Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ദിലീപിനെങ്കിലും അതിനെ വിട്ടുകൊടുക്കാതിരിക്കാമായിരുന്നു ; പൊട്ടിച്ചിരിപ്പിച്ചിട്ട് കൈവിട്ട് കളഞ്ഞല്ലോ ? ; നിരാശയിൽ നെഞ്ച് പൊട്ടി ആരാധകർ ; വേദന പങ്കുവച്ച് ഹരിശ്രീ അശോകനും !

08 JULY 2021 01:24 PM IST
മലയാളി വാര്‍ത്ത

ചിരിയുടെ മാലപ്പടക്കം തീർത്ത് ദിലീപ്-ഹരീശ്രി അശോകന്‍ കൂട്ടുകെട്ടില്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമാണ് ഈ പറക്കും തളിക. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച സിനിമ ഇപ്പോഴും മിനിസ്‌ക്രീനിൽ വന്നാൽ കണ്ട് പൊട്ടിച്ചിരിക്കാത്തവർ ഉണ്ടാകില്ല .

 

 

താഹയുടെ സംവിധാനത്തിൽ ഒരുങ്ങിയ ദിലീപ് ചിത്രം 2001ലാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ദിലീപിനും ഹരിശ്രീ അശോകനും പുറമെ കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലീംകുമാര്‍, ബാബു നമ്പൂതിരി, നിത്യാ ദാസ് ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. വിആര്‍ ഗോപാലകൃഷ്ണന്‌റെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം എടുത്തത്.

 

റിലീസ് ചെയ്ത ഇരുപത് വര്‍ഷമാവുമ്പോഴും മലയാളികള്‍ക്ക് ഇപ്പോഴും പുതുമ തരുന്ന സിനിമയാണ് ഈ പറക്കുംതളിക. അത്രമേല്‍ ദിലീപ് ചിത്രം എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറി. താരങ്ങള്‍ക്കൊപ്പം താമരാക്ഷന്‍ പിളള ബസും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. അതേസമയം റിലീസിന് ശേഷം പറക്കും തളികയിലെ ആ ബസിന് എന്ത് സംഭവിച്ചുവെന്ന് പറയുകയാണ് സംവിധായകന്‍ താഹയും നിര്‍മ്മാതാവ് എംഎം ഹംസയും. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.

 

 

നല്ലൊരു ബസ് തന്നെ ചിത്രീകരണത്തിന് വേണം എന്നുണ്ടായിരുന്നു എന്ന് നിര്‍മ്മാതാവ് പറയുന്നു. 'സര്‍വ്വീസുളള ബസ് തന്നെയായിരിക്കണം ചിത്രീകരണത്തിന് വേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കോട്ടയം ബസ്റ്റാന്‍ഡില്‍ വന്ന സമയത്താണ് തെങ്ങണ വഴി കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന ബസ് കണ്ടത്. അങ്ങനെ ഞങ്ങള്‍ രണ്ട് ടിക്കറ്റ് എടുത്ത് അതില്‍ കയറി.

 

 

അതില് യാത്ര ചെയ്തപ്പോള്‍ മനസിലായി നമുക്ക് പറ്റിയ ബസാണെന്ന്. അങ്ങനെ ബസുടമയുമായി സംസാരിച്ച് അന്ന് തന്നെ മുഴുവന്‍ തുകയും കൊടുത്ത് വാങ്ങിച്ചു. അപ്പോൾ തന്നെ അവിടെ നിന്നും ബസ് എടുത്തു', എംഎം ഹംസയാണ് അത് പറഞ്ഞത് . ചിത്രീകരണത്തിന് വേണ്ടി നിരവധി മാറ്റങ്ങളാണ് ബസില്‍ വരുത്തിയതെന്ന് സംവിധായകന്‍ താഹ പറഞ്ഞു . 'ബസിന്‌റെ നാലും സൈഡും ഉയര്‍ത്താം. ക്യാമറയും മറ്റും ഘടിപ്പിക്കുന്നതിനായി ധാരാളം മാറ്റങ്ങള്‍ വരുത്തി. രണ്ട് പാര്‍ട്ടാണ് ആ ബസ്. ബസ് മുഴുവനായിട്ട് അതിന്‌റെ മുകള്‍ ഭാഗം വേണെങ്കില്‍ എടുത്ത് മാറ്റം'.

 

 

 

 

പിന്നെ നമുക്ക് ആവശ്യമുളളപ്പോള്‍ അത് സ്‌ക്രൂ ചെയ്ത് ടൈറ്റ് ചെയ്ത് വെക്കുകയും ചെയ്യാം. എന്നാല്‍ ബസ് കണ്ടാല്‍ ഇങ്ങനെയൊന്നും ചെയ്തതായി തോന്നില്ലന്നും , താഹ പറഞ്ഞു. 'മാറ്റങ്ങള്‍ക്കൊപ്പം ബസ് റണ്ണിങ് കണ്ടീഷനിലുമായിരിക്കണം എന്ന തീരുമാനത്തെ തുടര്‍ന്നാണ് പെര്‍മിറ്റുളള ഒരു ബസം വാങ്ങാം എന്ന ചിന്തയില്‍ എത്തിയതെന്ന് എംഎം ഹംസ പറഞ്ഞു. പറക്കും തളികയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ബസ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ആയെന്നും' നിര്‍മ്മാതാവ് ഓര്‍ത്തെടുത്തു.

 

 

റൂട്ട് പെര്‍മിറ്റുളളതിനാല്‍ പഴയ റൂട്ടില്‍ ഓടിക്കാമെന്ന് ആലോചിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് ആര്‍ടിഒ അനുമതി ലഭിക്കുമോ എന്ന സംശയമായിരുന്നു. വെറുതെ കിടന്ന് നശിക്കരുതല്ലോ എന്നു കരുതിയാണ് ബസ് വാങ്ങാന്‍ ആഗ്രഹവുമായി എത്തിയ നാഗര്‍കോവിലുകാരന് കൊടുത്തത്', നിര്‍മ്മാതാവ് പറഞ്ഞു.

 

 

അതേസമയം ഷൂട്ടിംഗ് കഴിഞ്ഞപ്പോ ബസ് വിട്ടുപോകാന്‍ ഭയങ്കര വിഷമം തോന്നിയെന്ന് ഹരിശ്രീ അശോകനും പറഞ്ഞു. 'കാരണം ഞങ്ങള്‍ ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ആ ബസിലായിരുന്നു. അങ്ങനെ ബസുമായി ഭയങ്കരമായിട്ടുളള ഒരു അടുപ്പം ഉണ്ട്. അന്ന് ബസ് ഇടാനുളള സൗകര്യമുണ്ടായിരുന്നെങ്കില്‍ അതു വാങ്ങിയേനെ എന്നും' ഹരീശ്രി അശോകന്‍ പറഞ്ഞിരുന്നു.

 

 

സിനിമയിൽ കിടപ്പാടം വരെ നഷ്ടപെട്ട ഉണ്ണിയും സുന്ദരനും എന്തുകൊണ്ട് ബസ് തന്നെ വീടാക്കികൂടാ എന്നുള്ള ചിന്തയിൽ നിന്നാണ് താമരാക്ഷൻ പിള്ള ബസ് പിറക്കുന്നത് , കാഴ്ചയിൽ തല്ലിപ്പൊളി ആണെങ്കിലും എന്നും ആളുകൾക്ക് പ്രിയങ്കരനാണ് താരരാക്ഷൻ പിള്ള. ഇന്ന് ഏതൊരു പൊളിഞ്ഞ ബസ്സിനെയും നമ്മളെല്ലാം ‘പറക്കുംതളിക’ എന്ന് കളിയാക്കി വിളിക്കാറുണ്ട്. നമ്മുടെയെല്ലാം മനസ്സിൽ ഒരു തമാശ പരിവേഷമാണ് താമരാക്ഷൻ പിള്ളയ്ക്ക് ഉള്ളതെങ്കിലും ആ ബസ്സിൻ്റെ ജീവിതം ഏതൊരു സിനിമാ ആസ്വാദകനും ഇഷ്ട്ടമാകും.

 

ഇനി നിങ്ങൾ എപ്പോഴെങ്കിലും പറക്കുംതളിക സിനിമ കാണുമ്പോൾ അതിലെ ഹിറ്റായ താമരാക്ഷൻ പിള്ളയുടെ യഥാർത്ഥ ജീവചരിത്രം കൂടി ഓർക്കുക .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (3 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (3 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (3 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (3 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (3 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (4 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (4 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (5 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (5 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (5 hours ago)

Malayali Vartha Recommends