മരിച്ചാലും അവർ ജീവിക്കുക തന്നെ ചെയ്യും! പ്രവാസികളെ കൈവിടാത്ത ഉടമയുണ്ട് ദുബായിൽ; തൊഴിൽ ചെയ്യണത്തിനിടെ മരണപ്പെടുന്ന പ്രവാസിയാകളുടെ ജീവനറ്റ ശരീരം കയറ്റിയയച്ചു കഴിഞ്ഞാൽ ബാധ്യത തീർന്നുവെന്ന കരുതുന്ന തൊഴിലുടമകൾക്ക് മുന്നിൽ മാതൃകയായി ഇവർ, സാദ് പ്രീ കാസ്റ്റ് എന്ന സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിലും മരിച്ചുപോയ ജീവനക്കാരെല്ലാം ജീവിക്കുകയാണ്
വര്‍ഷങ്ങളോളം അന്യ ദേശത്ത് പോയി പണിയെടുത്ത് കുടുംബത്തെ പോറ്റുന്നവരാണ് പ്രവാസികള്‍. അവർക്ക് എന്നും കൈത്താങ്ങായി നിൽക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ വാലറ്ററെ വലിയ മാതൃക തന്നെയാണ്. എന്നിരുന്നാൽ തന്നെയും അതിലും മികച്ച തൊഴിലുടമകളെ കണ്ടെത്താൻ വളരെ പ്രയാസമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല തൊഴിലാളികളെ ഒരിക്കൽപ്പോലും കൈവിടാത്ത തൊഴിലുടമകളെ കുറിച്ചാണ്. പ്രവാസ ലോകത്ത് വച്ച് തന്നെ മരണപ്പെട്ടാല്‍ മൃതദേഹം കയറ്റിയയക്കുന്നതോടെ പണിയെടുത്ത കമ്പിനിയുടെയും ഉടമകളുടെയും ജോലി കഴിഞ്ഞു.
പിന്നെ മരണപ്പെട്ട തന്റെ ജോലിക്കാരന്റെ കുടുംബം എങ്ങനെ പുലരുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യം ഉടമകളം സംബന്ധിച്ച് ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തരാവുകയാണ് ഈ മുതലാളിമാര്‍. മരിച്ചുപോയ ജീവനകാര്‍ക്കും മുടങ്ങാതെ മാസമാസം ശമ്പളം നല്‍കുകയാണ് ഈ ഉടമകള്‍.
ഉമ്മല്‍ ഖുവൈനിലാണ് ആ മുതലാളിമാര്‍. സാദ് പ്രീ കാസ്റ്റ് എന്നപേരില്‍ രണ്ട് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്നാണ് മരിച്ചുപോയ ജീവനക്കാരുടെ വീടുകളിലേക്ക് വര്‍ഷങ്ങളായി മുടങ്ങാതെ ശമ്പളമെത്തിക്കുന്നത്. ഗള്‍ഫില്‍ കമ്പനികള്‍ പൊതുവെ പ്രവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇങ്ങനെയൊരു നന്മയുടെ കഥ.
പ്രവാസി വ്യവസായിയായ സിറാജ് മൊയ്തീന്റെ ഹൃദയത്തില്‍ മാത്രമല്ല, സാദ് പ്രീ കാസ്റ്റ് എന്ന സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിലും മരിച്ചുപോയ ജീവനക്കാരെല്ലാം ജീവിക്കുകയാണ് . മരിച്ചുപോയ തങ്ങളുടെ ജീവനക്കാരുടെ പേര് ശമ്പളപുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടില്ല. മരിച്ചുപോയ ജീവനക്കാരുടെ മക്കള്‍ ജോലി നേടി കുടുംബത്തിന് ആശ്രയമാകുന്ന കാലം വരെയും അവരുടെ ശമ്പളമെത്തിക്കുമെന്നാണ് ഇവർ പറയുന്നത്.
അതായത് കമ്പനിക്കുവേണ്ടി ജീവിതം മാറ്റിവെച്ച പല ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം പോലും നല്‍കാത്ത മുതലാളിമാരുള്ള ഗള്‍ഫില്‍ നിന്നുതന്നെയാണ് ഇങ്ങനെ രണ്ടു മുതലാളിമാര്‍ പച്ച മനുഷ്യന്മാരായി മാറുന്നതെന്നാണ് നാം കാണേണ്ടത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പലതും വെട്ടിച്ചുരുക്കിയും പിടിച്ചുവെച്ചും പല സ്ഥാപനങ്ങളും ലാഭത്തിന്റെ കണക്കുയര്‍ത്താന്‍ ശ്രമിക്കുകയാണ് പലരും. എന്നാൽ സിറാജ് മൊയ്തീനും ആല്‍വിന്‍ കുര്യാക്കോസും തങ്ങളുടെ ജീവനക്കാരുടെ കുടുംബത്തിന്റെ ബഡ്ജറ്റ് താളം തെറ്റാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയാണ്. കോവിഡ് ഘട്ടത്തിലും പ്രവാസികള്‍ ഏറെ ദുഖം അനുഭവിക്കുകയും കമ്പിനികള്‍ പലതും നഷ്ടത്തിലോടുകയും ജീവനകാര്‍ക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ മുതലാളിമാര്‍ മാതൃകയാവുന്നത്.
അതേസമയം അഞ്ഞൂറിലധികം ജീവനക്കാരുണ്ട് സാദ് പ്രീ കാസ്റ്റില്‍. കോവിഡ് പ്രതിസന്ധി പറഞ്ഞ് ഇവരില്‍ ആരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. കോവിഡ് പടര്‍ന്നുപിടിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ട് മികച്ച ഇന്‍ഷുറന്‍സും താമസസൗകര്യവും ഒരുക്കുകയും ചെയ്തു.
നന്മ ചെയ്യുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കുമെന്ന പ്രകൃതി നിയമം ശരിവെച്ചുകൊണ്ട് സിറാജിന്റെയും ആല്‍വിന്റെയും സ്ഥാപനം ഇന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇവർ. അബുദാബി, ഷാര്‍ജാ, അജ്മാന്‍, ഉമ്മല്‍ ഖുവൈന്‍ തുടങ്ങിയ എമിറാട്ടുകളിലെ രാജകുടുംബാംഗങ്ങളുടെ ആഡംബര വീടുകളും മജ്ലിസുകളും നിര്‍മിക്കുന്നത് സാദ് പ്രീ കാസ്റ്റ് തന്നെയാണ്.
https://www.facebook.com/Malayalivartha