Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി , ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍

23 MARCH 2019 09:00 AM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാന്‍ വെള്ളിയാഴ്ച രാത്രി ട്വിറ്ററില്‍ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകള്‍ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണം. ജനങ്ങള്‍ക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

പാക്കിസ്ഥാന്‍ ദേശീയ ദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനില്‍ ശനിയാഴ്ചയാണ് ദേശീയ ദിന ആഘോഷങ്ങള്‍ നടക്കുക. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആശംസ അറിയിച്ചെന്ന് ഇമ്രാന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
പുല്‍വാമ പോലുളള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലര്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാനുമായ സാം പിത്രോദ. പ്രസ്താവനക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വിവാദമായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിത്രോദയെ വസതിയിലേക്കു വിളിപ്പിച്ചു.
പിത്രോദ പറഞ്ഞത്: ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ പലപ്പോഴും ആക്രമണം നടത്താറുണ്ട്. മുംബൈയിലും മുമ്പ് ആക്രമണം നടന്നതാണ്. ഏതാനും തീവ്രവാദികളുെട ആക്രമണത്തിനു പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ നാം ആക്രമിക്കുന്നത് ശരിയല്ല. നാം നടത്തിയ േവ്യാമാക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
പിത്രാദയുടെ പരാമര്‍ശം ചര്‍ച്ചയായതോടെ പ്രധാനമന്ത്രി മറുപടിയുമായി രംഗത്തെത്തി. പ്രതിപക്ഷം വീണ്ടും വീണ്ടും നമ്മുടെ സേനയെ അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങള്‍ ചോദ്യം ചെയ്യണം. തീവ്രവാദികളുടെ ആക്രമണത്തെ നേരിടാന്‍ കോണ്‍ഗ്രസ് തയാറല്ല. ഇത് പുതിയ ഇന്ത്യയാണ്. തീവ്രവാദികള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കും, പലിശ സഹിതം മോദി വ്യക്തമാക്ക

എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദയുടെ പ്രസ്താവന. പുല്‍വാമ ആക്രമണത്തിനു ശേഷം ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയാണു വിവാദമായത്. നമ്മള്‍ ശരിക്കും ആക്രമണം നടത്തിയോ? 300 പേരെ കൊന്നോ? എനിക്കറിയില്ല. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ചറിയാന്‍ അവകാശമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ ഞാന്‍ ദേശീയവാദി അല്ലാതാകുമോ? പിത്രോദ ചോദിച്ചു.

മുബൈ ഭീകരാക്രമണത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. എട്ടുപേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തിനു പാക്കിസ്ഥാന്‍ ഉത്തരവാദി ആകുന്നത് എങ്ങനെയാണ്? അന്നും നമുക്കു ശക്തമായി പ്രതികരിക്കാമായിരുന്നു യുദ്ധവിമാനങ്ങള്‍ അയക്കാമായിരുന്നു, എന്നാല്‍ അതൊന്നും ശരിയായ രീതിയല്ല. ലോകത്തിനു മുമ്പില്‍ ഇന്ത്യ പ്രതികരിക്കേണ്ട രീതി ഇങ്ങനെയല്ല. കോണ്‍ഗ്രസിന്റെ വക്താവായല്ല ഈ കാര്യങ്ങള്‍ പറയുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
വൈകാരികമായല്ല, യുക്തിയോടെ, ശാസ്ത്രജ്ഞനെ പോലെയാണു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സ്ഥാനത്ത് മന്‍മോഹന്‍ ആയിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ എന്നായിരുന്നു മറുപടി. മന്‍മോഹനെതിരെയുളള പരിഹാസവും പ്രചാരണവുമെല്ലാം വ്യാജമായിരുന്നു. 2014 മുതല്‍ കയ്യടി നേടാന്‍ ശ്രമിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലും അമേരിക്കയിലും ഉള്ളത്. നിങ്ങളുടെ ശത്രു അതിര്‍ത്തിയിലുണ്ട് എന്ന ഭയം ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത് പിത്രോദ കുറ്റപ്പെടുത്തി.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഗൂഢാലോചനയെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ്
രാംഗോപാല്‍ യാദവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പിത്രോദയുടെ അഭിപ്രായപ്രകടനം. വോട്ടിനു വേണ്ടിയാണു ജവാന്‍മാരെ ബലികൊടുത്തതെന്നായിരുന്നു യാദവിന്റെ ആരോപണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗുഢാലോചന അന്വേഷിക്കുമെന്നും ഒരുപക്ഷെ ചെന്നെത്തുക മുതിര്‍ന്ന നേതാക്കളില്‍ ആകാമെന്നും യാദവ് തുറന്നടിച്ചിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (7 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (7 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (7 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (7 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (7 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (7 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (8 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (8 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (8 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (9 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (9 hours ago)

Malayali Vartha Recommends