Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മുന്നിലുള്ളത് വെറും അഞ്ച് ദിവസം; അബ്ദുൽ റഹീമിനായി പണം നൽകാനുള്ള സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അപേക്ഷ നൽകാനൊരുങ്ങി റിയാദിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകൾ...

11 APRIL 2024 03:50 PM IST
മലയാളി വാര്‍ത്ത

മുന്നിലുള്ളത് വെറും അഞ്ച് ദിവസം... വേണ്ടത് 34 കോടി രൂപ. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെടെയുള്ള സുമനസുകൾ. സന്നദ്ധ സംഘടനകള്‍ വഴി നടക്കുന്ന ഫണ്ട് ശേഖരണത്തിലാണ് ഇനി പ്രതീക്ഷ. 72 വയസുണ്ട് ഈയുമ്മയ്ക്ക്. പതിനെട്ട് വര്‍ഷമായി മകന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുള്‍ റഹീമിന് പറ്റിയ കൈയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലഴിക്കുള്ളിലായത്.

നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം സമ്മതിച്ചു. ഏപ്രില്‍ 16 ആണ് അവസാന തിയതി. ഇതിനിടെ പണം സ്വരൂപിക്കാന്‍ കഴിയുമോയെന്ന് അറിയാതെ വിതുമ്പുകയാണ് കുടുംബം. മറ്റ് വിവിധ സംഘടനകളുടെയും ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അബ്ദുറഹീമിന്റെ മോചനത്തിനായി ദിയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹവും രംഗത്ത് എത്തിയിട്ടുണ്ട്.

റഹീമിന്റെ മോചനത്തിനായി കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവത്കരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും.

യാചക യാത്ര പദ്ധതിയുമായി ബോബി ചെമ്മണ്ണൂരും രംഗത്തുണ്ട്. അബ്ദുൾ റഹീമിന്റെ ഉമ്മ പാത്തുവിന്റെ ഗൂഗിൾപേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സേവ് അബ്ദുൾ റഹീം ആപ്പ് വഴിയും പണമയച്ച് സഹായിക്കാമെന്ന് ബോചെ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബോചെ ഫാൻസും മറ്റു പല സംഘടനകളും ചേർന്ന് 14 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇനി 20 കോടി രൂപകൂടി വേണം. അതിൽ ഒരു കോടി ബോബി ചെമ്മണ്ണൂർ നൽകും. തുക പോരാതെവന്നാൽ ‘ബോചെ ടീ ലക്കി ഡ്രോ ചലഞ്ച്’ നടത്താനും ആലോചനയുണ്ട്. ബോചെ ടീ വിറ്റുകിട്ടുന്ന തുക മുഴുവൻ അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഉപയോഗിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്നൊഴിവാക്കാൻ പാരിതോഷികമായി സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി നൽകാൻ കുറച്ചു ദിവസത്തെ സാവകാശം കൂടി അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണാധികാരികളെ സമീപിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി മൂന്നു രീതിയിൽ സമ്മർദം ചെലുത്തുവാനാണ് അബ്ദുൽ റഹീമിനു വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമുള്ള സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസു വഴിയും വിദേശകാര്യ മന്ത്രി ജയ്ശങ്കർ മുഖേനയും സൗദിയുമായി ബന്ധപ്പെടാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ട പ്രകാരം സുരേഷ് ഗോപി ജയ്ശങ്കറുമായി ഇതു സംബന്ധിച്ച ചർച്ച നടത്തും. ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പരിഹാരം തേടാനാണ് ആലോചിക്കുന്നത്. കൂടാതെ, റിയാദിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകൾ സംയുക്തമായി പണം നൽകാനുള്ള സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അപേക്ഷ നൽകും. സംസ്ഥാനത്ത് ഇതുവരെ എട്ടു കോടിയാണ് പിരിച്ചെടുത്തത്.

വിദേശത്തുനിന്ന് പിരിച്ചെടുത്തതിന്റെ കണക്ക് ലഭിച്ചിട്ടില്ല. 34 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കുടുംബത്തിന് തൽക്കാലം ബാങ്ക് അക്കൗണ്ട് വഴി 10 കോടി നൽകി ബാക്കി 24 കോടി നൽകാൻ സമയം നീട്ടിത്തരണമെന്നാണ് ചർച്ചയിൽ ആവശ്യപ്പെടുക. മനഃപൂർവമല്ലാതെ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി റഹീം ജയിലിലാണ്. പണം നൽകാനുള്ള അവസാന ദിവസം 16നാണ്.

ഇതുകൊണ്ടുതന്നെ നാലു ദിവസത്തിനകം ഇടപെടൽ നടത്താനാണ് നീക്കം നടക്കുന്നതെന്ന് റഹീം നിയമ സഹായ സമിതി കൺവീനർ മജീദ് അമ്പലക്കണ്ടി അറിയിച്ചു. ചൊവ്വാഴ്ച റഹീമിന്റെ വീട്ടിലെത്തിയ സ്ഥാനാർഥി എം.ടി. രമേശ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സംഭവത്തിൽ ഗൗരവമായി ഇടപെട്ട് മകന്റെ മോചനത്തിനുള്ള സാധ്യമായതെല്ലാം ചെയ്യുമെന്ന് റഹീമിന്റെ ഉമ്മക്ക് ഉറപ്പുനൽകി. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്.

ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്. ഏറെക്കാലത്തെ അപേക്ഷയ്ക്കു ശേഷമാണ് 15 മില്യൺ റിയാൽ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ടു വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (3 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (3 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (4 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (4 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (4 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (4 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (4 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (4 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (4 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (4 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (5 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (5 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (5 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (5 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (5 hours ago)

Malayali Vartha Recommends