ആഡംബര കാറില്‍നിന്ന് തൊഴിലാളികള്‍ക്ക് നേരെ വാരിയെറിഞ്ഞത് 50,000 യൂറോയുടെ കറന്‍സികൾ; വീഡിയോ വൈറലായതിനു പിന്നാലെ ദുബായിൽ യൂറോപ്യന്‍ വ്യവസായി പിടിയിൽ, ഇയാളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ വ്യാജ കറന്‍സികള്‍ കണ്ടെടുത്തു
തൊഴിലാളികള്‍ക്ക് നേരെ വ്യജ നോട്ടുകള്‍ വാരിയെറിയുന്ന വിഡിയോ വൈറലായതിെന പിന്നാലെ സംഭവിച്ചത് കണ്ട് അമ്പരന്നിരിക്കുകയാണ് പ്രവാസികൾ. ഇതിനുപിന്നാലെ അറസ്റ്റിലായ 32കാരന് രണ്ടുവര്‍ഷം തടവ് വിധിച്ചു. 50,000 യൂറോയുടെ വ്യാജ കറന്‍സികളാണ് യൂറോപ്യന്‍ വ്യവസായി ആഡംബര കാറില്‍നിന്ന് തൊഴിലാളികൾക്ക് നേരെ വാരിയെറിഞ്ഞത്. ആഡംബര വാഹനത്തിലിരുന്ന് കറന്‍സി വാരിയെറിയുന്ന വിഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമത്തിൽ വൈറലായത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ വ്യാജ കറന്‍സികള്‍ കണ്ടെടുക്കുകയും ചെയ്തു.
ഇയാളെ വ്യാജനോട്ടുണ്ടാക്കാന്‍ സഹായിച്ച ഇന്ത്യക്കാരനും രണ്ടുവര്‍ഷം തടവ് വിധിയ്ക്കുകയുണ്ടായി. ഇരുവര്‍ക്കും രണ്ട് ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. 7.40 ലക്ഷം ഡോളറിെന്റയും 4.67 യൂറോയുടെയും വ്യാജ കറന്‍സികളാണ് ഇവരില്‍നിന്ന് പോലീസ് പിടിച്ചത്. വ്യാജ ഡോളറുകള്‍ ചൈനീസ് വെബ്സൈറ്റ് വഴി വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. യൂറോ നിര്‍മിച്ചത് ദുബൈയിലെ കോപ്പി പ്രിന്റ് ഷോപ്പിലാണ്. ഇതിന് സഹായിച്ചത് ഇന്ത്യക്കാരനാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം അല്ഖൂസില് വെച്ചാണ് തൊഴിലാളികള്‍ക്ക് നേരെ ഇയാള്‍ വ്യാജ കറന്‍സികൾ വാരി എറിഞ്ഞത്. നോട്ടുകള്‍ ശേഖരിക്കാന്‍ തൊഴിലാളികള്‍ വാഹനത്തിന് പിന്നാലെ ഓടിയതുവഴി കോവിഡ് നിയമം ലംഘിച്ചതായും പൊലീസ് അറിയിക്കുകയുണ്ടായി. ഇതുമാത്രമല്ല, തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പൊലീസ് വിലയിരുത്തുകയും ചെയ്തു.
എന്നാൽ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്സിനെ കിട്ടാനായാണ് കറന്‍സി വാരിയെറിഞ്ഞ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ക്ക് നാല് ലക്ഷം ഫോളോവേഴ്സും ഇയ്യാൾക്കുണ്ട്. കെട്ടുകണക്കിന് ഡോളറും യൂറോയും കൈയില്‍ പിടിച്ചുള്ള ചിത്രവും ഇന്‍സ്റ്റയില്‍ പോസ്റ്റ് ഇയ്യാൾ ചെയ്തിട്ടുണ്ട്. ഷോപ്പിങ് സെന്ററില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കള്ളക്കടത്ത്, വ്യാജനോട്ട് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ശിക്ഷയ്ക്ക് പിന്നാലെ നാട് കടത്താനും ഉത്തരവിട്ടു.
https://www.facebook.com/Malayalivartha