ആരോഗ്യ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് കൊറോണ പോസിറ്റീവായ ചിലരില്‍ അസാധാരണ ലക്ഷണങ്ങള്‍..
ആരോഗ്യ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് കൊറോണ പോസിറ്റീവായ ചിലരില്‍ അസാധാരണ ലക്ഷണങ്ങള്‍. മസ്തിഷ്‌ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്.
പാലക്കാട് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇത്തരം ലക്ഷണങ്ങളോടെ കൊറോണ സ്ഥിരീകരിക്കുന്ന അപൂര്‍വ്വം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് മസ്തിഷ്‌ക ജ്വരത്തിന് മറ്റ് കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊറോണ ചികിത്സയ്ക്കിടെ രോഗിയുടെ കാലുകള്‍ തളര്‍ന്ന സംഭവവും ഉണ്ടായി.ഇയാള്‍ ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്.ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കൊറോണ സ്ഥിരീകരിക്കുന്നു. ഇത്തരം കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനയും ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, ഛര്‍ദ്ദി രുചിയും മണവും അനുഭവപ്പെടാതിരിക്കല്‍ എന്നിവയാണ് കൊറോണയുടെ രോഗലക്ഷണങ്ങളായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അസാധാരണ ലക്ഷണങ്ങളും കൊറോണ ആയേക്കുമോയെന്ന സാധ്യത സൂക്ഷ്മമമായി നിരീക്ഷിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, കൈകള്‍ 20 സെക്കന്റ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, രോഗലക്ഷണമുള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക, രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക
രോഗബാധിത രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക, മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കണം
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോകം
..2019 ഡിസംബറില്‍ ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോകം ... കൊറോണ രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയവരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവർ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.. രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിൽ തന്നെയും ജില്ലയില്‍ എത്തിയയുടന്‍ നിര്‍ബന്ധമായും ആരോഗ്യകേന്ദ്രങ്ങളില്‍ വിവരം അറിയിക്കേണ്ടതും 28 ദിവസം പൊതുജന സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയേണ്ടതാണ്.
https://www.facebook.com/Malayalivartha