Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി , ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍

23 MARCH 2019 09:00 AM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാന്‍ വെള്ളിയാഴ്ച രാത്രി ട്വിറ്ററില്‍ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകള്‍ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണം. ജനങ്ങള്‍ക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

പാക്കിസ്ഥാന്‍ ദേശീയ ദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനില്‍ ശനിയാഴ്ചയാണ് ദേശീയ ദിന ആഘോഷങ്ങള്‍ നടക്കുക. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആശംസ അറിയിച്ചെന്ന് ഇമ്രാന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
പുല്‍വാമ പോലുളള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലര്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാനുമായ സാം പിത്രോദ. പ്രസ്താവനക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വിവാദമായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിത്രോദയെ വസതിയിലേക്കു വിളിപ്പിച്ചു.
പിത്രോദ പറഞ്ഞത്: ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ പലപ്പോഴും ആക്രമണം നടത്താറുണ്ട്. മുംബൈയിലും മുമ്പ് ആക്രമണം നടന്നതാണ്. ഏതാനും തീവ്രവാദികളുെട ആക്രമണത്തിനു പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ നാം ആക്രമിക്കുന്നത് ശരിയല്ല. നാം നടത്തിയ േവ്യാമാക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
പിത്രാദയുടെ പരാമര്‍ശം ചര്‍ച്ചയായതോടെ പ്രധാനമന്ത്രി മറുപടിയുമായി രംഗത്തെത്തി. പ്രതിപക്ഷം വീണ്ടും വീണ്ടും നമ്മുടെ സേനയെ അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങള്‍ ചോദ്യം ചെയ്യണം. തീവ്രവാദികളുടെ ആക്രമണത്തെ നേരിടാന്‍ കോണ്‍ഗ്രസ് തയാറല്ല. ഇത് പുതിയ ഇന്ത്യയാണ്. തീവ്രവാദികള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കും, പലിശ സഹിതം മോദി വ്യക്തമാക്ക

എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദയുടെ പ്രസ്താവന. പുല്‍വാമ ആക്രമണത്തിനു ശേഷം ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയാണു വിവാദമായത്. നമ്മള്‍ ശരിക്കും ആക്രമണം നടത്തിയോ? 300 പേരെ കൊന്നോ? എനിക്കറിയില്ല. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ചറിയാന്‍ അവകാശമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ ഞാന്‍ ദേശീയവാദി അല്ലാതാകുമോ? പിത്രോദ ചോദിച്ചു.

മുബൈ ഭീകരാക്രമണത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. എട്ടുപേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തിനു പാക്കിസ്ഥാന്‍ ഉത്തരവാദി ആകുന്നത് എങ്ങനെയാണ്? അന്നും നമുക്കു ശക്തമായി പ്രതികരിക്കാമായിരുന്നു യുദ്ധവിമാനങ്ങള്‍ അയക്കാമായിരുന്നു, എന്നാല്‍ അതൊന്നും ശരിയായ രീതിയല്ല. ലോകത്തിനു മുമ്പില്‍ ഇന്ത്യ പ്രതികരിക്കേണ്ട രീതി ഇങ്ങനെയല്ല. കോണ്‍ഗ്രസിന്റെ വക്താവായല്ല ഈ കാര്യങ്ങള്‍ പറയുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
വൈകാരികമായല്ല, യുക്തിയോടെ, ശാസ്ത്രജ്ഞനെ പോലെയാണു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സ്ഥാനത്ത് മന്‍മോഹന്‍ ആയിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ എന്നായിരുന്നു മറുപടി. മന്‍മോഹനെതിരെയുളള പരിഹാസവും പ്രചാരണവുമെല്ലാം വ്യാജമായിരുന്നു. 2014 മുതല്‍ കയ്യടി നേടാന്‍ ശ്രമിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലും അമേരിക്കയിലും ഉള്ളത്. നിങ്ങളുടെ ശത്രു അതിര്‍ത്തിയിലുണ്ട് എന്ന ഭയം ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത് പിത്രോദ കുറ്റപ്പെടുത്തി.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഗൂഢാലോചനയെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ്
രാംഗോപാല്‍ യാദവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പിത്രോദയുടെ അഭിപ്രായപ്രകടനം. വോട്ടിനു വേണ്ടിയാണു ജവാന്‍മാരെ ബലികൊടുത്തതെന്നായിരുന്നു യാദവിന്റെ ആരോപണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗുഢാലോചന അന്വേഷിക്കുമെന്നും ഒരുപക്ഷെ ചെന്നെത്തുക മുതിര്‍ന്ന നേതാക്കളില്‍ ആകാമെന്നും യാദവ് തുറന്നടിച്ചിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends