Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

മുന്നിലുള്ളത് വെറും അഞ്ച് ദിവസം; അബ്ദുൽ റഹീമിനായി പണം നൽകാനുള്ള സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അപേക്ഷ നൽകാനൊരുങ്ങി റിയാദിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകൾ...

11 APRIL 2024 03:50 PM IST
മലയാളി വാര്‍ത്ത

മുന്നിലുള്ളത് വെറും അഞ്ച് ദിവസം... വേണ്ടത് 34 കോടി രൂപ. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെടെയുള്ള സുമനസുകൾ. സന്നദ്ധ സംഘടനകള്‍ വഴി നടക്കുന്ന ഫണ്ട് ശേഖരണത്തിലാണ് ഇനി പ്രതീക്ഷ. 72 വയസുണ്ട് ഈയുമ്മയ്ക്ക്. പതിനെട്ട് വര്‍ഷമായി മകന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുള്‍ റഹീമിന് പറ്റിയ കൈയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലഴിക്കുള്ളിലായത്.

നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം സമ്മതിച്ചു. ഏപ്രില്‍ 16 ആണ് അവസാന തിയതി. ഇതിനിടെ പണം സ്വരൂപിക്കാന്‍ കഴിയുമോയെന്ന് അറിയാതെ വിതുമ്പുകയാണ് കുടുംബം. മറ്റ് വിവിധ സംഘടനകളുടെയും ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അബ്ദുറഹീമിന്റെ മോചനത്തിനായി ദിയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹവും രംഗത്ത് എത്തിയിട്ടുണ്ട്.

റഹീമിന്റെ മോചനത്തിനായി കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവത്കരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും.

യാചക യാത്ര പദ്ധതിയുമായി ബോബി ചെമ്മണ്ണൂരും രംഗത്തുണ്ട്. അബ്ദുൾ റഹീമിന്റെ ഉമ്മ പാത്തുവിന്റെ ഗൂഗിൾപേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സേവ് അബ്ദുൾ റഹീം ആപ്പ് വഴിയും പണമയച്ച് സഹായിക്കാമെന്ന് ബോചെ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബോചെ ഫാൻസും മറ്റു പല സംഘടനകളും ചേർന്ന് 14 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇനി 20 കോടി രൂപകൂടി വേണം. അതിൽ ഒരു കോടി ബോബി ചെമ്മണ്ണൂർ നൽകും. തുക പോരാതെവന്നാൽ ‘ബോചെ ടീ ലക്കി ഡ്രോ ചലഞ്ച്’ നടത്താനും ആലോചനയുണ്ട്. ബോചെ ടീ വിറ്റുകിട്ടുന്ന തുക മുഴുവൻ അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഉപയോഗിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്നൊഴിവാക്കാൻ പാരിതോഷികമായി സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി നൽകാൻ കുറച്ചു ദിവസത്തെ സാവകാശം കൂടി അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണാധികാരികളെ സമീപിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി മൂന്നു രീതിയിൽ സമ്മർദം ചെലുത്തുവാനാണ് അബ്ദുൽ റഹീമിനു വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമുള്ള സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസു വഴിയും വിദേശകാര്യ മന്ത്രി ജയ്ശങ്കർ മുഖേനയും സൗദിയുമായി ബന്ധപ്പെടാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ട പ്രകാരം സുരേഷ് ഗോപി ജയ്ശങ്കറുമായി ഇതു സംബന്ധിച്ച ചർച്ച നടത്തും. ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പരിഹാരം തേടാനാണ് ആലോചിക്കുന്നത്. കൂടാതെ, റിയാദിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകൾ സംയുക്തമായി പണം നൽകാനുള്ള സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അപേക്ഷ നൽകും. സംസ്ഥാനത്ത് ഇതുവരെ എട്ടു കോടിയാണ് പിരിച്ചെടുത്തത്.

വിദേശത്തുനിന്ന് പിരിച്ചെടുത്തതിന്റെ കണക്ക് ലഭിച്ചിട്ടില്ല. 34 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കുടുംബത്തിന് തൽക്കാലം ബാങ്ക് അക്കൗണ്ട് വഴി 10 കോടി നൽകി ബാക്കി 24 കോടി നൽകാൻ സമയം നീട്ടിത്തരണമെന്നാണ് ചർച്ചയിൽ ആവശ്യപ്പെടുക. മനഃപൂർവമല്ലാതെ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി റഹീം ജയിലിലാണ്. പണം നൽകാനുള്ള അവസാന ദിവസം 16നാണ്.

ഇതുകൊണ്ടുതന്നെ നാലു ദിവസത്തിനകം ഇടപെടൽ നടത്താനാണ് നീക്കം നടക്കുന്നതെന്ന് റഹീം നിയമ സഹായ സമിതി കൺവീനർ മജീദ് അമ്പലക്കണ്ടി അറിയിച്ചു. ചൊവ്വാഴ്ച റഹീമിന്റെ വീട്ടിലെത്തിയ സ്ഥാനാർഥി എം.ടി. രമേശ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സംഭവത്തിൽ ഗൗരവമായി ഇടപെട്ട് മകന്റെ മോചനത്തിനുള്ള സാധ്യമായതെല്ലാം ചെയ്യുമെന്ന് റഹീമിന്റെ ഉമ്മക്ക് ഉറപ്പുനൽകി. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്.

ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്. ഏറെക്കാലത്തെ അപേക്ഷയ്ക്കു ശേഷമാണ് 15 മില്യൺ റിയാൽ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ടു വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിക്ഷാവിധി മൂന്നരയ്ക്ക്  (43 minutes ago)

രൂപക്ക് റെക്കോഡ് തകർച്ച...  (1 hour ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (1 hour ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (1 hour ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്....  (2 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (2 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (3 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (3 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (3 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (4 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (4 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (4 hours ago)

Malayali Vartha Recommends