സൗദിയെ വിറപ്പിച്ച് 'ആ പകർച്ചവ്യാധി', പൊതുസ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും മാസ്ക് ധരിക്കണം, മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും മന്ത്രാലയം, പ്രവാസികൾ കടുത്ത ആശങ്കയിൽ

കാലാവസ്ഥ മാറ്റം രൂക്ഷമായ സൗദിയിൽ പകർച്ചപ്പനി അതിവേഗം പടർന്ന് പിടിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി എത്തിയിരിക്കുയാണ് ആരോഗ്യ മന്ത്രാലയം. പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്.
മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയൽ, തലവേദന തുടങ്ങിയവയാണ് സീസണൽ ഇൻഫ്ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക് സീസണൽ ഇൻഫ്ലുവൻസ വൈറസ് വ്യാപിക്കുവാനുള്ള സാധ്യത ഏറെയാണ്.
കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, രക്ത വിഷബാധ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.മാസ്‌ക് ധരിക്കുക, കണ്ണിലും വായയിലും നേരിട്ട് തൊടാതിരിക്കുക തുടങ്ങിയവയാണ് രോഗ പ്രതിരോധ മാർഗങ്ങൾ.
പൊതുസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗിയെ സന്ദർശിക്കുന്നവരും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം. കൂടാതെ എല്ലവാരും ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്നും കൈകൾ കഴുകകയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ പേമാരിയുടെ വരവ് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗള്‍ഫിലാകെ കാലാവസ്ഥ മാറ്റത്തിന്റെ വരവറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.രാജ്യത്തെ വടക്കന്‍ മേഖലയില്‍ പകല്‍സമയത്ത് മിതമായ കാലാവസ്ഥക്ക് സാക്ഷ്യം വഹിക്കുമെന്നും ഉയര്‍ന്ന പ്രദേശങ്ങള്‍ പുലര്‍ച്ച തണുത്ത കാറ്റ് വീശുമെന്നും മധ്യഭാഗത്തിന്റെ പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍-ഹുസൈനി നേരത്തേ സൂചന നല്‍കിയിരുന്നു.
ബുധനാഴ്ച്ച മാത്രമല്ല ചൊവ്വാഴ്ച രാത്രിയും പലഭാഗത്തും മഴ പെയ്തു. മക്കയിലെ ത്വാഇഫ് ഗവര്‍ണറേറ്റ് പരിധിയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു. വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രവചനം. ഴിഞ്ഞ ദിവസങ്ങളില്‍ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ പേമാരിയുടെ വരവ് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗള്‍ഫിലാകെ കാലാവസ്ഥ മാറ്റത്തിന്റെ വരവറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ വടക്കന്‍ മേഖലയില്‍ പകല്‍സമയത്ത് മിതമായ കാലാവസ്ഥക്ക് സാക്ഷ്യംവഹിക്കുമെന്നും ഉയര്‍ന്ന പ്രദേശങ്ങള്‍ പുലര്‍ച്ച തണുത്ത കാറ്റ് വീശുമെന്നും മധ്യഭാഗത്തിന്റെ പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍-ഹുസൈനി നേരത്തേ സൂചന നല്‍കിയിരുന്നു. ബുധനാഴ്ച്ച മാത്രമല്ല ചൊവ്വാഴ്ച രാത്രിയും പലഭാഗത്തും മഴ പെയ്തു. മക്കയിലെ ത്വാഇഫ് ഗവര്‍ണറേറ്റ് പരിധിയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രവചനം.
https://www.facebook.com/Malayalivartha























