വിദേശ സർവീസുകൾ പുനഃരാംഭിക്കുമെന്ന് സൗദി; വിവിധ രാജ്യങ്ങളിലെ 33 വിമാനത്താവളങ്ങളിലേക്ക് നവംബർ മുതൽ സർവീസ്, കൊച്ചിയിലേക്ക് സർവീസ് നടത്താൻ ഒരുങ്ങി സൗദിയ
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവച്ച വിദേശ സർവീസുകൾ പുനഃരാംഭിക്കുമെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. വിവിധ ഇതുവഴി രാജ്യങ്ങളിലെ 33 വിമാനത്താവളങ്ങളിലേക്ക് നവംബർ മുതൽ സർവീസ് ആരംഭിക്കുമെന്ന് സൗദി എയർലൈൻസ് അധികൃതർ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
മാത്രമല്ല ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, മുബൈ, ന്യൂഡൽഹി എന്നിവടങ്ങളിലേക്ക് സർവീസ് ഉണ്ടാകുന്നതാണ്. ആദ്യ ഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ് എല്ലാ സർവീസുകൾ ഉള്ളത്. ഒപ്പം കൊവിഡ് പ്രോട്ടോകോളും മാർഗനിർദേശങ്ങളും പാലിച്ചാകും സർവീസുകളെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ഏഷ്യയിലെ 13 വിമാനത്താവളങ്ങളിലേക്കും മധ്യപൗരസ്‌ത്യ മേഖലയിൽ ആറിടങ്ങളിലേക്കും സർവീസ് ഉണ്ടാകുന്നതായിരിക്കും. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി എട്ട് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ ആറ് സ്ഥലങ്ങളിലേക്കും സർവീസ് ഉണ്ടാകുമെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. കൊവിഡ് കേസുകളിൽ കാര്യമായ കുറവ് അനുഭവപ്പെടാത്ത സാഹചര്യത്തിൽ എല്ലാവിധ കൊവിഡ് മാർഗനിർദേശങ്ങളും പാലിച്ചാകും സർവീസുകൾ ഉണ്ടാകുക. യാത്രക്കാർ എല്ലാവിധ നിർദേശങ്ങളും പാലിക്കണമെന്ന് വിമാനക്കമ്പനി വ്യക്തമാക്കുന്നു. ഒപ്പം വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവീസുകളെന്നും കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha