ഗ്ലാസ്, മൊബൈൽ സ്ക്രീൻ, കറൻസി ഇവയിൽ കൊറോണ വൈറസ് 28 ദിവസം നിലനിൽക്കും..പേടിക്കേണ്ട .. സത്യം ഇതാണ്
ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി... ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം. ഓസ്ട്രേലിയ(Australia)യിലെ പ്രശസ്തമായ ബയോ സെക്യൂരിറ്റി ലാബിലാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസവാർത്തകൾക്ക് ഒപ്പം തന്നെ വ്യാജവാർത്തകളും നൂറിരട്ടി വേഗതയിലാണ് പ്രചരിക്കുന്നത്.
അത്തരത്തിലൊരു വാർത്തയാണ് ഇത്. എന്നാൽ ഇത് നൂറു ശതമാനം വ്യാജമെന്ന് പറയാനും പറ്റില്ല. സംഗതി സത്യമാണ് ..കൊറോണ വൈറസ് ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി എന്നിവയിൽ 28 ദിവസം വരെ നിലനിൽക്കുമെന്ന് തന്നെയാണ് പഠനത്തിൽ തെളിഞ്ഞത്. പക്ഷെ പഠനം നടത്തിയത് വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അൾട്രാവയലറ്റ് പ്രകാശം എത്താത്ത തരത്തിൽ ഇരുട്ടിലാണ് എന്ന് മാത്രം . സാധാരണ ഫ്ലൂ വൈറസ് അതേ സാഹചര്യത്തിൽ പതിനേഴ് ദിവസം ആക്റ്റീവ് ആയിരിക്കും എന്നും റിപ്പോർട്ടിൽ ഉണ്ട്.
കൊറോണ പകര്‍ച്ചവ്യാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ പേപ്പര്‍ കറന്‍സികള്‍ ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു എന്ന വാർത്ത കൂടി വന്നതോടെ ജനം പരിഭ്രാന്തരാവുകയായിരുന്നു
പ്ലാസ്റ്റിക് പേപ്പര്‍ കറന്‍സി, ടച്ച് സ്ക്രീന്‍ ഡിവൈസുകള്‍, വസ്തുക്കളുടെ ഹാന്‍ഡിലുകള്‍, ദണ്ഡ് എന്നിവയില്‍ 28 ദിവസം വരെ വൈറസ് നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം കൊറോണ വൈറസ് (Corona Virus) നിലനില്‍ക്കുന്നത്. മുന്‍പുള്ള ഒരു പഠനങ്ങളിലും ഇത്ര ദീര്‍ഘകാലം വൈറസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരുന്നില്ല.
തണുപ്പുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നാണ് ഓസ്ട്രേലിയന്‍ ഏജന്‍സിയുടെ ഈ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. COVID 19 വ്യാപനത്തെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചും പഠിക്കാന്‍ ഈ ഗവേഷണം സാധിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ വിലയിരുത്തല്‍. രോഗബാധിതനായ ഒരാളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് COVID 19 ബാധിക്കുന്നതിന്റെ സുപ്രധാന കാരണം.
രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ കണങ്ങള്‍ മേല്‍പറഞ്ഞ വസ്തുക്കളുടെ ഉപരിതലത്തില്‍ പതിക്കുന്നതിനാല്‍ അവിടെ സ്പര്‍ശിക്കുമ്പോള്‍ വൈറസ് ഒരാളുടെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ സംക്രമണരീതി മനസ്സിലാക്കുക എന്നതാണ് പ്രധാനം. എങ്കിലേ രോഗവ്യാപനം തടയാനും ഭാവിയില്‍ പ്രതിരോധിക്കാനും സാധിക്കൂ. ഇതിനായുള്ള പഠനത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിലെ ബയോ സെക്യൂരിറ്റി ലാബിൽ പരീക്ഷണം നടന്നത്
"
https://www.facebook.com/Malayalivartha