പന്നിയറച്ചി കഴിച്ച് പതിനെട്ടുകാരൻ മരിച്ചു. നന്നായി വേവിക്കാത്ത പന്നി ഇറച്ചിയിലെ പുഴുക്കള്‍ തലച്ചോറില്‍ കടന്ന് മുട്ടയിട്ട് പെരുകിയാണ് മരണം സംഭവിച്ചത്.

നന്നായി വേവിക്കാത്ത പന്നിയറച്ചി കഴിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജനായ പതിനെട്ടുകാരൻ മരിച്ച സംഭവം ഭീതിയുണ്ടാക്കുന്നു . നന്നായി വേവിക്കാത്ത പന്നിയിലെ പുഴുക്കൾ തലച്ചോറിൽ കടന്ന് മുട്ടയിട്ട് പെരുകിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചയാളിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഒരാഴ്ചയായി തലയുടെ ഇടതുവശത്ത് കടുത്തവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവ് അടുത്തുള്ള മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തിയത് . തലച്ചോറിനുള്ളിലെ പ്രശ്നം പരിശോധിക്കാനായി സ്കാനിങ്ങിന് യുവാവിനെ വിധേയനാക്കി. സ്കാനിങ്ങിനിടയിൽ യുവാവിനു ബോധം നഷ്ടപ്പെടുകയായിരുന്നു.
സ്കാൻ റിപ്പോർട്ട് പരിശോധിച്ചപ്പോൾ തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ പുഴു മുട്ടയിട്ട് അടയിരിക്കുന്നത് കണ്ടെത്തുകയായിരുന്നു . നൂറോളം മുട്ടകളാണ് സ്കാനിങ്ങിൽ കണ്ടത്. തലച്ചോറിലേക്കുള്ള കോശങ്ങൾ ഇവ തിന്നുതുടങ്ങിയതിനാലാണ് യുവാവിന് അതികഠിനമായ വേദന തോന്നിയത്. ഇയാളുടെ ഇടതുകണ്ണിലേക്കും പുഴു വ്യാപിച്ചിരുന്നു.. ഇതുമൂലം ചുവന്ന നിറത്തിലായിരുന്നു കണ്ണുകൾ.
ജീവൻ രക്ഷിക്കാൻ പരമാവധി നോക്കിയെങ്കിലും സാധിച്ചില്ല. ഏതാനും ആഴ്ചകൾക്ക് മുൻപ് യുവാവ് പന്നിയിറച്ചി കഴിച്ചവിവരം മാതാപിതാക്കൾ തന്നെയാണ് ഡോക്ടറെ അറിയിച്ചത്.
ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലിൽ ഡോക്റ്റർ നിഷാന്ത് ദേവ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . യുവാവിനെ ഹോസ്പിറ്റലിൽ ചികിൽസിച്ചു ഡോക്റ്റർ ആണ് ആണ് നിഷാന്ത് ദേവ്
2017–ൽ ന്യൂസിലൻഡിലുള്ള മലയാളി കുടുംബം പന്നിയിറച്ചി കഴിച്ച് ഒന്നരമാസം അബോധാവസ്ഥയിലായിരുന്നു.
https://www.facebook.com/Malayalivartha

























