അക്ഷയതൃതീയ, ദീപാവലി തുടങ്ങിയ അവസരങ്ങളില്‍ മാത്രമല്ല ഏതു വിശേഷത്തിനും കേരളത്തിൽ സ്വർണക്കടകളിൽ തിരക്കുതന്നെയാണ് ..എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ചിങ്ങം പിറന്നിട്ടും ആരും സ്വർണക്കടകളിലേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല ..
ആഗോള സാമ്പത്തിക വളർച്ചാ ആശങ്കകൾക്കും വ്യാപാര യുദ്ധങ്ങൾക്കും ഇടയിലും കുതിച്ചുയരുന്നത് സ്വർണ വിലയാണ്. സംസ്ഥാനത്ത് സ്വർണവില നാൾക്കു നാൾ കൂടിവരികയാണ്. ഇപ്പോൾ എത്ര ഡിസ്കൗണ്ട് നൽകിയിട്ടും സ്വർണം വാങ്ങാൻ ആളെ കിട്ടാനില്ല എന്നാണു സ്വർണക്കടക്കാരുടെ പരാതി. ആഗോള വളർച്ചാ നിരക്ക് കുറയുന്നതിനാലാണ് സ്വർണ്ണ വില ഉയരുന്നത്
അക്ഷയതൃതീയ, ദീപാവലി തുടങ്ങിയ അവസരങ്ങളില്‍ മാത്രമല്ല ഏതു വിശേഷത്തിനും കേരളത്തിൽ സ്വർണക്കടകളിൽ തിരക്കുതന്നെയാണ് ..എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ചിങ്ങം പിറന്നിട്ടും ആരും സ്വർണക്കടകളിലേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല ..
കഴിഞ്ഞ കുറെ ആഴ്ചകളായി സ്വർണത്തിന് വമ്പൻ ഡിസ്കൗണ്ടുകളാണ് നൽകുന്നത്.. സ്വർണം വാങ്ങുന്നതിനോടൊപ്പം വിലകൂടിയ ഗിഫ്റ്റുകളും ഓഫർ ചെയ്യുന്നുണ്ട് ചില കടക്കാർ. എന്നിട്ടും രക്ഷയില്ല
സ്വർണം വാങ്ങാൻ ആളില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ . ഉയർന്ന വില കാരണം ഉപയോക്താക്കൾ സ്വർണം വാങ്ങുന്നത് മാറ്റിവെച്ചിരിക്കുകയാണ് . അത്യാവശ്യക്കാർ മാത്രമാണ് ഇപ്പോൾ സ്വർണം വാങ്ങുന്നത്
സ്വർണ ഫ്യൂച്ചറുകൾക്ക് വെള്ളിയാഴ്ച 10 ഗ്രാമിന് 38,000 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഈ മാസം 38,666 രൂപ വരെ വില എത്തിയിരുന്നു. ഇത് റെക്കോർഡ് വിലയാണ് .. ജ്വല്ലറികൾ ബാങ്കുകളിൽ നിന്നുള്ള വാങ്ങലുകൾ നിർത്തി വെച്ച് എന്ന് തന്നെ പറയാം .ദീപാവലിയോട് അടുത്ത് സ്വർണ വില 10 ഗ്രാമിന് 40,000 രൂപ മറികടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അന്താരാഷ്ട്ര വിപണിയിൽ ആഭ്യന്തര വിലയേക്കാൾ ഔൺസിന് 31 ഡോളർ വരെ കിഴിവ് ഡീലർമാർ വാഗ്ദാനം ചെയ്യുന്നുണ്ട് . കഴിഞ്ഞയാഴ്ച ഇത് 33 ഡോളറായിരുന്നു. എന്നാൽ ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% വിൽപ്പന നികുതിയും അധികമായി നൽകണം. അതോടുകൂടി വീണ്ടും വില ഉയരും...എന്നാൽ മിക്ക ഏഷ്യൻ ഹബുകളും ഈയാഴ്ച ഭൗതിക സ്വർണ്ണ ഡിമാൻഡിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
ആഗോള ബെഞ്ച്മാർക്ക് സ്വർണ്ണ വില ആഴ്ചതോറും കുറയുന്നുണ്ടെങ്കിലും യുഎസ് - ചൈന വ്യാപാരത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ആണ് സ്വർണവില ഇങ്ങനെ ഉയരുന്നതിനു കാരണമായി പറയുന്നത് . സ്വർണ വില ഔൺസിന് 1,500 ഡോളറിനടുത്ത് എത്തി നിൽക്കുകയാണ് ഇപ്പോൾ . അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിലാണ് സ്വർണ വില കുത്തനെ ഉയരാറുള്ളത്
വില കൂടുന്ന സാഹചര്യത്തിൽ നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷമാത്രമേ ഇപ്പോൾ വ്യാപാരികൾക്കുള്ളൂ. സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഒരു ഇൻഷുറൻസായാണ് പലരും സ്വർണ്ണത്തിലും മറ്റ് വിലയേറിയ ലോഹങ്ങളിലും നിക്ഷേപം നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാ നിക്ഷേപകർക്കും നല്ലൊരു ശതമാനം നിക്ഷേപം സ്വർണത്തിലും മറ്റ് വിലയേറിയ ലോഹങ്ങളിലും നടത്താവുന്നതാണ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതും ഫെഡറല്‍ നിരക്ക് വെട്ടിക്കുറച്ചതും യുഎസ് ഡോളറിനേക്കാള്‍ രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം മഞ്ഞ ലോഹത്തിന് വില കൂടാനുള്ള കാരണങ്ങളായിട്ടുണ്ട്
https://www.facebook.com/Malayalivartha