Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു... 20 മന്ത്രിമാരുടെ പട്ടിക വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി, ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം...


സങ്കടക്കാഴ്ചയായി... കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം


സത്യപ്രതിജ്ഞയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.... സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..

എന്റെ മുന്‍ ഭാര്യയാണ്; എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴരുത്; പ്രതികരിച്ച് നാഗചൈതന്യ!!

05 OCTOBER 2024 07:23 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി

തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നാലാം വിവാഹ വാര്‍ഷികത്തിന് 5 ദിവസം ബാക്കി നില്‍ക്കെയായിരുന്നു വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് താര ദമ്പതികള്‍ പ്രഖ്യാപിച്ചത്.സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നതായി സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് അവതരിപ്പിച്ചത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് മുന്‍കൈയ്യെടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്.

2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ പിരിയുകയായിരുന്നു. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വേർപിരിയലാണിത്. കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കി അമ്മയായി കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു സമാന്ത. എന്നാൽ ഇതിനിടെയാണ് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ കടുത്തത്. ശാകുന്തളം എന്ന സിനിമ പൂർത്തിയാക്കിയ ശേഷം കരിയറിൽ നിന്നും ഇടവേളയെടുക്കാനായിരുന്നു സമാന്തയുടെ തീരുമാനം. ഇതേക്കുറിച്ച് ശാകുന്തളത്തിന്റെ നിർമാതാവിനോട് പറഞ്ഞതുമാണ്.

എന്നാൽ നടി ആഗ്രഹിച്ചത് പോലെയല്ല പിന്നീടുണ്ടായത്. ബന്ധം പിരിഞ്ഞ ശേഷം കരിയറിലെ തിരക്കുകളിലേക്ക് സമാന്ത നീങ്ങി. ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ താരത്തെ ബാധിച്ചു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങുകയാണ് സമാന്ത. കരിയറിൽ നാഗ ചൈതന്യക്കും മുകളിലാണ് സമാന്തയുടെ താര മൂല്യം. വിവാഹ ശേഷം നടിയുടെ കരിയറിൽ വലിയ കുതിച്ച് ചാട്ടമുണ്ടായി. ഈ ഘട്ടത്തിൽ നാഗ ചൈതന്യക്ക് തുടരെ പരാജയ സിനിമകൾ വന്നു. സമാന്തയുടെ താരമൂല്യമാണ് നാഗ ചൈതന്യയെ അലോസരപ്പെടുത്തിയതെന്ന് അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ബന്ധം പിരിഞ്ഞതിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ഒരിക്കല്‍ പോലും തുറന്ന് പറയാന്‍ രണ്ടാളും ശ്രമിച്ചിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിച്ചു. ഒടുവില്‍ സാമന്ത-നാഗ ചൈതന്യ വേര്‍പിരിയലിനെ കുറിച്ച് പരാമര്‍ശം നടത്തി ഞെട്ടിച്ചിരിക്കുകയാണ് തെലങ്കാന മന്ത്രി സുരേഖ. സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെ ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പരമാര്‍ശം. മാത്രമല്ല ചില ആരോപണങ്ങള്‍ കൂടി മന്ത്രി മുന്നോട്ട് വെച്ചു.

 


മന്ത്രിയുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം താരങ്ങള്‍ക്ക് പിന്തുണയുമായി എത്തി. മാത്രമല്ല തന്റെ മുന്‍ഭാര്യയെയും തന്നെയും മോശക്കാരായി ചിത്രീകരിക്കാന്‍ നോക്കിയതിന് എതിരായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നാഗ ചൈതന്യ. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടന്റെ പ്രതികരണം.

'വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമുള്ളൊരു കാര്യമല്ല. വളരെയധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു വേണ്ടതെന്ന തീരുമാനത്തില്‍, രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം മാത്രമാണത്.

അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെയും കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.

എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണെന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടെയാണ്. സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്' എന്ന് നാഗ ചൈതന്യ പറയുന്നു.

തെലങ്കാന വനംവകുപ്പ് മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശമാണ് ഇത്തരത്തില്‍ വലിയ വിവാദമായിരിക്കുന്നത്. ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് ആയ കെ ടി രാമറാവുവിന് എതിരെ സംസാരിച്ച സുരേഖ താരദമ്പതിമാരുടെ ദാമ്പത്യ പ്രശ്‌നത്തിന് കാരണം കെ ടി രാമറാവു ആണെന്ന് പറയുകയായിരുന്നു. ഇതിനെതിരെ കെടിആറും രംഗത്ത് വന്നു.

വിവാദമുണ്ടാക്കിയ മന്ത്രിയുടെ പരാമര്‍ശമിങ്ങനെയാണ്... 'മയക്ക് മരുന്ന് മാഫിയയാണ് കെടിആര്‍. സിനിമാ ഇന്റസ്ട്രിയിലെ പലര്‍ക്കും അയാള്‍ മയക്ക് മരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത്' എന്നായിരുന്നു സുരേഖയുടെ പരമാര്‍ശം.

മന്ത്രിയുടെ പരമാര്‍ശത്തിനെതിരെ തെലുങ്ക് സിനിമാ ഇന്റസ്ട്രി ശക്തമായി പ്രതികരിക്കുകയാണ്. മകന്റെയും മരുമകളുടെയും ദാമ്പത്യത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തെ നിഷേധിച്ച് നാഗര്‍ജുനയും തനിക്കെതിരെ ഉണ്ടായ പരാമര്‍ശത്തില്‍ നടി സാമന്തയും പ്രതികരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശ ചടങ്ങ്  (6 minutes ago)

പ്രമുഖ തമിഴ് സിനിമ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി... അപ്രതീക്ഷിത മരണത്തിൽ നടുങ്ങി സിനിമാലോകം  (19 minutes ago)

കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് വീട് പൂർണമായി കത്തി നശിച്ച നിലയിൽ...  (37 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്....  (50 minutes ago)

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (1 hour ago)

കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു  (1 hour ago)

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28ന്...  (1 hour ago)

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന് .... തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് മക്കയും മദീനയും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി  (2 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം...  (2 hours ago)

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട്  (3 hours ago)

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവു  (13 hours ago)

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക  (13 hours ago)

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ;  (13 hours ago)

മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മ  (13 hours ago)

ചൊവ്വ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം ഇതാ  (14 hours ago)

Malayali Vartha Recommends