'സാമൂഹിക പ്രതിബന്ധതയുള്ള ഒരു ഫിലിം മേയ്ക്കര്‍ക്ക് എങ്ങനെയാണ് അതുചെയ്യാന്‍ സാധിക്കുക. അതിനു കഴിയില്ല. ബാക്കിയെല്ലാം സിനിമ കണ്ട് പ്രേക്ഷകര്‍ വിലയിരുത്തട്ടെ..' വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍
പ്രേക്ഷകർ ഏവരും കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനുപിന്നാലെ മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എന്നാൽ ചിത്രത്തില്‍ കുറുപ്പ് ആയി എത്തുന്ന ദുല്‍ഖറിന് മാസ് പരിവേഷം നല്‍കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
എന്നാൽ പടത്തില്‍ ചെലപ്പോ വില്ലന്‍ ആയിട്ട് തന്നെ ദുല്‍ഖറിനെ കാണിക്കുമായിരിക്കും. പക്ഷെ പടം പ്രൊമോട്ട് ചെയ്യുന്ന രീതി ആണ് പ്രശ്നമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. കുറുപ്പ് സ്പെഷ്യല്‍ ടീഷര്‍ട്ടും മാസ് പോസ്റ്ററും ഒക്കെ ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്നത്. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
'ഒരു പാവപ്പെട്ട മനുഷ്യനെ കൊലപ്പെടുത്തിയ ഒരാളെ എങ്ങനെയാണ് ഗ്ലോറിഫൈ ചെയ്യാന്‍ സാധിക്കുക? സാമൂഹിക പ്രതിബന്ധതയുള്ള ഒരു ഫിലിം മേയ്ക്കര്‍ക്ക് എങ്ങനെയാണ് അതുചെയ്യാന്‍ സാധിക്കുക. അതിനു കഴിയില്ല. ബാക്കിയെല്ലാം സിനിമ കണ്ട് പ്രേക്ഷകര്‍ വിലയിരുത്തട്ടെ', സംവിധായകന്‍ പറഞ്ഞു. നായകന്‍ തന്നെ പ്രതിനായകനാണ് ചിത്രത്തില്‍, അപ്പോള്‍ സിനിമയിലെ യഥാര്‍ഥ നായകന്‍ ആരാണ് എന്ന ചോദ്യത്തിന് താനത് ഇപ്പോഴേ പറഞ്ഞാല്‍ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കും.'എന്നായിരുന്നു ശ്രീനാഥിന്റെ മറുപടി.
അതേസമയം ചിത്രം റിലീസ് ആവാന്‍ ഇനി അധികം ദിവസങ്ങള്‍ ഇല്ലല്ലോയെന്നും പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തങ്ങളും അക്ഷമരായി കാത്തിരിക്കുകയാണെന്നും യഥാര്‍ഥ നായകന്‍ ആരാണെന്ന് 12ന് അറിയാമെന്നും ശ്രീനാഥ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha