താമസ വിസക്കാർക്ക് പിന്നാലെ തൊഴിൽ വിസക്കാർക്കും കർശന മുന്നറിയിപ്പ്, ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്...!

താമസ വിസക്കാർക്ക് പിന്നാലെ തൊഴിൽ വിസക്കാർക്കും കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈത്ത്. നിലവിലുള്ള നിയമം തന്നെ കൂടുതൽ കർശനമായി നടപ്പിലാക്കാൻ തന്നെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കടുത്ത തീരുമാനം. കുവൈത്ത് വിസ നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണെങ്കിലും കോവിഡിനെ തുടര്‍ന്ന് നിയമം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്.
തൊഴിൽ വിസക്കാർ ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. 2022 മെയ് 1 മുതലാണ് ആറുമാസം കണക്കാക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി. മെയ് ഒന്നിന് മുമ്പ് കുവൈത്തിൽ നിന്നും പോയ ഷൂണ്‍ വിസക്കാര്‍ക്കും ഇതേ കാലയളവ് തന്നെയാണ് ബാധകമാക്കുക. വിസ കാലാവധി ഉണ്ടെങ്കിൽ ഒക്ടോബർ 31 നുള്ളിൽ ഇവർക്ക് തിരികെ വരാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
താമസ വിസയുള്ള പ്രവാസികൾ പാലിക്കേണ്ട നിയമങ്ങൾ കുവൈത്ത് കർശനമാക്കിയിട്ടുണ്ട്. കുവൈത്തിന് പുറത്ത് ആറ് മാസത്തില്‍ കൂടുതല്‍ താമസിക്കുന്നവരുടെ ഇഖാമ റദ്ദാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കി. കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വിസ റദ്ദാകുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ നിയമം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. ഗാര്‍ഹിക ജോലിക്കാര്‍ക്ക് മാത്രമായിരുന്നു അന്ന് ബാധകമാക്കിയത്. പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും പുതിയ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
2022 ആഗസ്റ്റ് ഒന്നു മുതലാണ് പുതിയ കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ 2023 ഫെബ്രുവരി ഒന്നിനുമുമ്പ് രാജ്യത്ത് പ്രവേശിക്കണം. അല്ലാത്തപക്ഷം വിസ റദ്ദാകും. കോവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആറു മാസത്തെ സമയപരിധി മരവിപ്പിച്ച് ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിച്ചത്. നേരത്തേ ഗാര്‍ഹിക ജോലിക്കാര്‍ക്കും പതിനെട്ടാം നമ്പർ വിസക്കാര്‍ക്കും ഈ നിബന്ധന പുനഃസ്ഥാപിച്ചിരുന്നു. ഇത് മറ്റ് മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
അതുപോലെ കുവൈത്തിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പ്രവാസികൾക്ക് സുവർണാവസരം എത്തുകയാണ്. ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒക്ടോബർ 30ന് സർവീസ് തുടങ്ങും. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും സർവ്വീസ് നടത്തുക. തിരുവനന്തപുരത്തു നിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈത്തിലെത്തും. അവിടെനിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ജസീറയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്.
https://www.facebook.com/Malayalivartha























