വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്! പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു, ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നമ്മളും മുദ്രാവാക്ക്യം വിളിക്കുന്ന അണികളും തമ്മില്‍ എന്താണ് വ്യത്യാസം: പൃഥ്വിരാജിനെതിരെയുള്ള സൈബർ ആക്രമണത്തിൽ അമ്മ മല്ലിക സുകുമാരൻ രംഗത്ത് .....

ലക്ഷദ്വീപിലെ പരമ്പരാഗത ജീവിതത്തേയും വിശ്വാസങ്ങളേയും അട്ടിമറിക്കുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍കൊണ്ടുവരുന്നെന്ന ആക്ഷേപത്തിനിടെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ നടന്‍ പൃഥിരാജ് രാഗത്ത് വന്നത് നിരവധി പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചതാണ്.
ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം വ്യക്തമാക്കിയത്.ലക്ഷദ്വീപിലെ ജനങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല എന്ന താരത്തിൻ്റെ നിലപാട് വലിയ ചർച്ചയായി മാറിയിരുന്നു .
ഇതിനെ തുടര്‍ന്ന് താരത്തിനുണ്ടായ സൈബർ ആക്രമണവും ചർച്ച ആയതാണ്. കേരളത്തിലെ സാധാരണക്കാർ മുതല്‍ സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ വരെ സംഭവത്തില്‍ പൃഥ്വിരാജിന് പിന്തുണയും അറിയിച്ചിരുന്നു.
ഇപ്പോഴിതാ, ഈ സംഭവത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിൻ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.നിരവധി ആരാധകരുള്ള താര കുടുംബമാണ് ഇവരുടേത്. കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്കെല്ലാവര്‍ക്കും ഇഷ്ടവുമാണ്.
മല്ലിക സുകുമാരൻ്റെ വാക്കുകള്‍ ഇങ്ങനെയാണ്:
‘പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. അനാര്‍ക്കലിക്കും ലൂസിഫറിനും എല്ലാം വേണ്ടി ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി.
അപ്പോള്‍ അവനെ അറിയാവുന്നവര്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്ന് കരുതിയാണ് അത് ചെയ്തത്.
എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി. ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളത്. എനിക്ക് വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്.
അവന്‍ അവൻ്റെ അഭിപ്രായം പറഞ്ഞു. അതിനകത്ത് ആരുടെയും പേരോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. നാട്ടുകാരുമായി സംസാരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. പിന്നെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നമ്മളും മുദ്രാവാക്ക്യം വിളിക്കുന്ന അണികളും തമ്മില്‍ എന്താണ് വ്യത്യാസം.’
https://www.facebook.com/Malayalivartha


























