കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പ്; ബഹ്‌റൈനില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി, പ്രവാസികൾക്കും അത് ബാധകം, കൂട്ടം കൂടരുതെന്ന് അധികൃതർ
കൊറോണ വ്യാപനം വീണ്ടും തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോൾ കടുത്ത ആശങ്കയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. കൂടുതൽ നിയന്ത്രങ്ങൾ നൽകി കോവിഡ് വ്യാപനം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനുപിന്നാലെ ബഹ്‌റൈനില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. പൊതുയിടങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം കൂടിയാല്‍ ശിക്ഷ മൂന്ന് വര്‍ഷം വരെ തടവും അയ്യായിരം ദിനാര്‍ വരെ പിഴയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് അധികൃതകരുടെ മുന്നറിയിപ്പ് ഇപ്പോൾ ലഭ്യമാകുന്നത്. റോഡുകള്‍, തെരുവുകള്‍, ബീച്ചുകള്‍, മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചിലധികം പേരുടെ ഒത്തുചേരല്‍ നിരോധിച്ചു കൊണ്ടാണ് ബഹ്‌റൈന്‍ ഉത്തരവ് പുറപ്പെടുവിച്ചത് തന്നെ. സാമൂഹിക അകലം പാലിച്ചു കൊണ്ട് കൊവിഡ് രോഗവ്യാപനത്തെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ബാധ്യതയുണ്ട്. നിയമം ലംഘിക്കുന്നവരോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും കാണിക്കില്ല
അതേസമയം കഴിഞ്ഞ ദിവസം 1,143 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരായി ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. 792 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിട്ടുള്ളത്. 10,615 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 72 പേരുടെ നില ഗുരുതരമാണ്. കൊവിഡ് ബാധിച്ച് 548 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം റമദാനില്‍ പ്രാര്‍ഥനകള്‍ക്കായി പള്ളികളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥന, രാത്രിയിലെ ഇശാ, തറാവീഹ് നമസ്‌ക്കാരങ്ങള്‍ എന്നിവയ്ക്കാണ് റമദാന്‍ ഒന്നുമുതല്‍ വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കുക. ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിയുകയോ കൊവിഡ് ബാധിച്ച് രോഗമുക്തി നേടുകയോ ചെയ്തവര്‍ക്കായിരിക്കും പ്രവേശനം. ഇത് വ്യക്തമാക്കുന്ന തെളിവ് ബി എവയര്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാക്കണം. എങ്കില്‍ മാത്രമേ പള്ളികളില്‍ പ്രവേശനം അനുവദിക്കൂ.
https://www.facebook.com/Malayalivartha