വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കം
ബെന്യാമിന്റെ ആട് ജീവിതം കേട്ട് കേൾവിയില്ലാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ല. ജോലിയും കൂലിയും കൊതിച്ച് പ്രവാസ ലോകത്തേക്ക് ചേക്കേറിയ നജീബ് എന്ന യുവാവ് നേരിട്ട യാതനകളും തട്ടിപ്പും നരക വാസവുമൊക്കെ ഏവർക്കും പരിചിതമാണ്. അത്തരത്തിൽ ഉള്ള കുരുക്കളിൽ വീഴാനുള്ള സാധ്യത പേടിച്ച് പ്രവാസ ജീവിതം തെരഞ്ഞെടുക്കാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ഭയത്തിലേക്ക് നിങ്ങേണ്ടുന്ന യാതൊരു കാര്യവുമില്ല . കാരണം തൊഴിൽ തട്ടിപ്പ് തടയാൻ സൗദിയുടെ ഒരു കിടിലൻ നീക്കം ഉണ്ടായിരിക്കുകയാണ്. വീട്ടുജോലിക്കാരെ ആവശ്യമുള്ള തൊഴിലുടമകൾ വീട്ടു ജോലിക്കാരെ കാത്ത് വീട്ടിൽ തന്നെ ഇരിക്കാൻ പാടില്ല . തട്ടിപ്പുകളിൽ ജോലിക്കെത്തുന്നവർ കുരുങ്ങാതിരിക്കുവാൻ തൊഴിലുടമ നേരിട്ടു വിമാനത്താവളത്തിലെത്തി സ്വീകരിക്കണം. വീട്ടുജോലിക്കാരെ തൊഴിലുടമ (റിക്രൂട്ടിങ് കമ്പനി ഉദ്യോഗസ്ഥർ) നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. യാത്രാ നടപടികൾ പൂർത്തിയാക്കി ഇവരെ സ്വീകരിക്കേണ്ടതും യാത്രയാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.
തൊഴിൽ തട്ടിപ്പ് ഇല്ലാതാക്കാനുള്ള സംവിധാനം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരത്തേ നടപ്പാക്കിയിരുന്നു. മറ്റു വിമാനത്താവളങ്ങളിലും ഉടൻ നടപ്പാക്കും. തൊഴിൽ തട്ടിപ്പ് ഇല്ലാതാക്കാനുള്ള സംവിധാനം നേരത്തെ തന്നെ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരത്തേ നടപ്പാക്കിയിരുന്നു. മറ്റു വിമാനത്താവളങ്ങളിലും ഉടൻ നടപ്പാക്കുകയാണ് ലക്ഷ്യം ഇതിന്റെ ഭാഗമായാണ് കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലും രീതി കൊണ്ടുവന്നിരിക്കുന്നത്.ഏതായാലും വീട്ടു ജോലിക്കായി സൗദിയിലേക്ക് പറക്കുന്നവർക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. ബെന്യാമിന് പറ്റിയ ചതി ഇനി ആർക്കും ഉണ്ടാകാതിരിക്കാനുള്ള വലിയ കരുതലും കാട്ടിയിരിക്കുകയാണ് സൗദി. തൊഴിലുടമയുടെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒരു നീക്കം ഉണ്ടാകുന്നതും നല്ലതു തന്നെ .
https://www.facebook.com/Malayalivartha