Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സിനിമയില്‍ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനായില്ല എന്നതാണ് സങ്കടം; രോഗകാലങ്ങളെ അതിജീവിച്ചത് ഇങ്ങനെ- ബീന ആന്റണി

24 FEBRUARY 2024 04:00 PM IST
മലയാളി വാര്‍ത്ത

മതത്തിന് അതീതമായി കലാരംഗത്ത് നിന്നും പങ്കാളിയെ തിരഞ്ഞെടുത്തപ്പോള്‍ എതിര്‍ത്തവരുണ്ടോ എന്ന ചോദ്യത്തിന് രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി ബീന ആന്റണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബീന ആന്റണി മനസ് തുറന്നത്. എന്നേയും മനുവിനേയും ഒന്നിപ്പിച്ചത് ദൈവമാണ്. കുടുംബത്തില്‍ നിന്നും, പരിചയക്കാരില്‍ നിന്നുമൊക്കെ ഞങ്ങളുടെ വിവാഹത്തിന് ഫുള്‍ സപ്പോര്‍ട്ടാണ് കിട്ടിയതെന്നാണ് ബീന ആന്റണി പറയുന്നത്.

കുട്ടിക്കാലം തൊട്ടേ ഞാന്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. അപ്പച്ചന്‍ കെട്ടുനിറച്ചു ശബരിമലയക്ക് പോകുന്നത്. ഞങ്ങളേയും വ്രതം എടുപ്പിക്കും. വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ മനുവിന്റെ ഡാഡി പറഞ്ഞതു, നിന്റെ ഇഷ്ടമാണ് പ്രധാനം എന്നാണ്. ഇങ്ങനെ ചുറ്റും നില്‍ക്കുന്നവരെ ഓര്‍ത്ത് അഭിമാനം മാത്രമേ ഉള്ളൂവെന്നാണ് ബീന ആന്റണി പറയുന്നത്.

കൊവിഡിനൊപ്പം രോഗകാലങ്ങളേയും അതിജീവിച്ച്, കരുത്തു പകര്‍ന്നത് ആരാണ്? എന്ന ചോദ്യത്തിനും ബീന മറുപടി പറയുന്നുണ്ട്. കൊവിഡ്, ന്യുമോണിയ, മനുവിന്റെ ബെല്‍സ് പാല്‍സി, ആ കാലം വല്ലാതെ ഉലച്ചു. ആദ്യത്തെ ഷോക്ക് സഹോദരിയുടെ മകന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു വന്നത്.

എനിക്ക് കൊവിഡ് കലശലായത് അതിന് ശേഷമാണ്. ആശുപത്രിയില്‍ വച്ച് മമ്മൂക്കയ്ക്കയും ലാലേട്ടനും ഇടവേള ബാബുവിനുമൊക്കെ മെസേജ് അയച്ചിരുന്നു. ഓരോ ദിവസവും വിശേഷങ്ങള്‍ അന്വേഷിച്ചുള്ള അവരുടെ മറുപടി മെസേജുകള്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ പോസിറ്റീവാകും.

കൊവിഡ് മറികടന്നപ്പോഴേക്കും മനുവിന് ബെല്‍സ് പാല്‍സി എന്ന അസുഖം വന്നു. അതിനേയും അതിജീവിച്ചു. അപ്പോഴെല്ലാം ദൈവത്തെ ചേര്‍ത്തുപിടിച്ചു. ഒരാളെപ്പോലും വേദനിപ്പിക്കാനോ മോശക്കാരനാക്കാനോ നിന്നിട്ടില്ല. പറ്റുന്ന രീതിയില്‍ ആളുകള്‍ക്കു സഹയാം ചെയ്യാനേ എന്നും ശ്രമിച്ചിട്ടുള്ളൂ. അതിനൊക്കെ മറുപടിയായി കിട്ടുന്ന ദൈവാനുഗ്രഹമാണ് ജീവിതത്തിലെ ബലമെന്നാണ് ബീന ആന്റണി പറയുന്നത്.

40 വര്‍ഷങ്ങള്‍. തിരിഞ്ഞ് നോക്കുമ്പോള്‍ സന്തോഷവും സങ്കടവും എന്തൊക്കെയാണ്? എന്നതായിരുന്നു മറ്റൊരു ചോദ്യം. പ്രേക്ഷകരുടെ മനസില്‍ ഇടം കിട്ടിയതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. 40 വര്‍ഷം ഒരു നീണ്ട കാലയളവല്ലേ. ഓരോ ആളുകള്‍ കാണുമ്പോഴും സന്തോഷത്തോടെ സംസാരിക്കുന്നത് ഓരോ കഥാപാത്രങ്ങളെക്കുറിച്ചാണ്. ആ സ്‌നേഹമാണ് വലിയ ഭാഗ്യമെന്നാണ് ബീന ആന്റണി പറയുന്നത്.

സിനിമയില്‍ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനായില്ല എന്നതാണ് സങ്കടം. എത്ര സീരിയല്‍ ചെയ്താലും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് സിനിമയിലെ കഥാപാത്രമായിരിക്കും. അങ്ങനെ ഒരെണ്ണം പോലും എന്റെ ക്രെഡിറ്റിലില്ല. സഹോദരി കൂട്ടുകാരി വേഷങ്ങളാണ് സിനിമയില്‍ കിട്ടിയതെല്ലാം. അതില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നിയ കാലത്താണ് നല്ല വേഷങ്ങള്‍ തേടി വന്നത്. ചുവട് മാറാനുള്ള തീരുമാനം ഏറ്റവും ബുദ്ധിപരമായി എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും താരം പറയുന്നുണ്ട്.


സീരിയല്‍ സിനിമാ രംഗത്ത് പ്രശസ്തയായ താരമാണ് ബീന ആന്റണി. സിനിമയില്‍ കൂടിയാണ് അഭിനയ ലോകത്തേക്ക് താരം കടന്നു വന്നത് പിന്നീട് സീരിയലിലാണ് താരം പ്രശസ്തയായത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് ബീന വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. പിന്നീട് ഗോഡ്ഫാദര്‍, കിലുക്കാംപെട്ടി,കൂടിക്കാഴ്ച്ച, നെറ്റിപ്പട്ടം,കനല്‍ക്കാറ്റ് യോദ്ധ,ആര്‍ദ്രം, തുടങ്ങിയ അനേകം സിനിമകള്‍ അഭിനയിച്ച ബീന ആന്റണി, ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെയാണ് മിനി സ്‌ക്രീന്‍ രംഗത്തേയ്ക്ക് എത്തിയത്.

അഭിനേത്രി എന്ന നിലയില്‍ തനിക്ക് സിനിമയില്‍ ശോഭിക്കാന്‍ പറ്റാത്തതും, നല്ല കഥാ പാത്രങ്ങള്‍ തന്നെ തേടി വരാതിരുന്നതുമൊക്കെ തനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നുവെന്ന് ഈ ഇടയ്ക്ക് താരം തുറന്ന് പറഞ്ഞിരുന്നു . ബീനയുടെ ഭര്‍ത്താവായ മനോജും സീരിയൽ താരമാണ്. കൂടാതെ ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലും സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (2 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (4 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends