സാക്കിർ നായിക്കിനെ മാപ്പുപറയിപ്പിച്ച് വിട്ടയച്ച് മലേഷ്യ ഇനിയും ആവർത്തിച്ചാൽ അഴിയെണ്ണാം
വിവാദ പരാമർശത്തെ തുടർന്ന് മലേഷ്യൻ അധികൃതർ വിലക്കേർപ്പെടുത്തിയ വിവാദ മത പ്രാസംഗികൻ സക്കീർ നായിക് മാപ്പ് പറഞ്ഞു. വ്യക്തിയേയൊ സമൂഹത്തേയൊ ആക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. അത്തരം പ്രവർത്തികൾ ഇസ്ലാമിക നിയമത്തിന് എതിരാണ്. തന്റെ പരാമർശത്തിൽ നിരുപാധികം മാപ്പു ചോദിക്കുന്നെന്നും സക്കീർ നായിക് പറഞ്ഞു. കടുത്ത മത തീവ്രവാദിയായ സക്കീർ നായിക് കള്ളപ്പണം വെളുപ്പിക്കൽ, മത വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യയിൽ നിന്നും നടപടി നേരിടുന്നുണ്ട്. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാൾ 100 മടങ്ങ് കൂടുതൽ അവകാശങ്ങളുണ്ടെന്നായിരുന്നു സകീർ നായികിന്റെ പരാമർശം. പരാമർശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. വിവാദ പരാമർശത്തെ തുടർന്ന് മലേഷ്യൻ സംസ്ഥാനമായ മേലകയിലും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതുനുപിന്നാലെയാണ് സക്കീർ നായിക് മാപ്പ് പറഞ്ഞത്.
https://www.facebook.com/Malayalivartha