കൊവിഡ് മൂന്നാം തരംഗം..അടുത്ത മൂന്ന് മാസങ്ങൾ രാജ്യത്തിന് നിർണായകം ..കോവിഡ് മരണങ്ങൾ ഉൾപ്പടെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം വ്യാപകമായാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് നമ്മൾ പ്രതീക്ഷിക്കുന്നതിലും ഏറെ ... എല്ലാ ഉത്സവാഘോഷങ്ങളും മാറ്റിവച്ച് കടുത്ത നിയന്ത്രണം വേണമെന്ന് ഐഎംഎ..
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് . അടുത്ത മൂന്ന് മാസങ്ങൾ രാജ്യത്തിന് നിർണായകമാണ്..കോവിഡ് മരണങ്ങൾ ഉൾപ്പടെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം വ്യാപകമായാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് നമ്മൾ പ്രതീക്ഷിക്കുന്നതിലും ഏറെ ആയിരിക്കാനാണ് സാധ്യത .
അതുകൊണ്ടു തന്നെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ളത് . ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നുമാണ് ഐഎംഎ ആവശ്യപ്പെട്ടത് .
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ ചടങ്ങുകളിലും തീർത്ഥാടന കേന്ദ്രങ്ങളിലും തിരക്ക് കൂടുന്നതും മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി
വിനോദ സഞ്ചാരത്തിനും തീർത്ഥാടനത്തിനും വാക്സിനെടുക്കാത്ത ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത് കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത ഒരുക്കുന്നതായി ഐ.എം.എ പ്രസിഡന്റ് ഡോ. ജെ.എ. ജയലാലും ഹോണററി സെക്രട്ടറി ജനറൽ ഡോ.ജയേഷ് എം. ലലെയും ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരവും തീർത്ഥാടനവും മതചടങ്ങുകളും വേണ്ടതുതന്നെ. പക്ഷേ, അത്തരം ആവശ്യങ്ങൾക്കായി ആളുകൾ തടിച്ചുകൂടുന്നത് ഒരുമാസത്തേക്കെങ്കിലും ഒഴിവാക്കണം.
കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് വ്യാപാരികൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.
രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗം അടുത്ത മൂന്ന് മാസത്തോടെ ആരംഭിച്ചേക്കുമെന്ന വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു. 'കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍' എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
അതേസമയം, മൂന്നാം തരംഗം മുന്നിൽക്കണ്ട് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് വരുന്ന ആറ് മാസം ആരോഗ്യ മന്ത്രാലയം ശ്രദ്ധിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഇതിനായി പ്രത്യേക പാക്കേജായ 23,000 കോടി രൂപ ഇതിനായി വിനിയോഗിക്കും.
കേരളത്തിൽ ഇളവുകൾ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും യഥാർത്ഥത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല..കേരളത്തിൽ ആശങ്ക തുടരുന്ന സാഹചര്യമാണ് ഇപ്പഴുള്ളത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.
https://www.facebook.com/Malayalivartha