ആ ഇടപെടൽ എല്ലാം മാറ്റിമറിച്ചു...! ഒരു കോടി രൂപ ദയാധനം കൊടുത്ത് മലയാളിയെ തൂക്ക് കയറിൽ നിന്ന് രക്ഷിച്ച് എംഎ യൂസഫലി, തൃശൂർ സ്വദേശി ബെക്സ് കൃഷ്ണൻ ആദ്യമായി യൂസഫലിയെ നേരിൽ കണ്ട് നന്ദിയറിയിച്ചു...!

മലയാളികളുൾപ്പെടെയുള്ള പ്രവാസികൾ വധശിക്ഷ കാത്ത് ഗൾഫ് രാജ്യങ്ങളിലെ ജയിൽ കഴിയുന്നുണ്ട്. ചില കേസുകളിൽ ദയാധനം കൊടുത്ത് വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവാസി വ്യവസായിയായ എം.എ യുസഫലി തന്നെക്കൊണ്ടാവുന്ന ഇടപെടലുകളും സഹായങ്ങളുമെല്ലാം നടത്തി വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്നവരുടെ മോചനത്തിനായി ഇടപെടാറുണ്ട്. ഇത്തരത്തിൽ യമനിൽ വധശിക്ഷകാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യത്തിലും അദ്ദേഹം ഇടപെട്ട് വരികയാണ്.
ഇപ്പോൾ അത്തരത്തിൽ എം.എ യുസഫലി ഇടപെടലിലൂടെ തൂക്കുക്കയറിൽ നിന്ന് രക്ഷപെടുത്തിയ മലയാളി അദ്ദേഹത്തെ ഒരു ചടങ്ങിൽവെച്ച് ആദ്യമായി നേരിൽ കണ്ടിരിക്കുകയാണ്. പ്രവാസിയായിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ബെക്സ് കൃഷ്ണൻ ആണ് വധശിക്ഷയിൽ നിന്നു തന്നെ രക്ഷിച്ച എം.എ.യൂസഫലിയെ നേരിൽ കണ്ടത് ഒരിക്കൽക്കൂടി നന്ദിയറിയിച്ചത്.
കേരള വിഷൻ നെടുമ്പാശേരിയിൽ സംഘടിപ്പിച്ച എന്റെ കൺമണിക്ക് ആദ്യ സമ്മാനം പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങിലാണ് യൂസഫലിയും ബെക്സും ആദ്യമായി കണ്ടുമുട്ടിയത്. ഭാര്യ വീണയും മകൻ അദ്വൈതും ബെക്സിനൊപ്പം ഉണ്ടായിരുന്നു. അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ചത് 2012 സെപ്റ്റംബറിൽ നടന്ന കാറപകടമാണ്.
ജോലിസംബന്ധമായ കാര്യങ്ങൾക്കു മുസഫയിലേക്കു പോകുകയായിരുന്ന ബെക്സിന്റെ കാറിടിച്ചു സുഡാൻ പൗരനായ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അബുദാബി പൊലീസ് ബെക്സിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കു കാർ പാഞ്ഞു കയറിയാണു മരണം സംഭവിച്ചതെന്നു സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തെളിഞ്ഞു.
യുഎഇ സുപ്രീം കോടതി 2013ൽ ബെക്സിന് വധശിക്ഷ വിധിക്കുകയായിരുന്നു. ഈ വാർത്ത കേട്ട് തകർന്നു പോയ ബെക്സിന്റെ കുടുംബം ബന്ധുവിന്റെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടാൻ അപേക്ഷിച്ചു.അദ്ദേഹത്തിന്റെ കൃത്മായ ഇടപെടൽ കാര്യങ്ങൾ മാറ്റിമറിച്ചു. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി അദ്ദേഹം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു കോടി രൂപ ദയാധനമായി നൽകാമെന്ന് ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെക്സ് കൃഷ്ണന്റെ വധശിക്ഷ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുന്നേ കുവൈത്തില്‍ പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദേശികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. സുഡാന്‍, ഈജിപ്ത് പൗരന്മാര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.വധശിക്ഷ വിധിച്ചവരിൽ പ്രവാസികളൊന്നും ഇല്ലെങ്കിലും എല്ലാവർക്കും മുന്നറിയിപ്പെന്നോണമാണ് നടപടി.
വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ സുഡാന്‍ പൊരന്‍ കുത്തിക്കൊലപ്പെടുത്തി. ഈ കേസിലാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഈജിപ്തുകാരന്‍ രാജ്യം വിട്ടിരുന്നു. ഇയാളുടെ അഭാവത്തിലാണ് വധശിക്ഷ വിധിച്ചത്. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റര്‍ ഗാര്‍ട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ തന്നെ വിധിക്കാനാണ് കുവൈത്ത് ഭരണകൂടത്തിന്‍റെ തീരുമാനം.
https://www.facebook.com/Malayalivartha
























