യാത്രക്കാർ കൂട്ടത്തോടെ ഇറങ്ങി...ദുബൈ തിങ്ങി നിറയും, വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക്...!

ഒക്ടോബര്‍ 21 മുതല്‍ 30 വരെ 21 ലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ദിവസവും ശരാശരി 2.15 ലക്ഷം പേര്‍ എത്തുന്നതിനാല്‍ യാത്രക്കാര്‍ തിരക്ക് ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ് ദുബൈ.
വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്കാണ്. ദിനംപ്രതി ആയിരക്കണക്കിനുപേര്‍ അബൂദബി, ദുബൈ, ശാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി രാജ്യത്തെത്തുന്നുണ്ട്.കേരളമടക്കം ദക്ഷിണേന്‍ഡ്യയില്‍ നിന്ന് വിനോദസഞ്ചാരികള്‍ യുഎഇയിലെത്തുന്നുണ്ട്.അതുപോലെ നവമി, വിജയദശമി, ദീപാവലി അവധിദിനങ്ങളില്‍ നോര്‍ത് ഇന്‍ഡ്യയില്‍ നിന്നുള്ളവരാണ് കൂടുതലായെത്തിക്കൊണ്ടിരുന്നത്.
രാജ്യത്ത് കാലാവസ്ഥാ മാറ്റം വന്നതോടെയാണ് കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്.അടുത്തകാലത്തായി ഇന്‍ഡ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകരുമെത്തുന്നത്. ആഗോളഗ്രാമമായ ദുബൈ ഗ്ലോബല്‍ വില്ലേജ് ചൊവ്വാഴ്ച ആരംഭിച്ചു. കോവിഡിന് ശേഷം കൂടുതല്‍ സന്ദര്‍ശകരെത്തുന്ന കാലമായതിനാല്‍ ഈ വര്‍ഷം ഗ്ലോബല്‍ വിലേജില്‍ സന്ദര്‍ശകരുടെ വമ്പന്‍ തിരക്കുണ്ടാവുമെന്ന് ഉറപ്പാണ്.
തൊട്ടടുത്ത ദുബൈ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാനും ഇന്ത്യക്കാരും, മറ്റു വിദേശികളും എത്തുന്നുണ്ട്. കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് വളരെയേറെ സന്ദർശകർ ഗ്ലോബൽ വില്ലേജ് കാണാനായി മാത്രമെത്തുന്നു. ദുബൈയിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് ആവശ്യമായ നിര്‍ദേശങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കി. എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാർക്കായി പുറപ്പെടുവിച്ച നിര്‍ദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രേഖകളെല്ലാമുണ്ടെന്ന് ഉറപ്പാക്കുക
യാത്രസംബന്ധമായ മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ശ്രദ്ധിക്കുക
12 വയസ്സിന് മുകളിലുള്ളവര്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുക
ടെര്‍മിനല്‍-1 യാത്രക്കാര്‍ നിര്‍ബന്ധമായും മൂന്നു മണിക്കൂര്‍ മുമ്ബ് എത്തണം
ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനം പ്രയോജനപ്പെടുത്തണം
ടെര്‍മിനല്‍ മൂന്നില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ സെല്‍ഫ് ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കുക
ബാഗേജിന്‍റെ ഭാരം നിശ്ചിത അളവിലും കൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക
ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ ദുബൈ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുക
ടെര്‍മിനല്‍ മൂന്നിന്‍റെ ആഗമന മേഖലയിലേക്ക് പൊതുഗതാഗത വാഹനങ്ങള്‍ക്കും അധികൃതരുടെ വാഹനങ്ങള്‍ക്കും മാത്രമായിരിക്കും പ്രവേശനം
കാര്‍ പാര്‍ക്കിങ് കൃത്യമായി ഉപയോഗിക്കുക.
യു.എ.ഇയിലെ അമേരിക്കന്‍, ബ്രിട്ടീഷ് കരിക്കുലം സ്കൂളുകള്‍ക്ക് മിഡ് ടേം അവധി തുടങ്ങിയതും യു.എ.ഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുന്നതുമാണ് ദുബൈ വിമാനത്താവളത്തിൽ തിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നത് ഒക്ടോബര്‍ 30നാണ്. 2.59 ലക്ഷം പേര്‍ ഈ ദിവസം മാത്രം എത്തുമെന്ന് കരുതുന്നത്.
https://www.facebook.com/Malayalivartha























