Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തനിക്ക് ഇന്ന് നേരിൽ കാണണമെന്ന് 37കാരി: അശ്ലീല ചാറ്റിൽ വീണ് യുവതിയെ കാണാൻ ഓടിപ്പിടച്ചെത്തിയ 65കാരനെ പൊക്കി നാട്ടുകാർ: നഷ്ടമായത് ലക്ഷങ്ങൾ... കാമുകിയും, കൂട്ടാളികളും അറസ്റ്റിൽ

30 MAY 2023 01:05 PM IST
മലയാളി വാര്‍ത്ത

ഹണിട്രാപ്പിൽപ്പെടുത്തി മലപ്പുറത്ത് 65കാരനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. രാത്രി തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി കുടുക്കുകയും തൻ്റെ ഫോട്ടോയും വീഡിയോയുമൊക്കെ ചിത്രീകരിച്ച ശേഷം അത് മാധ്യമങ്ങൾക്കും മറ്റും നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ തൻ്റെയടുക്കൽ നിന്നും കൈക്കലാക്കി എന്നാണ് വൃദ്ധൻ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആലിപ്പറമ്പ് സ്വദേശിയായ 65കാരൻ്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്.

താഴെക്കോട് മേലേകാപ്പ് പറമ്പ് പൂതംകോടന്‍ സബാനത്താണ്(37) അറസ്റ്റിലായത്. വൃദ്ധനായ പരാതിക്കാരനെ ഫോണിൽ സംസാരിച്ചു വശീകരിക്കുകയും ഹണി ട്രോപ്പിൽ പെടുത്തുകയും ചെയ്തു എന്നുള്ളതാണ് സബാനത്തിനെതിരെ ചുമത്തി ഇരിക്കുന്ന കേസ്. നിരവധി നാളുകളായി മൊബൈൽ ഫോണിൽ ബന്ധം തുടർന്ന് വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തനിക്ക് ഇന്ന് നേരിൽ കാണണമെന്ന് യുവതി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ വൃദ്ധൻ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് താൻ ഹണി ട്രാപ്പിലാണ് പെട്ടിരിക്കുന്നത് എന്ന് മനസ്സിലായതെന്ന് പരാതിയിൽ പറയുന്നു.

65 വയസ്സുള്ള പരാതിക്കാരനുമായി യുവതിക്ക് നേരത്തെ ബന്ധമുണ്ട്. ഇരുവരും ഫോണിലൂടെയാണ് പരിചയം ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു. എല്ലാദിവസവും ഇവർ തമ്മിൽ മൊബൈൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഇവർ തമ്മിൽ നേരത്തേയും കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നാണ് വിവരം. മാർച്ച് 18ന് പരാതിക്കാരനെ നേരിൽ കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.

ഇതിനായി രാത്രി തൻ്റെ വീട്ടിലേക്ക് വരാൻ യുവതി ആവശ്യപ്പെട്ടു എന്നാണ് പരാതിക്കാരൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. യുവതി ആവശ്യപ്പെട്ട പ്രകാരം പരാതിക്കാരൻ യുവതിയുടെ വീടിനു മുന്നിലെത്തി.

ഈ സമയം നാട്ടുകാരായ അഞ്ച് പേർ വിവരങ്ങൾ തിരക്കുകയായിരുന്നു. വൃദ്ധൻ്റെ ഫോട്ടോയും വീഡിയോയും ഇവർ തങ്ങളുടെ ഫോണിൽ പകർത്തി. ഈ ചിത്രങ്ങളും ദൃശ്യങ്ങളും തങ്ങൾ മാധ്യമങ്ങൾക്കും മറ്റും നൽകുമെന്ന് വൃദ്ധനെ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്. ഇതെല്ലാം യുവതിയുടെ അറിവോടെയായിരുന്നു എന്നാണ് വൃദ്ധൻ ആരോപിക്കുന്നത്. ഭീഷണി തുടർന്ന് വൃദ്ധൻ 2 ലക്ഷം രൂപ ഇവർക്ക് നൽകിയിരുന്നു. തുടർന്ന് അവിടെ നിന്നും തിരിച്ച് വീട്ടിലെത്തിയ വൃദ്ധൻ പിറ്റേന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ആലിപ്പറമ്പ് വട്ടപ്പറമ്പില്‍ പീറാലി ഷബീറലി(36), താഴെക്കോട് ബിടാത്തി തൈക്കോട്ടില്‍ ജംഷാദ്(22) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. യുവതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

പെരിന്തല്‍മണ്ണ സിഐ പ്രേംജിത്ത്, എസ്‌ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. കഴിഞ്ഞ മാര്‍ച്ച് 18നു രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം, അറസ്റ്റിലായ യുവതിയുടെ പരാതിയില്‍ 65കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. മാര്‍ച്ച് 17നു വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം അറസ്റ്റിലായ യുവതി അറുപത്തഞ്ചുകാരനെതിരേ നേരത്തേ പരാതി നൽകിയിരുന്നു. മാർച്ച് 17-ന് രാത്രി തന്റെ വീട്ടിലേക്ക്‌ അതിക്രമിച്ചുകയറി അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇതിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഹണിട്രാപ്പിൽ കുടുക്കി വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (25 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (29 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (43 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (50 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (59 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends