച്ചത്.
ഇത് ബ്രീട്ടീഷ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് കടുത്ത എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളിൽ ഒന്നായ വിദേശ വിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്തുന്നതിനെതിരെ സാമ്പത്തിക വിദഗ്ധരും രംഗത്ത് വന്നിരുന്നു. ഇതെല്ലാം ഒത്തു ചേർന്നതോടെയായിരുന്നു സുവെല്ലക്ക് സ്ഥാനം നഷ്ടമായത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ആദ്യ റൗണ്ടുകളിൽ സുവെല്ല ബ്രേവർമാൻ കാഴ്‌ച്ചവെച്ചത്. മത്സരത്തിൽ നിന്നും പുറത്തായപ്പോൾ ലിസ് ട്രസ്സിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പിന്തുണയും, പാർട്ടിയിലെ വലതുപക്ഷക്കാർക്കിടയിൽ സുവെല്ലക്കുള്ള സ്വാധീനവുമാണ് അവർക്ക് ഹോം സെക്രട്ടറി പദം നേടിക്കൊടുത്തത്.
എന്നാൽ, ക്ഴിഞ്ഞ ദിവസം വഴിമുടക്കി സമരം ചെയ്ത പരിസ്ഥിതിവാദികളെ അറസ്റ്റ് ചെയ്യാൻ വിഘാതമായത് സ്വയം പ്രഖ്യാപിത ബുദ്ധിജീവികളാണെന്ന പരാമർശം അവർ നടത്തിയിരുന്നു. അതുപോലെ ഇത്തരം സമരങ്ങൾ തടയുന്നതിൽ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ എതിർത്ത എം പിമാർക്കെതിരെയും അവർ രോഷാകുലയായി പ്രതികരിച്ചിരുന്നു.
സുവെല്ലയുടെ അമ്മ 16 വർഷക്കാലം ടോറി പാർട്ടിയുടെ കൗൺസിലർ ആയി ഇരുന്നിട്ടുണ്ട്. മാത്രമല്ല 2001 ലും 2003 ലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ ആദർശങ്ങളും പേറി വളർന്ന സുവെല്ല കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കൺസർവേറ്റീവ് അസ്സോസിയേഷന്റെ പ്രസിഡണ്ട് ആയാണ് ആദ്യമായി പൊതുരംഗത്ത് എത്തുന്നത്. അന്ന് അവർ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥി ആയിരുന്നു.
https://www.facebook.com/Malayalivartha























